CrimeNEWS

മജിസ്‌ട്രേട്ടിനു മുന്നില്‍ പൊട്ടിക്കരഞ്ഞ് ദര്‍ശനും പവിത്രയും; 7 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

ബംഗളൂരു: കൊലപാതകക്കേസില്‍ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ മജിസ്‌ട്രേട്ടിനു മുന്നില്‍ പൊട്ടിക്കരഞ്ഞ് കന്നഡ സൂപ്പര്‍താരം ദര്‍ശന്‍ തൊഗുദീപയും കാമുകിയും നടിയുമായ പവിത്ര ഗൗഡയും. ഇരുവരും പലവട്ടം മജിസ്‌ട്രേട്ടിനു മുന്നില്‍ പൊട്ടിക്കരഞ്ഞു. ഇരുവരെയും ഏഴു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.

പൊലീസുകാര്‍ മോശമായി പെരുമാറിയോ എന്ന് ജഡ്ജി വിശ്വനാഥ് സി. ഗൗഡര്‍ ഇവരോട് ആരാഞ്ഞു. ഇല്ലെന്നായിരുന്നു മറുപടി. 10 ദിവസത്തേക്കാണ് പൊലീസ് ഇവരെ കസ്റ്റഡിയില്‍ ചോദിച്ചിരുന്നത്. ജൂണ്‍ 17 വരെ കസ്റ്റഡി തുടരും.

Signature-ad

അതേസമയം, കൊല്ലപ്പെട്ട രേണുകസ്വാമി, ദര്‍ശന്റെ കടുത്ത ആരാധകനാണെന്നും പ്രിയതാരത്തിനോടുള്ള അതിരുകവിഞ്ഞ ആരാധന കാരണമാണ് നടി പവിത്ര ഗൗഡയുമായുള്ള സൗഹൃദത്തെ എതിര്‍ത്തതെന്നുമുള്ള വിവരങ്ങള്‍ പുറത്തുവന്നു. ഇരുവരെയും ചേര്‍ത്ത് അപകീര്‍ത്തികരമായ കമന്റുകള്‍ പോസ്റ്റ് ചെയ്തതാണ് കൊലപാതകത്തില്‍ കലാശിച്ചത്.

ഭാര്യയുമായി അകന്നു താമസിക്കുന്ന ദര്‍ശനുമായി 10 വര്‍ഷമായി പവിത്ര ഗൗഡ അടുപ്പത്തിലാണ്. പവിത്രയുടെ സമൂഹമാധ്യമ അക്കൗണ്ടുകളില്‍ പോസ്റ്റിട്ടും നേരിട്ട് അശ്ലീല സന്ദേശങ്ങളയച്ചും രേണുകസ്വാമി അപമാനിച്ചതാണ് കൊലപാതക കാരണം. ദര്‍ശന്റെ കടുത്ത ആരാധകനായ ഇയാള്‍ പവിത്രയുമായുള്ള ബന്ധത്തെ രൂക്ഷമായി എതിര്‍ത്തിരുന്നു.

Back to top button
error: