FeatureNEWS

അത്തത്തിന് പൂക്കളമിടാൻ തുടങ്ങിയതിന്റെ ചരിത്രം ഇങ്ങനെയാണ്

ണ്ട് കര്‍ക്കടകമാസത്തിലെ തിരുവോണം തൊട്ട് ചിങ്ങമാസത്തിലെ തിരുവോണം വരെയായിരുന്നു ഓണം ആഘോഷിച്ചു വന്നത്. ഈ 28 ദിവസവും വിവിധ വലിപ്പത്തിലുള്ള പൂക്കളങ്ങളിട്ട് കളിമണ്ണുകൊണ്ട് തൃക്കാക്കരയപ്പനെ നിര്‍മ്മിച്ച്‌ പൂജിച്ചുകൊണ്ടാണ് ആഘോഷങ്ങള്‍ നടത്തിയിരുന്നത്. പില്‍ക്കാലത്ത് ആചാരങ്ങള്‍ അതേപ്പടി തുടര്‍ന്നെങ്കിലും ഉത്സവം ചിങ്ങമാസത്തിലെ അത്തം തൊട്ട് 10 ദിവസമായി കുറഞ്ഞു. അങ്ങനെയാണ് അത്തത്തിന് പൂക്കളമിടാൻ തുടങ്ങിയതെന്നാണ് ചരിത്രം.

ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതല്‍ തുടങ്ങുന്ന ഓണാഘോഷം തിരുവോണം നാളില്‍ പ്രാധാന്യത്തോടെ ആഘോഷിക്കുകയും ചതയം നാള്‍ വരെ നീണ്ടു നില്‍ക്കുകയും ചെയ്യുന്നു. തൃക്കാക്കരയാണ് ഓണത്തപ്പന്റെ ആസ്ഥാനമെന്നാണ് കരുതപ്പെടുന്നത്. തൃക്കാക്കരയപ്പനെ എഴുന്നള്ളിയിരിത്താൻ വേണ്ടിയാണ് അത്തപൂക്കളം ഒരുക്കുന്നത് എന്നും ഐതിഹ്യമുണ്ട്.

പൊതുവേ പ്രാദേശിക അടിസ്ഥാനത്തില്‍ അത്തപ്പൂ ഇടുന്നതില്‍ വ്യത്യാസം കണ്ടുവരുന്നുണ്ട്.ചിങ്ങമാസത്തിലെ അത്തം, ചിത്തിര, ചോതി എന്നീ ദിവസങ്ങളില്‍ ചാണകം മെഴുകിയ നിലത്ത് തുമ്ബപ്പൂവ് മാത്രമാണ് അലങ്കരിക്കുക. ഈ നാളുകളില്‍ ശേഷമാണ് വിവിധതരം പൂക്കള്‍ ഉപയോഗിച്ച്‌ അത്തപ്പൂക്കളം ഒരുക്കുന്നത്.

Signature-ad

അത്തനാളില്‍ ഒരു നിര പൂ മാത്രമേ പൂക്കളത്തിന് പാടുള്ളൂ. കൂടാതെ ഈ ദിവസം ചുവന്ന പൂവിടാനും പാടില്ല. തുടര്‍ന്ന് രണ്ടാം ദിവസം രണ്ട് തരം പൂക്കളും മൂന്നാം ദിവസം മൂന്ന് തരം അങ്ങനെ പത്താം ദിവസം പത്തുതരം പൂക്കളും ഉപയോഗിച്ച്‌ പൂക്കളം ഒരുക്കുന്നു. ചോതി നാള്‍ മുതലാണ് പൂക്കളത്തില്‍ ചെമ്ബരത്തിപ്പൂ ഉപയോഗിക്കുന്നത്. ഉത്രാടത്തില്‍ വലിയ പൂക്കളമാണ് ഒരുക്കേണ്ടത്. മൂലം നാളില്‍ പൂക്കളം ചതുരാകൃതിയില്‍ ആയിരിക്കണം.

പ്രധാന ഓണമായ തിരുവോണ നാളില്‍ പൂക്കളം തയ്യാറാക്കുന്ന രീതിയില്‍ വ്യത്യാസമുണ്ട്. ഈ ദിവസം രാവിലെ പൂക്കളത്തില്‍ പലകയിട്ട് അരിമാവു പൂശി അതിന്റെ പുറത്ത് നാക്കിലയിട്ട് അരിമാവു പൂശുന്നു. മണ്ണുകൊണ്ടോ തടികൊണ്ടോ തൃക്കാക്കരയപ്പന്റെ വിഗ്രഹങ്ങള്‍ നിര്‍മിച്ച്‌ ഇലയില്‍ പ്രതിഷ്ഠിക്കും. വിഗ്രഹങ്ങള്‍ പൂക്കള്‍ കൊണ്ട് അലങ്കരിക്കുകയും പാലട, പഴം, ശര്‍ക്കര തുടങ്ങിയവ നിവേദിക്കുകയും ചെയ്യുന്നു. ചിലയിടങ്ങളില്‍ കുടുംബത്തിലെ മുതിര്‍ന്ന കാരണവര്‍ ചതയം വരെ പൂജ നടത്തുന്ന പതിവുമുണ്ട്. ഓണം കാണാൻ എത്തുന്ന തൃക്കാക്കരയപ്പനെ ആര്‍പ്പുവിളിച്ചും സ്വീകരിക്കും. പിന്നീട് ഉതൃട്ടാതി നാളില്‍ പ്രതിഷ്ഠ ഇളക്കിമാറ്റും.

അത്തം നാളില്‍ തുമ്ബപ്പൂ ഇട്ടാണ് പൂക്കളം ഒരുക്കാൻ ആരംഭിക്കുന്നത്. പിന്നീട് തുളസിപ്പൂവും പൂക്കളം ഇടാൻ ഉപയോഗിക്കുന്നു. അത്തം, ചിത്തിര നാളില്‍ ഈ രണ്ട് പൂക്കള്‍ മാത്രമാണ് ഉപയോഗിക്കുന്നത്. മൂന്നാം ദിവസം മുതലാണ് നിറങ്ങളുള്ള പൂക്കള്‍ ഉപയോഗിച്ച്‌ പൂക്കളം ഇടുന്നത്. തുടര്‍ന്ന് അഞ്ചാം ദിവസം പൂക്കളത്തിൻ്റെ മുന്നിലായി കുടകുത്തും. ഒരു ഈര്‍ക്കിലിയെടുത്ത് അതില്‍ ചെമ്ബരത്തി, മറ്റ് പൂക്കള്‍ എന്നിവ കോര്‍ക്കുന്നതിനെയാണ് കുട വയ്ക്കുക എന്നു പറയുന്നത്. ആറാം ദിവസം പൂക്കളത്തിൻ്റെ നാല് ദിക്കിലും കാല്‍ നീട്ടും (വലിപ്പം കൂട്ടും). ഉത്രാട നാളിലാണ് ഏറ്റവും വലിയ പൂക്കളം ഒരുക്കുന്നത്.

Back to top button
error: