CrimeNEWS

കാട്ടാക്കടയില്‍ സ്‌കൂള്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ ശിക്ഷ; പിതാവിന്റെ സുഹൃത്തായ പ്രതിക്ക് ഒമ്പത് വര്‍ഷം തടവ്

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്‌കൂളില്‍നിന്നു വരുന്ന വഴിയില്‍ തട്ടികൊണ്ടുപോയി കുറ്റിച്ചലില്‍ ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് ലൈംഗീകമായി പീഡിപ്പഅിച്ച കേസിലെ പ്രതിയെ കാട്ടാക്കട അതിവേഗ പോക്സോ കോടതി ശിക്ഷിച്ചു. കോട്ടൂര്‍ കൊക്കുടി കണ്ടകംചിറ പ്രദീപ് ഭവനില്‍ 41 വയസുള്ള പ്രസാദിനെയാണ് കോടതി ശിക്ഷിച്ചത്.

ഐപിസി 383 വകുപ്പു പ്രകാരം കുട്ടിയെ തട്ടികൊണ്ട് പോയതിന് മൂന്ന് വര്‍ഷം തടവും 10000 രൂപ പിഴയും, സ്ത്രീത്വത്തെ അപമാനിച്ചതിന് ഐപിസി 354 വകുപ്പ് പ്രകാരം മൂന്നു വര്‍ഷം തടവും 10000 രൂപ പിഴയും, പോക്സോ ആക്റ്റ് പ്രകാരം മൂന്നു വര്‍ഷം തടവും 30000 രൂപയുമാണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി രമേശ് കുമാര്‍ പ്രതിക്ക് വിധിച്ചത്.

Signature-ad

പിഴത്തുക അതിജീവിതക്ക് നല്‍കണം. അല്ലെങ്കില്‍ 9 മാസം കൂടി അധിക തടവില്‍ കഴിയണം. ശിക്ഷാ കാലാവധി ഒരുമിച്ചനുഭവിച്ചാല്‍ മതിയാകും. പ്രോസിക്യൂഷന്‍ ഭാഗത്തുനിന്ന് 17 സാക്ഷികളെ വിസ്തരിച്ചു. 20 രേഖകളും ഹാജരാക്കി. 2017 നംവമ്പറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്‌കൂള്‍ കഴിഞ്ഞ് വീട്ടിലേക്ക് പോകാനായി കാട്ടാക്കട കെഎസ്ആര്‍ടിസി ഡിപ്പോക്ക് മുന്‍വശത്തുനിന്ന കുട്ടിയെ പിതാവിന്റെ കൂട്ടുകാരനായ പ്രതി ബൈക്കില്‍ കയറ്റിക്കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് പീഡിപ്പിക്കുകയായിരുന്നു.

പ്രോസിക്യൂഷന് വേണ്ടി സ്‌പെഷല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അഡ്വ.ഡിആര്‍ പ്രമോദ് ഹാജരായി. നെടുമങ്ങാട് ഡിവൈഎസ്പി ബി അനില്‍കുമാറും ആര്യനാട് എസ്എച്ച്ഒ ബി അനില്‍കുമാറുമാണ് അന്വേക്ഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: