ചെന്നൈ:തിരുവള്ളൂര്‍ റെയില്‍വേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ യുവതിയെ പീഡിപ്പിച്ച ശേഷം ശരീരത്തില്‍ ബ്ലേഡ്കൊണ്ട് മുറിവേല്‍പ്പിച്ച് പ്രതി രക്ഷപ്പെട്ടു..അണ്ണന്നൂര്‍ സ്വദേശിനിയായ യാത്രക്കാരിയാണ് ആക്രമണത്തിനിരയായത്.രക്തത്തിൽ കുളിച്ച് പൂർണ നഗ്നയായാണ് യുവതിയെ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ കണ്ടെത്തിയത്.
മൂന്നാംനമ്ബര്‍ പ്ലാറ്റ്ഫോമില്‍ ചൊവ്വാഴ്ച രാത്രി ഒമ്ബതോടെയാണ് ചോരയില്‍ക്കുളിച്ച നഗ്നയായ യുവതിയെ യാത്രക്കാര്‍ കണ്ടത്. ഉടൻ തിരുവള്ളൂര്‍ റെയില്‍വേ പോലീസിനെ അറിയിക്കുകയായിരുന്നു.ആക്രമണം നടത്തിയത് അമ്ബത്തൂര്‍ സ്വദേശി അര്ജുനൻ ആണെന്നും ഇയാൾ ഒളിവിലാണെന്നും ഇയാള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
അർജുനൻ യുവതിയെ പീഡിപ്പിക്കുകയും കൈയിലുണ്ടായിരുന്ന ബ്ലേഡ് ഉപയോഗിച്ച് പിന്നീട് ശരീരഭാഗങ്ങളിൽ മുറിവേൽപ്പിക്കുകയുമായിരുന്നെന് നാണ് പോലീസ് പറയുന്നത്.
അതേസമയം സംഭവം നടക്കുമ്പോൾ തിരുവള്ളൂർ റെയിൽവേസ്റ്റേഷനിൽ പോലീസ് സുരക്ഷയുണ്ടായിരുന്നില്ലെന്നും ആരോപണമുയർന്നിട്ടുണ്ട്.ഇവിടെ റെയിൽവേ പോലീസിന്റെ നിരീക്ഷണം ശക്തമാക്കണമെന്ന് ജനങ്ങൾ ആവശ്യപ്പെട്ടു.
യുവതിയുടെ സ്വകാര്യ ഭാഗങ്ങൾ ഉൾപ്പെടെ 50-ഓളം ഇടങ്ങളില്‍ മുറിവേറ്റിട്ടുണ്ട്. മുഖത്തും കൈകളിലും കാലുകളിലും സാരമായ മുറിവുകളുണ്ടെന്നും ആരോഗ്യനില ഗുരുതരമാണെന്നും പോലീസ് അറിയിച്ചു. ഇവര്‍ തിരുവള്ളൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.