KeralaNEWS

കൂടെ കിടക്കാഞ്ഞതിനാൽ നിർമ്മാതാക്കൾ ഗെറ്റൗട്ട് അടിച്ചെന്ന് നടി ചാര്‍മിള

കോഴിക്കോട്:മകന്റെ പ്രായമുള്ള നിര്‍മ്മതാക്കള്‍ കൂടെ കിടക്കണമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്ന് നടി ചാര്‍മിള.സിനിമയിലേക്ക് വീണ്ടും
തിരിച്ചുവരവിന് ഒരുങ്ങുന്നതിനിടയിലാണ് നടിക്ക് ദുരനുഭവം.

തൊണ്ണൂറുകളിലും രണ്ടായിരത്തിലുമെല്ലാം മലയാളത്തിൽ നിറഞ്ഞു നിന്ന നടിയാണ് ചാര്‍മിള. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കന്നഡയിലുമെല്ലാം നിരവധി ഹിറ്റുകളും നടി സമ്മാനിച്ചിട്ടുണ്ട്.ഓണ്‍ സ്‌ക്രീനില്‍ ഹിറ്റ് നായികയായിരുന്നുവെങ്കിലും ഓഫ് സ്‌ക്രീനില്‍ ചാര്‍മിളയുടെ ജീവിതം പ്രതിസന്ധികളും വിവാദങ്ങളും നിറഞ്ഞതായിരുന്നു.വിവാഹത്തോടെയാണ് ചാര്‍മിള സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുന്നത്.

നീണ്ടൊരു ഇടവേളയ്ക്ക് ശേഷം ഈയ്യടുത്തകാലത്ത് ചാര്‍മിള അഭിനയത്തിലേക്ക് തിരികെ വന്നിരുന്നു. എന്നാൽ തനിക്കുണ്ടായ ദുരനുഭവം  വെളിപ്പെടുത്തുകയാണ് ചാർമിള. ജെബി ജംഗ്ഷനില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു ചാര്‍മിള മനസ് തുറന്നത്. നിര്‍മ്മാതാക്കള്‍ തന്നോട് അപമര്യാദയായി പെരുമാറിയെന്നാണ് ചാര്‍മിളയുടെ വെളിപ്പെടുത്തൽ. നായികയായിരുന്ന കാലത്ത് പോലും നേരിടേണ്ടി വന്നിട്ടില്ലാത്ത അനുഭവമാണ് ഇന്നത്തെ കാലത്ത് നേരിടേണ്ടി വന്നതെന്ന് ചാര്‍മിള പറയുന്നു.

Signature-ad

പതിമൂന്ന് വയസ് മുതല്‍ അഭിനയിച്ച തുടങ്ങിയതാണ് താന്‍. 20 വയസിലും അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ അന്നൊന്നും തന്നോട് ആരും മോശമായി സംസാരിച്ചിട്ടില്ല. പക്ഷെ ഇന്ന് 42 വയസാണ്. ഇപ്പോള്‍ എന്തുകൊണ്ടാണ് അവര്‍ അങ്ങനെ സംസാരിച്ചതെന്ന് അറിയില്ലെന്നാണ് ചാര്‍മിള പറയുന്നത്. കോഴിക്കോട് വച്ചായിരുന്നു മോശം അനുഭവമുണ്ടായതെന്നും ചാര്‍മിള പറയുന്നു. മൂന്ന് പേരായിരുന്നു ആ സിനിമയുടെ നിര്‍മ്മാതാക്കള്‍. അവരുടെ പ്രായം 24-25 വരെയായിരുന്നുവെന്നും താരം ഓര്‍ക്കുന്നു.

വീട്ടില്‍ വന്ന് കണ്ട് സംസാരിക്കുകയും അഡ്വാന്‍സ് തരികയും ചെയ്തു. അനുഗ്രഹം വാങ്ങുകയും ചെയ്താണ് പോയതെന്നും ചാര്‍മിള പറയുന്നു. ഒരു ദിവസം അവര്‍ തന്റെ മുറിയിലേക്ക് വരികയും മൂന്ന് പേരില്‍ ഒരാളുടെ കൂടെ കിടക്കണം എന്നും ആവശ്യപ്പെടുകയായിരുന്നു. നിങ്ങളെന്താണ് ഇങ്ങനൊക്കെ പെരുമാറുന്നത്, എന്റെ മകന് നിങ്ങളുടെ പ്രായമാണ്, നിങ്ങളെന്നെ അമ്മയെ പോലെ കാണണമെന്ന് ചാര്‍മിള പറഞ്ഞു. ഇങ്ങനെയാണെങ്കില്‍ താന്‍ നാളെ മുതല്‍ ഷൂട്ടിന് വരില്ലെന്ന് പറഞ്ഞുവെന്നും ചാര്‍മിള പറയുന്നു.

 

ഇതോടെ നിങ്ങള്‍ക്ക് സ്ഥലം വിടാം, ഗെറ്റ് ഔട്ട് എന്ന് പറഞ്ഞ് തന്നെ പുറത്താക്കിയെന്നാണ് താരം പറയുന്നത്. ശേഷം ഞാന്‍ എടിഎമ്മില്‍ പോയി പൈസ എടുത്ത് പബ്ലിക് ബസില്‍ കയറിയാണ് ചെന്നൈയിലേക്ക് പോയതെന്നും താരം പറയുന്നു.

Back to top button
error: