KeralaNEWS

ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട കാര്യം പുറത്ത് പറയും;യുവാവിനെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ യുവതിയും സുഹൃത്തും പിടിയില്‍ 

തിരൂരങ്ങാടി :  ഗര്‍ഭിണിയായതിനെ തുടര്‍ന്ന് അബോര്‍ഷൻ ചെയ്തതിന് നഷ്ടപരിഹാരം വേണമെന്നാവശ്യപ്പെട്ട് യുവാവിനെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ യുവതിയും സുഹൃത്തും പിടിയില്‍.

വയനാട് സ്വദേശിയും കോട്ടയ്ക്കലില്‍ താമസക്കാരിയുമായ മുബഷിറ ജുമൈല (24) സുഹൃത്ത് അര്‍ഷാദ് ബാബു (30) എന്നിവരാണ് തിരൂരങ്ങാടി പൊലീസിന്റെ പിടിയിലായത്. പെരുവള്ളൂര്‍ കരുവങ്കല്ല് നടുക്കര സ്വദേശിയായ 27 കാരന്റെ പരാതിയിലായിരുന്നു അറസ്റ്റ്.

Signature-ad

കോഴിക്കോട് ബിസിനസ് നടത്തുന്ന  ഇയാളുടെ സ്ഥാപനത്തില്‍ മുബഷിറ നേരത്തേ ജോലിചെയ്തിരുന്നു. ഇതിനിടെ യുവാവുമായി ലൈംഗികമായി ബന്ധപ്പെട്ട മുബഷിറ ഗര്‍ഭിണിയായി. പിന്നീട് അബോര്‍ഷൻ ചെയ്തു. ഇതിനുശേഷം ലൈംഗിക ബന്ധത്തിന്റേതുള്‍പ്പടെയുള്ള വിവരം പുറത്തുപറയാതിരിക്കാൻ പതിനഞ്ചുലക്ഷം രൂപ വേണമെന്നാവശ്യപ്പെട്ട് മുബഷിറ നിരന്തരം ഫോണിലൂടെയും അല്ലാതെയും ഭീഷണിപ്പെടുത്തുകയായിരുന്നു.

 ഇതോടെ യുവാവ് കൊളപ്പുറത്തെ ഹോട്ടലില്‍ വച്ച്‌ 50000 രൂപ നല്‍കി. ഇതിനുശേഷവും വീണ്ടും പണംവേണമെന്നാവശ്യപ്പെട്ട് ഭീഷണി തുടര്‍ന്നതോടെയാണ് യുവാവ് പരാതിയുമായി മലപ്പുറം ജില്ലാ പൊലീസ് മേധാവിയെ സമീപിച്ചത്.

യുവാവിന്റെ സ്ഥാപനത്തില്‍ ജോലിക്കെത്തുമ്ബോള്‍ താൻ ബി ഡി എസ് വിദ്യാര്‍ത്ഥിനിയാണെന്നാണ് മുബഷീറ പറഞ്ഞിരുന്നത്. എന്നാല്‍ പൊലീസ് അന്വേഷണത്തില്‍ ഇതും വ്യാജമാണെന്ന് വ്യക്തമായി. പ്രതികളെ കോടതിയില്‍ ഹാജരാക്കി.

Back to top button
error: