CrimeNEWS

സൈബര്‍ തട്ടിപ്പിന് പൊലീസ് യൂണിഫോമില്‍ വിളിച്ച യുവാവ് വീണത് ഉഗ്രന്‍ കെണിയില്‍

തൃശൂര്‍: മുംബയ് പൊലീസിലെ ഓഫീസറെന്ന പേരില്‍ സൈബര്‍ തട്ടിപ്പിന് ശ്രമിച്ച യുവാവിനെ പൊളിച്ചടുക്കി. പൊലീസ് യൂണിഫോമില്‍ ക്യാമറ നേരെ വയ്ക്കാന്‍ ആവശ്യപ്പെട്ട് മുംബയില്‍ നിന്നുള്ള യുവാവ് വിളിച്ചത് തൃശൂര്‍ പൊലീസ് സൈബര്‍ സെല്‍ എസ്.ഐ ഫിസ്റ്റോ ടി.ഡിയെയാണ്. എവിടെയാണെന്നും ക്യാമറ നേരെയാക്കി വയ്ക്കണം എന്നും ആവശ്യപ്പെടുന്ന യുവാവിനോട് എസ്.ഐ തന്റെ ഫോണിലെ ക്യാമറ ശരിയല്ല എന്ന് പറഞ്ഞ ശേഷം അതിവേഗം തന്റെ മുഖം കാണിച്ചു.

ശരിക്കുള്ള പൊലീസിന്റെ മുന്നിലാണ് പെട്ടത് എന്നറിഞ്ഞ കള്ള പൊലീസ് ഞെട്ടി. നമസ്‌കാരം പറഞ്ഞ് തടിതപ്പാന്‍ ശ്രമിച്ച യുവാവിനോട് തൃശൂര്‍ സൈബര്‍ സെല്ലിലാണ് ഇതെന്നും തട്ടിപ്പുകാരന്റെ ലൊക്കേഷനും അഡ്രസുമെല്ലാം തന്റെ കൈവശം ലഭിച്ചിട്ടുണ്ടെന്നും എസ്.ഐ പറയുന്നുണ്ട്. സംഭവത്തിന്റെ വീഡിയോ തൃശൂര്‍ സിറ്റി പൊലീസിന്റെ ഇന്‍സ്റ്റ അക്കൗണ്ടില്‍ ഷെയര്‍ ചെയ്തപ്പോള്‍ നിരവധി നല്ല കമന്റുകളാണ് ലഭിച്ചത്. കടുവയെ പിടിച്ച കിടുവ,? യേ കാം ഛോട്ദോ ഭായ്.. എന്ന തലക്കെട്ടോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. തീക്കട്ടയില്‍ ഉറുമ്പരിക്കുന്നോ,? തീപ്പെട്ടിയില്ല പകരം തീയിരിക്കട്ടെ എന്നിങ്ങനെ രസകരമായ കമന്റുകളാണ് മലയാളികള്‍ പോസ്റ്റില്‍ കുറിച്ചത്.

Signature-ad

കോള്‍ വഴി ആദ്യം ഒരു സൈബര്‍ പരാതിയുണ്ടെന്നും വൈകാതെ വീഡിയോ കോള്‍ വഴി ഉന്നത പൊലീസുദ്യോഗസ്ഥന്‍ വിളിക്കും എന്നും അറിയിക്കും. ശേഷം വെര്‍ച്വല്‍ അറസ്റ്റ് ചെയ്ത് ബാങ്ക് വിവരങ്ങള്‍ ശേഖരിച്ച് പണം തട്ടുന്നതാണ് ഇവരുടെ തട്ടിപ്പുരീതി. ഇത്തരം കോളുകള്‍ അവഗണിക്കണമെന്നതാണ് പൊലീസ് നല്‍കുന്ന നിര്‍ദ്ദേശം.

 

Back to top button
error: