KeralaNEWS

മധു മുല്ലശ്ശേരി പാര്‍ട്ടിയുടെ പേരില്‍ ലക്ഷങ്ങള്‍ പിരിച്ചു; ആരോപണവുമായി സിപിഎം

തിരുവനന്തപുരം: മധു മുല്ലശ്ശേരി പാര്‍ട്ടിയുടെ പേരില്‍ ലക്ഷങ്ങള്‍ പിരിച്ചെന്ന് സിപിഎം മംഗലപുരം ഏരിയാ സെക്രട്ടറി എം. ജലീല്‍. സഹകരണ സ്ഥാപനത്തിലെ മധുവിന്റെ അക്കൗണ്ട് വഴി ലക്ഷക്കണക്കിന് രൂപ വന്നുപോയി. മധു വാങ്ങിയ ഫ്‌ലാറ്റിന്റെ പാലുകാച്ചല്‍ ചടങ്ങില്‍ ബിജെപി അധ്യക്ഷന്‍ കെ. സുരേന്ദ്രനും പങ്കെടുത്തു. മധുവിനും മകനും കച്ചവട താല്‍പ്പര്യമാണുള്ളതെന്നും എം. ജലീല്‍ പറഞ്ഞു.

ലക്ഷങ്ങള്‍ വന്നുപോയത് പാര്‍ട്ടി നേതൃത്വത്തെ മധു മുല്ലശ്ശേരി അറിയിച്ചില്ല. മധുവിന്റെ മകന്റെ കുഞ്ഞിന്റെ നൂലുകെട്ട് ചടങ്ങിന് കുമ്മനം രാജശേഖരനും പങ്കെടുത്തു.

Signature-ad

ബിജെപിയുമായി നേരത്തെ തന്നെ മധു ബന്ധമുണ്ടാക്കി. ജോയ് മത്സരിച്ച കാലത്ത് പിരിച്ച തുക പാര്‍ട്ടിക്ക് നല്‍കിയില്ലെന്നും എം. ജലീല്‍ ആരോപിക്കുന്നു.

അതേസമയം, ആരേപാണങ്ങള്‍ മധു മുല്ലശ്ശേരി നിഷേധിച്ചു. ഞാന്‍ അഴിമതിക്കാരനാണെങ്കില്‍ ഏരിയാ സമ്മേളനത്തില്‍ ആരെങ്കിലും ആ വിഷയം ഉന്നയിച്ചോ? ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെ ഇതുവരെ കണ്ടിട്ടില്ല. ജലീലിനെതിരെ നിരവധി സ്ത്രീകളാണ് പരാതി നല്‍കിയിട്ടുള്ളതെന്നും മധു മുല്ലശ്ശേരി പറഞ്ഞു.

മധുവിനെ കഴിഞ്ഞദിവസം സിപിഎമ്മില്‍നിന്ന് പുറത്താക്കിയിരുന്നു. ഇദ്ദേഹം ബുധനാഴ്ച ബിജെപിയില്‍ ചേരുമെന്നാണ് വിവരം.

 

Back to top button
error: