CrimeNEWS

കാമുകിയെ മന്ത്രവാദിയുടെ സഹായത്തോടെ കൊലപ്പെടുത്തി യുവതി; പദ്ധതി നടപ്പാക്കിയത് ലിംഗമാറ്റത്തിന്റെ മറവില്‍

ലഖ്‌നൗ: ലെസ്ബിയന്‍ കാമുകിയെ യുവതി മന്ത്രവാദിയുടെ സഹായത്തോടെ കൊലപ്പെടുത്തി. ലിംഗമാറ്റത്തിന്റെ മറവില്‍ 30 വയസുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. യുവതിയെ കൊലപ്പെടുത്താന്‍ കാമുകി ഒന്നര ലക്ഷം രൂപ മന്ത്രവാദിക്ക് നല്‍കിയതായി പോലീസ് കണ്ടെത്തി. ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തു.

യു.പി. ഷാജഹാന്‍പൂര്‍ ജില്ലയില്‍ നിന്നാണ് അരുംകൊലയുടെ വിശദാംശങ്ങള്‍ പുറത്തുവരുന്നത്. ആര്‍.സി മിഷന്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ താമസക്കാരിയായ പ്രിയ(30)യാണ് കൊല്ലപ്പെട്ടത്. വീട്ടില്‍ നിന്നിറങ്ങിയ പ്രിയയെ ഏപ്രില്‍ 13 മുതല്‍ കാണാതാവുകയായിരുന്നു. വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ക്രൂരമായ കൊലപാതകം പുറത്തായത്. പുവ്യാന്‍ സ്വദേശി പ്രീതി(24)യുമായി പ്രിയ പ്രണയത്തിലായിരുന്നു.

Signature-ad

പ്രിയയുമായുള്ള ബന്ധം പുറത്തറിഞ്ഞതോടെ പ്രശ്‌നങ്ങള്‍ ആരംഭിച്ചു. വിവാഹം നടക്കാത്ത സാഹചര്യം ഉണ്ടായതോടെ പ്രീതി ബന്ധത്തില്‍ നിന്ന് പിന്മാറി. എന്നാല്‍ പ്രിയ തയ്യാറായില്ല. തുടര്‍ന്ന് പ്രീതിയും അമ്മ ഊര്‍മിളയും ഒരു മന്ത്രവാദിയുടെ സഹായത്തോടെ പ്രിയയെ കൊല്ലാന്‍ പദ്ധതിയിട്ടു. പ്രിയയെ കൊല്ലാന്‍ പ്രീതിയുടെ അമ്മ ഒന്നര ലക്ഷം രൂപ മന്ത്രവാദിക്ക് വാഗ്ദാനം ചെയ്തു. കൂടാതെ പ്രിയയ്ക്ക് പുരുഷനാകാന്‍ ആഗ്രഹമുണ്ടെന്ന വിവരം പ്രീതി തന്ത്രിയെ അറിയിച്ചു. പ്ലാന്‍ അനുസരിച്ച് പ്രീതി പ്രിയയെ വിളിച്ച് തന്ത്രി ലിംഗമാറ്റം ചെയ്യുമെന്ന് വിശ്വസിപ്പിച്ചു.

പ്രിയയെ പുരുഷനാക്കാനെന്ന വ്യാജേന കാട്ടിലേക്ക് കൊണ്ടുപോയ മന്ത്രവാദി പ്രിയയോട് കണ്ണുകളടച്ച് പുഴക്കരയില്‍ കിടക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് കോടാലി കൊണ്ട് തലയ്ക്ക് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. പ്രതികളായ മന്ത്രിവാദി രാംനിവാസിനെയും പ്രീതിയെയും പോലീസ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് ഉപയോഗിച്ച കോടാലി രാംനിവാസിന്‍െ്‌റ വീട്ടില്‍ നിന്ന് പോലീസ് കണ്ടെടുത്തു.

Back to top button
error: