MovieNEWS

ജനപ്രിയ നടനെ ഒ.ടി.ടിയും കൈയൊഴിഞ്ഞോ? ‘എടുക്കാച്ചരക്കായി’ ദിലീപ് ചിത്രങ്ങള്‍

പ്പോള്‍ മിക്കയാളുകളും സിനിമയടക്കമുള്ള വിനോദ ഉപാധികള്‍ കാണാന്‍ ഒടിടിയെയാണ് ആശ്രയിക്കുന്നത്. ഹിറ്റ് ചിത്രങ്ങള്‍ തീയേറ്ററില്‍ വന്ന് കുറച്ച് നാളുകള്‍ കൊണ്ട് തന്നെ ഒടിടിയിലെത്തുന്നതാണ് ഇപ്പോഴത്തെ ട്രെന്‍ഡ്. എന്നാല്‍ പല മലയാള ചലച്ചിത്രങ്ങളും വാങ്ങാന്‍ ഇപ്പോള്‍ ഒടിടി പ്ലാറ്റ്‌ഫോമുകള്‍ മടിക്കുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

അത്തരത്തില്‍ അടുത്തിടെ പുറത്തിറങ്ങിയ നടന്‍ ദിലീപിന്റെ ചില ചിത്രങ്ങള്‍ ഒരു ഒടിടി പ്ലാറ്റ്ഫോമും വാങ്ങിയില്ലെന്നാണ് വിവരം. ‘ദിലീപ് നായകനായെത്തിയ ‘പവി കെയര്‍ടേക്കര്‍’, ‘ബാന്ദ്ര’, ‘തങ്കമണി’ എന്നീ ചിത്രങ്ങളുടെ വിവരമൊന്നുമില്ല. ഏപ്രില്‍ 26നാണ് പവി കെയര്‍ ടേക്കര്‍ റിലീസായത്. മാര്‍ച്ചിലായിരുന്നു തങ്കമണി പുറത്തിറങ്ങിയത്. അതിലും എത്രയോ മാസങ്ങള്‍ക്ക് മുമ്പാണ് തമന്ന അഭിനയിച്ച ബാദ്ര റിലീസായത്.

Signature-ad

തീയേറ്ററില്‍ പരാജയപ്പെട്ട സിനിമകളാണ് ഇവ മൂന്നും. ഇതില്‍ ബാന്ദ്ര ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറില്‍ റിലീസാകുമെന്ന രീതിയില്‍ ഡിസംബറില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ പിന്നെ അതിനെപ്പറ്റി വിവരമൊന്നുമില്ല. നിലവില്‍ ഈ ചിത്രങ്ങള്‍ ഒരു പ്ലാറ്റ്ഫോമിലും ലഭ്യമല്ല.

അതേസമയം, ദിലീപിനെ തകര്‍ക്കാനുള്ള ശ്രമമാണ് അദ്ദേഹത്തിനെതിരെയുള്ള കേസെന്ന് സംവിധായകനും ബിഗ് ബോസ് മുന്‍ താരവുമായ അഖില്‍ മാരാര്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഒരു മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘സിനിമകള്‍ മോശമായതുകൊണ്ടാണ് പരാജയപ്പെട്ടത്, കേസ് കൊണ്ടാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. പക്ഷേ ഒരാളുടെ മനസമാധാനം നഷ്ടപ്പെടുത്തി, ജീവിതം തകര്‍ത്തുകഴിയുമ്പോള്‍ സ്വാഭാവികമായും ശ്രദ്ധ പാളിക്കൊണ്ടിരിക്കും. ഈ കേസില്‍ നിന്ന് പുള്ളിയെ കുറ്റവിമുക്തനാക്കിയാല്‍ പുള്ളിക്ക് നഷ്ടപ്പെട്ട വര്‍ഷങ്ങള്‍ ആര് തിരിച്ചുകൊടുക്കും’- എന്നായിരുന്നു അദ്ദേഹം ചോദിച്ചത്.

 

Back to top button
error: