CrimeNEWS

സംസാരശേഷി കുറഞ്ഞ ആറാം ക്ലാസുകാരിയെ ക്രൂരമായി തല്ലിച്ചതച്ചു; പിന്നാലെ പണം നല്‍കി ഒതുക്കാനും ശ്രമം; ചെങ്ങന്നൂരിലെ ട്യൂഷന്‍ ടീച്ചര്‍ക്കെതിരെ പരാതി

ആലപ്പുഴ:  ആറാം ക്ലാസുകാരിയെ ട്യൂഷന്‍ ടീച്ചര്‍ തല്ലിച്ചതച്ചതായി പരാതി. സംസാരശേഷി കുറഞ്ഞ ആറാം ക്ലാസുകാരിയെയാണ് ട്യൂഷന്‍ ടീച്ചര്‍ ക്രൂരമായി മര്‍ദിച്ചതെന്നാണ് ആരോപണം. ചെങ്ങന്നൂര്‍ ചെറിയനാട് നെടുംവരംകോട് സ്വദേശികളായ ദമ്പതികളുടെ 11 വയസ്സായ മകളാണ് മര്‍ദ്ദനത്തിന് ഇരയായത്.

ട്യൂഷന്‍ സെന്ററിലെ അധ്യാപികക്കെതിരെയാണ് മാതാപിതാക്കള്‍ ചെങ്ങന്നൂര്‍ പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. തുടര്‍ന്ന്, മാതാപിതാക്കളുടെ പരാതിയില്‍ ചെങ്ങന്നൂര്‍ പോലീസ് കേസെടുത്തു. നവംബര്‍ 30നാണ് കുട്ടിയെ മര്‍ദ്ദിച്ചത്. ടീച്ചര്‍ കൊടുത്ത പാഠഭാഗം പഠിച്ചില്ലെന്ന് ആരോപിച്ച് ക്ലാസിലെ മറ്റ് കുട്ടികളുടെ മുമ്പില്‍ വെച്ചായിരുന്നു മര്‍ദ്ദനം.

Signature-ad

സംഭവത്തിന് ശേഷം ടീച്ചറും ഭര്‍ത്താവും ചേര്‍ന്ന് വീട്ടിലെത്തി പണം നല്‍കി സംഭവം ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചതായും മാതാപിതാക്കള്‍ പരാതിയില്‍ വ്യക്തമാക്കുന്നു.

Back to top button
error: