Breaking NewsKerala

300 പ്രതിപക്ഷ എംപിമാരെ അണി നിരത്തി മാര്‍ച്ചിന് ഇന്‍ഡ്യ സഖ്യം ; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലേക്ക് പ്രതിഷേധം സംഘടിപ്പിക്കും ; രാഹുല്‍ഗാന്ധിയുടെ ആരോപണം ചര്‍ച്ചയാക്കാന്‍ നീക്കം

ന്യൂഡല്‍ഹി: വോട്ടര്‍പട്ടികയിലെ ക്രമക്കേടില്‍ 300 എംപിമാരെ പങ്കെടുപ്പിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലേക്ക് പ്രതിഷേധം സംഘടിപ്പിക്കാന്‍ ഇന്‍ഡ്യ സഖ്യം. രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ നാളെ 11.30 ന് പാര്‍ലമെന്റില്‍ നിന്നുമാണ് മാര്‍ച്ച്. മാര്‍ച്ചിന് ശേഷം തെരഞ്ഞെടുപ്പ് കമ്മീഷനുമായി നേതാക്കള്‍ ചര്‍ച്ചയും ആവശ്യപ്പെട്ടിട്ടുണ്ട്. വിവിധ ഭാഷകളില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെതിരേ പ്ലക്കാര്‍ഡും ഉയര്‍ത്തും.

മാര്‍ച്ചുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യം പ്ലാന്‍ ചെയ്ത് തയ്യാറാക്കാനായി ഇന്ന് എംപിമാര്‍ക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ അത്താഴ വിരുന്ന് നടത്തുന്നുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷനെതിരേ രാഹുല്‍ഗാന്ധി കൊണ്ടുവന്ന വിഷയം വലിയ രീതിയില്‍ ഉയര്‍ത്തിക്കാട്ടാനാണ് പ്രതിപക്ഷ കക്ഷികളുടെ തീരുമാനം. ഇത് സഖ്യത്തിന്റെ കെട്ടുറപ്പ് മെച്ചപ്പെടുത്തുമെന്നാണ് കരുതുന്നത്.

Signature-ad

രാഹുല്‍ ഗാന്ധി ഉന്നയിച്ച വോട്ടര്‍പട്ടിക തട്ടിപ്പ് ആരോപണം പ്രധാന ചര്‍ച്ചയാക്കാനാണ് പ്രതിപക്ഷ കക്ഷികളുടെ നീക്കം. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിയുമായി ചേര്‍ന്ന് വോട്ട് മോഷ്ടിക്കുന്നുവെന്നും ഹരിയാനയിലും അട്ടിമറിയുണ്ടായെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. മഹാരാഷ്ട്രയില്‍ അഞ്ച് വര്‍ഷം കൊണ്ട് ചേര്‍ക്കുന്നതിലും അധികം വോട്ട് അഞ്ച് മാസം കൊണ്ട് ചേര്‍ത്തെന്നും മഹാരാഷ്ട്രയില്‍ അഞ്ച് മണിക്ക് ശേഷം പോളിങ് കുതിച്ചുയര്‍ന്നു. 40 ലക്ഷം ദുരൂഹവോട്ടര്‍മാര്‍ വന്നു. സിസിടിവി ദൃശ്യങ്ങള്‍ 45 ദിവസം കൊണ്ട് നശിപ്പിച്ചു. ഇതെല്ലാം തെരഞ്ഞെടുപ്പ് കമ്മീഷനെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്ന കാര്യമാണെന്നും രാഹുല്‍ ആരോപിച്ചിരുന്നു.

Back to top button
error: