IndiaNEWS

രാഹുൽ ഗാന്ധിയുടെ അമേരിക്കൻ ട്രക്ക് യാത്രയെ വിമര്‍ശിച്ച്‌  ബിജെപി നേതാവ് അനില്‍ ആന്റണി 

കൊച്ചി:അമേരിക്കൻ സന്ദര്‍ശനത്തിനിടെ രാഹുല്‍ ഗാന്ധി നടത്തിയ ട്രക്ക് യാത്ര സ്ക്രിപ്റ്റഡ് പിആര്‍ വര്‍ക്കാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയുടെ മകനും ബിജെപി നേതാവുമായ അനില്‍ ആന്റണി.
 വ്യാജ ആഖ്യാനങ്ങള്‍ സൃഷ്ടിക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ മറ്റൊരു ശ്രമം കൂടി പൊളിഞ്ഞു എന്നാണ് അനില്‍ ആന്റണി പറയുന്നത്. ട്രക്ക് ഓടിച്ചിരുന്നത് ഒരു സാധാരണ ഡ്രൈവറല്ലെന്നും ഇന്ത്യൻ ഓവര്‍സീസ് യൂത്ത് കോണ്‍ഗ്രസ് അമേരിക്കയുടെ പ്രസിഡന്റാണെന്നും അനില്‍ ആന്റണി വെളിപ്പെടുത്തി.
അമേരിക്കൻ സന്ദര്‍ശനത്തിനിടെ രാഹുല്‍ വാഷിങ്‌ടണില്‍നിന്നു ന്യൂയോര്‍ക്കിലേക്ക് 190 കിലോമീറ്റര്‍ ട്രക്ക് യാത്ര നടത്തിയത് ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. യാത്രയ്ക്കിടെ രാഹുല്‍ ഇന്ത്യൻ വംശജരായ ഡ്രൈവര്‍മാരുമായി സംഭാഷണം നടത്തിയതായും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഇതെല്ലാം മുൻകൂട്ടി പദ്ധതിയിട്ട് നടപ്പാക്കിയ പിആര്‍ വര്‍ക്കാണെന്നാണ് അനിലിന്റെ വെളിപ്പെടുത്തല്‍.

Back to top button
error: