CrimeNEWS

പോക്‌സോ കേസില്‍ വൈദികനെ കസ്റ്റഡിയില്‍ വാങ്ങാന്‍ പോലീസ്; കൂടുതല്‍ പേരെ ഉപദ്രവിച്ചതായി സംശയം

എറണാകുളം: ഊന്നുകല്ലില്‍ പതിനഞ്ചുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയായ ഓര്‍ത്തഡോക്സ് സഭാ വൈദികനെ കസ്റ്റഡിയില്‍ വാങ്ങാന്‍ ഒരുങ്ങി പോലീസ്. ഇതിന്റെ ഭാഗമായി പോലീസ് കോടതിയില്‍ അപേക്ഷ നല്‍കും. ശെമവൂന്‍ റമ്പാനാ(77)ണ് കേസിലെ പ്രതി.

ഉച്ചയോടെ റമ്പാനെ കസ്റ്റഡിയില്‍ വാങ്ങാന്‍ അപേക്ഷ നല്‍കുമെന്നാണ് സൂചന. 15 കാരിയ്ക്ക് പുറമേ കൂടുതല്‍ പേരെ ഇയാള്‍ ഉപദ്രവിച്ചിട്ടുണ്ടോയെന്ന കാര്യത്തില്‍ പോലീസിന് സംശയമുണ്ട്. ഇതിലുള്‍പ്പെടെ വ്യക്തത ലഭിക്കുന്നതിനായി ചോദ്യം ചെയ്യുന്നതിന് വേണ്ടിയാണ് ഇയാളെ കസ്റ്റഡിയില്‍ വാങ്ങുന്നത്. ഇന്നലെയാണ് പോലീസ് ശെമവൂന്‍ റമ്പാനെ അറസ്റ്റ് ചെയ്തത്.

Signature-ad

ഇക്കഴിഞ്ഞ മൂന്നാം തീയതിയായിരുന്നു വൈദികന്‍ പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കാന്‍ ശ്രമിച്ചത്. ഉച്ചഭക്ഷണം നല്‍കാനായി പള്ളിമേടയിലെത്തിയതായിരുന്നു പെണ്‍കുട്ടി. ഇതിനിടെ പാതിരി കയറിപ്പിടിക്കുകയും മോശമായി സംസാരിക്കുകയുമായിരുന്നു. ഇക്കാര്യം കുട്ടി രക്ഷിതാക്കളോട് പറഞ്ഞു. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. മൂവാറ്റുപുഴ ഊന്നുകല്‍ പോലീസാണ് പാതിരിയ്‌ക്കെതിരേ കേസ് എടുത്തത്.

ഇതിന് പിന്നാലെ ഇന്നലെ രാവിലെ പാതിരിയെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി. തുടര്‍ന്ന് ചോദ്യം ചെയ്ത ശേഷമായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. അതേസമയം, സംഭവത്തില്‍ ഓര്‍ത്തഡോക്സ് സഭയും അന്വേഷണം തുടങ്ങി. അന്വേഷണത്തിനായി സഭാദ്ധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ ബാവയുടെ നിര്‍ദ്ദേശപ്രകാരം മൂന്നംഗ സമിതി രൂപീകരിച്ചിട്ടുണ്ട്.

Back to top button
error: