CrimeNEWS

പെണ്‍കുട്ടിയുടെ നിലവിളിയില്‍ പ്രതികള്‍ ഓടി രക്ഷപ്പെട്ടു; 16 കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് ട്യൂഷന്‍ കഴിഞ്ഞ് മടങ്ങവേ; പിന്നിലൂടെ പമ്മിയെത്തി കടന്നുപിടിച്ചു; സിസി ടിവി ദൃശ്യങ്ങള്‍ നിര്‍ണായകമായി

കോഴിക്കോട്: കഴിഞ്ഞ ദിവസം രാത്രിയാണ് കോഴിക്കോട് നടുക്കിയ സംഭവം അരങേറിയത്. ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ പെണ്‍കുട്ടിയെ രണ്ടു ഇതര സംസ്ഥാന തൊഴിലാളികള്‍ ചേര്‍ന്ന് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. സംഭവത്തിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ വരെ പുറത്തുവന്നിട്ടുണ്ട്. കേസില്‍ നിര്‍ണായകമായതും ആ ദൃശ്യങ്ങള്‍ തന്നെയായിരുന്നു. ഇപ്പോഴിതാ, കേസിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുകയാണ്.

ചാലപ്പുറത്ത് പതിനാറ് വയസ്സുള്ള പെണ്‍കുട്ടിയെ അന്യസംസ്ഥാന തൊഴിലാളികള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. സംഭവത്തില്‍ ബിഹാര്‍ സ്വദേശികളായ ഫൈസല്‍ അന്‍വര്‍ (36), ഇമാന്‍ അലി (18) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ട്യൂഷന്‍ കഴിഞ്ഞ് പെണ്‍കുട്ടി വീട്ടിലേക്ക് മടങ്ങവേ ആയിരിന്നു സംഭവം നടന്നത്.

Signature-ad

പിന്നിലൂടെ പമ്മിയെത്തി പെണ്‍കുട്ടിയെ കടന്നു പിടിച്ച് പ്രതികള്‍ റോഡിലൂടെ വലിച്ചിഴച്ച് കൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നു. ഇതോടെ കരഞ്ഞ് നിലവിളിക്കുകയും പ്രതികള്‍ അവിടെ നിന്നും രക്ഷപ്പെടുകയും ചെയ്തു. ഇതോടെ ഭയന്ന് നിലവിളിച്ച് കുട്ടി അവിടെ നിന്ന് ഓടി. വീടിന് സമീപത്ത് വെച്ചാണ് ക്രൂരത അരങേറിയത്.

നഗരമധ്യത്തിലാണ് 15 വയസ്സുകാരിക്കെതിരെ അതിക്രമം നടന്നിരിക്കുന്നത്. പെണ്‍കുട്ടിയെ പിന്തുടര്‍ന്ന് വന്ന പ്രതികള്‍ പിടിച്ച് വലിച്ച് കൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നു. ചെറുത്തുനിന്ന പെണ്‍കുട്ടി നിലവിളിച്ച് ഓടി രക്ഷപ്പെട്ടു.

ഒടുവില്‍ സംഭവത്തിന്റെ ദൃശ്യങ്ങളും ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിച്ചു വരുന്ന സ്ഥലത്തും പരിശോധന നടത്തിയാണ് പോലീസ് പ്രതികളിലേക്ക് എത്തിയത്. സംഭവം നടന്നതിന്റെ വലിയ ഞെട്ടലിലാണ് നാട്ടുകാര്‍. അതുപോലെ ഇനി രാത്രി പട്രോളിംഗ് ശക്തമാക്കുമെന്നും പോലീസ് വ്യക്തമാക്കി.

 

Back to top button
error: