CrimeNEWS

മുസ്‌കാനൊപ്പം റൊമാന്‍സ് മൂഡില്‍ നൃത്തം; ഒടുവിലത്തെ സന്തോഷമെന്ന് അറിയാതെ സൗരഭ്, ഒപ്പം തുള്ളിച്ചാടി മകളും; പരിപാടികള്‍ക്ക് ശേഷം വെട്ടിനുറുക്കി വീപ്പയിലാക്കി…

ലഖ്‌നൗ: രാജ്യം നടുങ്ങിയ കൊലപാതക വര്‍ത്തയായിരുന്നു കഴിഞ്ഞ ദിവസം യു.പി മീററ്റില്‍ നിന്നും പുറത്തുവന്നത്. ഇനി ലഹരി ഉപയോഗിക്കാന്‍ പറ്റില്ല എന്ന പേടിയില്‍ സ്വന്തം ഭര്‍ത്താവിനെ കാമുകനൊപ്പം ചേര്‍ന്ന് കുത്തികൊലപ്പെടുത്തി വീപ്പയിലാക്കുകയായിരുന്നു. ഭാര്യയുടെയും മകളുടെയും ജന്മദിനമാഘോഷിക്കാന്‍ ലണ്ടനില്‍നിന്നെത്തിയ മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനെ ഭാര്യയും കാമുകനും ചേര്‍ന്ന് അതിക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.

ഇപ്പോഴിതാ, ഒരു കണ്ണ് നിറപ്പിക്കുന്ന ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ദമ്പതികള്‍ ഒന്നിച്ച് നൃത്തം ചെയ്യുന്ന വിഡിയോ ആണ് ചര്‍ച്ചാവിഷയം. മകള്‍ക്കൊപ്പം ഇരുവരും നൃത്തം ചെയ്യുന്നതാണ് വൈറലായ ദൃശ്യത്തില്‍ ഉള്ളത്. മകളുടെ ജന്മദിനത്തിലാണ് സൗരഭ് രജപുത്ത് ഭാര്യ മുസ്‌കാന്‍ റസ്‌തോഗിക്കൊപ്പം നൃത്തം ചെയ്യുന്നത്. മീററ്റിലെ ഒരു ഹോട്ടലില്‍ സംഘടിപ്പിച്ച ജന്മദിനാഘോഷ ചടങ്ങിലായിരുന്നു ഇരുവരുടെയും നൃത്തം. ഈ പരിപാടികള്‍ക്ക് ശേഷമാണ് രാജ്യത്തെ ഞെട്ടിച്ച അരുംകൊല അരങ്ങേറിയത്.

Signature-ad

2016ല്‍ പ്രണയവിവാഹിതരായതാണ് സൗരഭും മുസ്‌കാനും. മുസ്‌കാന്‍ ലണ്ടനിലേക്ക് പോയപ്പോള്‍ അഞ്ചുവയസ്സുള്ള മകള്‍ക്കൊപ്പം മീററ്റിലെ ഫ്‌ലാറ്റിലാണ് മുസ്‌കാന്‍ താമസിക്കുന്നത്. റെസ്റ്റോറന്റിലെ ജന്മദിനാഘോഷ ചടങ്ങില്‍ മകളും ഇവര്‍ക്കൊപ്പം സന്തോഷത്തോടെ നൃത്തം ചെയ്യുന്നത് കാണാം. ഭാര്യാഭര്‍ത്താക്കന്മാര്‍ ഏറെ സ്‌നേഹത്തിലെന്ന് തോന്നിപ്പിക്കുന്നതാണ് ഈ വിഡിയോ.

എന്നാല്‍, ഭര്‍ത്താവിനെ വക വരുത്താന്‍ ഉള്ളില്‍ ഗൂഢനീക്കവുമായി കാത്തിരിക്കുമ്പോഴാണ് പുറമേ സ്‌നേഹം നടിച്ച്, നിറഞ്ഞ ചിരിയുമായി മുസ്‌കാന്‍ നൃത്തം ചെയ്യുന്നത്. ഇക്കഴിഞ്ഞ മാര്‍ച്ച് നാലിനുശേഷം സൗരഭിനെ ആരും കണ്ടിട്ടില്ല. അന്ന് രാത്രി സൗരഭിന്റെ ഭക്ഷണത്തില്‍ മുസ്‌കാന്‍ ഉറക്കഗുളിക ചേര്‍ക്കുകയായിരുന്നു. ഉറങ്ങിക്കിടന്ന സൗരഭിനെ സാഹില്‍ കുത്തിക്കൊലപ്പെടുത്തി. മൃതദേഹം വെട്ടിനുറുക്കി ഇരുവരും ചേര്‍ന്ന് പ്ലാസ്റ്റിക് ഡ്രമ്മിലിട്ട് സിമന്റിട്ട് മൂടി. ബ്രഹ്‌മപുരി പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഇന്ദിരാ നാഗയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.

തന്നെ ഏറെ സ്‌നേഹിച്ച ഭര്‍ത്താവിനെ അതിക്രൂരമായി കൊലപ്പെടുത്തിയ മകള്‍ക്ക് വധശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് മുസ്‌കാന്റെ മാതാപിതാക്കള്‍ തന്നെ രംഗത്തുവന്നു. തങ്ങളുടെ മകള്‍ക്ക് ജീവിക്കാന്‍ അര്‍ഹതയില്ലെന്നും മരണംവരെ തൂക്കിലേറ്റണമെന്നും മുസ്‌കാന്റെ പിതാവ് പ്രമോദ് റസ്‌തോഗി ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചു. സൗരഭിന്റെയും മുസ്‌കാന്റെയും മകള്‍ മുസ്‌കാന്റെ രക്ഷിതാക്കള്‍ക്കൊപ്പമാണിപ്പോള്‍.

സൗരഭ് ലണ്ടനിലേക്ക് പോയതുമുതല്‍ മുസ്‌കാന്‍ എല്ലാവരില്‍ നിന്നും വേര്‍പിരിഞ്ഞാണ് താമസിച്ചിരുന്നത്. മുസ്‌കാന്‍ ഭര്‍തൃവീട്ടുകാരുമായി ഒത്തുപോകാറില്ലായിരുന്നെന്നും അമ്മ പറഞ്ഞു. മുസ്‌കാനെ സൗരഭ് ഗാഢമായി സ്‌നേഹിച്ചിരുന്നെന്നും മാതാപിതാക്കള്‍ വ്യക്തമാക്കി. കൊലപാതക വിവരം പുറത്തറിയാതിരിക്കാന്‍, സൗരഭ് ഹില്‍ സ്റ്റേഷനിലേക്ക് യാത്ര പോയിരിക്കുകയാണെന്നാണ് മുസ്‌കാന്‍ പറഞ്ഞത്. സൗരഭിന്റെ ഫോണുമായി ഇരുവരും ഭാര്യയും കാമുകനും മണാലിയിലേക്ക് പോകുകയും സമൂഹമാധ്യമ അക്കൗണ്ടുകളില്‍ ഫോണ്‍ വഴി ചിത്രങ്ങള്‍ അപ്ലോഡ് ചെയ്യുകയും ചെയ്തു. എന്നാല്‍, കുടുംബാംഗങ്ങളുടെ കാള്‍ എടുക്കാതായതോടെ സംശയം തോന്നി പരാതി നല്‍കുകയായിരുന്നു. ഇതിനു പിന്നാലെയാണ് ഇരുവരെയും ചോദ്യംചെയ്തത്.

സൗരഭിനെ കൊലപ്പെടുത്തിയെന്ന് മകള്‍ സമ്മതിച്ചതായി മുസ്‌കാന്റെ അമ്മ പൊലീസിനെ അറിയിച്ചതോടെയാണ് കേസ് വെളിച്ചത്തുവന്നത്. സൗരഭുമായി വഴക്കുണ്ടായെന്ന് മാര്‍ച്ച് 17-ാം തീയതി മുസ്‌കാന്‍ തന്നെ അറിയിച്ചിരുന്നെന്ന് അമ്മ കവിത റസ്‌തോ?ഗി തുറന്നുപറഞ്ഞു. ‘വീട്ടിലേക്ക് നേരിട്ടുവന്ന് കൂടുതല്‍ കാര്യങ്ങള്‍ പറയാമെന്നും മുസ്‌കാന്‍ പറഞ്ഞു.

വീട്ടിലെത്തിയയുടന്‍ മുസ്‌കാന്‍ കെട്ടിപ്പിടിച്ച് കരയുകയാണ് ചെയ്തത്. എന്തുപറ്റിയെന്ന് ചോദിച്ചപ്പോള്‍ സൗരഭിനെ അദ്ദേഹത്തിന്റെ കുടുംബാം?ഗങ്ങള്‍ ചേര്‍ന്ന് കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തിയെന്ന് കള്ളം പറഞ്ഞു. ഇക്കാര്യം പൊലീസിലറിയിക്കണമെന്നാണ് പിതാവ് ആവശ്യപ്പെട്ടത്. സ്റ്റേഷനിലേക്ക് പോകുമ്പോള്‍ പിതാവ് വീണ്ടും മുസ്‌കാനെ ചോദ്യം ചെയ്തു. അപ്പോഴാണ് താനും കാമുകന്‍ സാഹിലും ചേര്‍ന്നാണ് സൗരഭിനെ കൊന്നതെന്ന് മുസ്‌കാന്‍ സമ്മതിച്ചത്’ കവിത വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: