KeralaNEWS

”ജി സുധാകരനും ഭാര്യയും മനസ്സുകൊണ്ട് ബിജെപി അംഗത്വം സ്വീകരിച്ചവര്‍, വീട്ടില്‍ പോയി ഷാള്‍ അണിയിച്ചു”

കണ്ണൂര്‍: സിപിഎം നേതാവ് ജി സുധാകരനും ഭാര്യയും മനസ്സുകൊണ്ട് ബിജെപി അംഗത്വം സ്വീകരിച്ചവരാണെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ബി ഗോപാലകൃഷ്ണന്‍. സുധാകരനെ വീട്ടില്‍ പോയി കണ്ട് ഷോള്‍ അണിയിച്ചെന്നും ഒരു മണിക്കൂറോളം സംസാരിച്ചിരുന്നു എന്നും ?ഗോപാലകൃഷ്ണന്‍ പറഞ്ഞു. കോണ്‍ഗ്രസിനെ പോലെയായിരുന്നെങ്കില്‍ ഇ പി ജയരാജന്‍ ഇപ്പോള്‍ ബിജെപി വേദിയിലുണ്ടാകുമായിരുന്നെന്നും അദ്ദേ?ഹം കൂട്ടിച്ചേര്‍ത്തു.

‘വിശിഷ്ട വ്യക്തിത്വങ്ങളെ പോയി കാണണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനമനുസരിച്ചാണ് കമ്യൂണിസ്റ്റുകാര്‍ യഥാര്‍ഥ സഖാവായി കണക്കാക്കുന്ന ജി സുധാകരനെ ഞാന്‍ വീട്ടില്‍ പോയി കണ്ടത്. ഇക്കാര്യം പുറത്തു പറയേണ്ട എന്ന് തീരുമാനിച്ചതാണ്. പക്ഷേ പറയാതെ നിര്‍വാഹമില്ല. ഇത് നടന്നിട്ട് അധിക കാലമൊന്നും ആയിട്ടില്ല. ജി സുധാകരനെ വീട്ടില്‍ പോയി കണ്ട് ഷാള്‍ അണിയിക്കുകയും ഏകാത്മ മാനവ ദര്‍ശനം എന്ന പുസ്തകം സമ്മാനിക്കുകയും ചെയ്തു. അദ്ദേഹം എന്നെ സ്വീകരിച്ച് വീട്ടിലേക്ക് കൊണ്ടു പോയി. പിന്നീട് അദ്ദേഹത്തിന്റെ പത്‌നിയുമായി ഒരു മണിക്കൂറോളം സംസാരിച്ചു. ഞാന്‍ പറഞ്ഞ ഓരോ കാര്യങ്ങളും അവര്‍ എണ്ണിയെണ്ണി പറഞ്ഞു. മനസ്സ് കൊണ്ട് ബിജെപിയുടെ അംഗത്വം സ്വീകരിച്ച ആളുകളാണ് ജി സുധാകരനും അദ്ദേഹത്തിന്റെ ഭാര്യയും എന്നതില്‍ സംശയമില്ല’ -ഗോപാലകൃഷ്ണന്‍ പറഞ്ഞു.

Signature-ad

ബിജെപി നേതൃത്വം അവധാനത കാണിക്കാതെ കോണ്‍ഗ്രസിനെ പോലെ ആയിരുന്നുവെങ്കില്‍ കണ്ണൂരിലെ സഖാവായ ഇ പി ജയരാജന്‍ ഇപ്പോള്‍ ഇന്ത്യയിലെ ഏതെങ്കിലും ഒരു സംസ്ഥാനത്തെ ബിജെപിയുടെ പ്രതിനിധിയോ ഗവര്‍ണറോ ആയിരുന്നേനെ. ഈ വേദിയിലും വന്ന് ഇരിക്കുമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ ടി ജയകൃഷ്ണന്‍ ബലിദാന ദിനാചരണത്തിന്റെ ഭാഗമായി യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ തളിപ്പറമ്പില്‍ നടത്തിയ റാലിയും പൊതു സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗോപാലകൃഷ്ണന്‍.

 

Back to top button
error: