KeralaNEWS

കേരളത്തിൽ വാഹനങ്ങൾക്ക് തീപിടിച്ചതിൽ ഏറ്റവും പ്രധാനപ്പെട്ട രണ്ട് കാര്യങ്ങൾ; വിദഗ്ദ സമിതിയുടെ വിലയിരുത്തൽ ഇങ്ങനെ…

ആലപ്പുഴ: സംസ്ഥാനത്ത് സമീപകാലത്ത് വാഹനങ്ങൾക്ക് തീ പിടിച്ച സംഭവങ്ങളുമായി ബന്ധപ്പെട്ട് അന്വേഷണത്തിനായി രൂപീകരിച്ച വിദഗ്ദ സമതിയുടെ ആദ്യ യോഗം ആലപ്പുഴയിൽ ചേർന്നു. ഏറ്റവും പ്രധാനമായി രണ്ട് കാര്യങ്ങളാണ് കേരളത്തിൽ സമീപകാലത്ത് വാഹനങ്ങൾക്ക് തീ പിടിച്ച സംഭവങ്ങളുമായി ബന്ധപ്പെട്ട് അന്വേഷണത്തിനായി രൂപീകരിച്ച വിദഗ്ദ സമതി ചൂണ്ടികാട്ടിയത്. നിലവാരമില്ലാത്ത വസ്തുക്കൾ ഉപയോഗിച്ചുള്ള വാഹനങ്ങളുടെ രൂപമാറ്റവും മാനുഷിക പിഴവുമാണ് ഭൂരിഭാഗം അപകടങ്ങൾക്കും കാരണമെന്നാണ് സമിതിയുടെ പ്രാഥമിക വിലയിരുത്തൽ. റോഡ് സേഫ്റ്റി കമ്മീഷണർ എസ് ശ്രീജിത്ത് തന്നെ ഇക്കാര്യം വ്യക്തമാക്കി.

കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ സംസ്ഥാനത്ത് 207 വാഹനങ്ങൾക്ക് തീ പിടിച്ചുവെന്നാണ് കണക്ക്. വാഹനങ്ങളിൽ തീപിടിച്ചുണ്ടായ അപകടത്തിൽ 6 പേർ മരിച്ചെന്നാണ് കണക്ക്. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തുടർച്ചയായ അപകടങ്ങളുടെ കാരണം അന്വേഷിക്കാനാണ് റോഡ് സുരക്ഷാ കമീഷണർ അധ്യക്ഷനായി സർക്കാർ വിദഗ്ദ സമിതി രൂപീകരിച്ചത്. ഐ ഐ ടിയിലെ വിദഗ്ദർ അടക്കമുള്ളവർ സമിതിയിലെ അംഗങ്ങളാണ്. സമിതിയുടെ ആദ്യയോഗമാണ് ആലപ്പുഴയിൽ നടന്നത്. നിലവാരമില്ലാത്ത വസ്തുക്കൾ ഉപയോഗിച്ചുള്ള വാഹനങ്ങളുടെ രൂപമാറ്റവും മാനുഷിക പിഴവുമാണ് ഭൂരിഭാഗം അപകടങ്ങൾക്കും കാരണമെന്നാണ് സമിതിയുടെ പ്രാഥമിക വിലയിരുത്തൽ. ഇന്ധന ചോർച്ചയും ചില സംഭവങ്ങളിൽ അപകടത്തിന് കാരണമായെന്ന് വിലയിരുത്തിയെന്ന് റോഡ് സേഫ്റ്റി കമ്മീഷണർ എസ് ശ്രീജിത്ത് വ്യക്തമാക്കി.

Signature-ad

അപകടം നടന്ന തിരഞ്ഞെടുക്കപ്പെട്ട 10 ഇടങ്ങളിൽ വിദ്ഗദ് സമിതി നേരിട്ട് പരിശോധന നടത്താനും യോഗം തീരുമാനിച്ചിട്ടുണ്ട്. ശേഷം ഒരു മാസത്തിനുള്ളിൽ സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കുമെന്ന് റോഡ് സേഫ്റ്റി കമ്മീഷണർ എസ് ശ്രീജിത്ത് വ്യക്തമാക്കി. അന്വേഷണത്തിനായി ഓട്ടോമൊബൈൽ കമ്പനികളുടെ സഹായം തേടാനും യോഗം തീരുമാനിച്ചിട്ടുണ്ട്. അതേസമയം മാവേലിക്കരയിൽ കാർ കത്തിയ സ്ഥലത്ത് വിദഗ്ത സംഘം പരിശോധന നടത്തി.

Back to top button
error: