IndiaNEWS

ഗര്‍ഭിണിയായ ഭാര്യയെ തീകൊളുത്തിക്കൊന്ന കേസില്‍ മുൻ ബിജെപി എംഎല്‍എ കുറ്റക്കാരനെന്ന് കോടതി

ഭുവനേശ്വർ:ഗര്‍ഭിണിയായ ഭാര്യയെ തീകൊളുത്തിക്കൊന്ന കേസില്‍ ഒഡിഷ മുൻ എംഎല്‍എ രാമമൂര്‍ത്തി ഗൊമാംഗോ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി.
1995 സെപ്തംബര്‍ 28നാണ് രാമമൂര്‍ത്തിയുടെ ഭാര്യ ശശിരേഖയുടെ പാതിവെന്ത മൃതദേഹം എംഎല്‍എ ക്വാര്‍ട്ടേഴ്സിലെ ശുചിമുറിയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്നായിരുന്നു രാമമൂര്‍ത്തിയുടെ വാദം. അസ്വാഭാവിക മരണത്തിന് കേസെടുത്ത ഖര്‍വേല്‍നഗര്‍ പൊലീസ് പിന്നീട് കൊലപാതകക്കുറ്റം ചുമത്തി രാമമൂര്‍ത്തിയെ അറസ്റ്റ് ചെയ്തെങ്കിലും രണ്ടുമാസത്തിനകം ജാമ്യം ലഭിച്ചു.
1990ലും 95ലും  2000ലും ബിജെപി സ്ഥാനാര്‍ഥിയായി വിജയിച്ചിരുന്ന ആളാണ് രാമമൂർത്തി.ജനപ്രതിനിധികള്‍ പ്രതികളായ കേസുകള്‍ പരിഗണിക്കുന്ന ഭുവനേശ്വറിലെ പ്രത്യേക കോടതി ചൊവ്വാഴ്ച ശിക്ഷ വിധിക്കും.

Back to top button
error: