CrimeNEWS

ഉത്തര്‍ പ്രദേശില്‍ ബിജെപി നേതാവ് കൊല്ലപ്പെട്ടു; വിഷം കുത്തിവച്ച് കടന്നുകളഞ്ഞ് മൂന്നംഗ സംഘം

ലക്‌നൗ: മുതിര്‍ന്ന ബിജെപി നേതാവ് ഗുല്‍ഫാം സിങ് യാദവിനെ (60) വിഷം കുത്തിവച്ച് കൊലപ്പെടത്തി. ഉത്തര്‍പ്രദേശിലെ സംഭാലില്‍ തിങ്കളാഴ്ചയാണു സംഭവം. ഡഫ്റ്റാരയിലെ തന്റെ ഫാം ഹൗസിലായിരുന്ന ഗുല്‍ഫാം സിങിനെ ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് വിഷം കുത്തിവച്ച് കൊലപ്പെടുത്തിയത്. വിഷം കുത്തിവച്ച ശേഷം ഇവര്‍ കടന്നുകളഞ്ഞെന്ന് പോലീസ് പറഞ്ഞു. നേതാവിനെ സന്ദര്‍ശിക്കാനെന്ന പേരില്‍ എത്തിയതായിരുന്നു അക്രമികള്‍. സുഖവിവരങ്ങള്‍ അന്വേഷിച്ചതിനു പിന്നാലെ യാദവില്‍നിന്നും വെള്ളം വാങ്ങിക്കുടിക്കുകയും ചെയ്തു.

വെള്ളം നല്‍കിയതിനു പിന്നാലെ മുറിയില്‍ കിടക്കാന്‍ പോയ യാദവിന്റെ വയറ്റില്‍ പ്രതികള്‍ വിഷം കുത്തിവയ്ക്കുകയായിരുന്നു. പിന്നാലെ വേദനകൊണ്ടു നിലവിളിച്ച യാദവിനെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെ മരിച്ചു. സംഭവ സ്ഥലത്തുനിന്നും ഹെല്‍മറ്റും സിറിഞ്ചും ഫൊറന്‍സിക് ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു.

Signature-ad

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നു പോലീസ് അറിയിച്ചു. 2004ല്‍ ഗുന്നൗര്‍ മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ എസ്പി നേതാവ് മുലായം സിങ് യാദവിനെതിരെ, ബിജെപി ടിക്കറ്റില്‍ യാദവ് മത്സരിച്ചിരുന്നു. ബിജെപിയില്‍ നിരവധി പദവികളും വഹിച്ചിട്ടുണ്ട്. സംഭവത്തില്‍ ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്നും കേസ് അന്വേഷണത്തിന് സംഘത്തെ നിയോഗിച്ചതായും ദീപക് തിവാരി പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: