CrimeNEWS

2 കോടി കിട്ടിയില്ലെങ്കില്‍ തട്ടിക്കളയും; സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി

മുംബൈ: ബോളിവുഡ് താരം സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി. രണ്ട് കോടി മോചനദ്രവ്യം നല്‍കിയില്ലെങ്കില്‍ നടനെ കൊല്ലുമെന്ന് മുംബൈ ട്രാഫിക് കണ്‍ട്രോളിന് അജ്ഞാത സന്ദേശം ലഭിച്ചു. അജ്ഞാതനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഭീഷണിപ്പെടുത്തല്‍, വധഭീഷണി തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

സല്‍മാനെതിരെയും കൊല്ലപ്പെട്ട എന്‍സിപി അജിത് പവാര്‍ വിഭാഗം നേതാവ് ബാബ സിദ്ദിഖിയുടെ മകനുമെതിരെ വധഭീഷണി മുഴക്കിയതിന് 20 വയസ്സുകാരനെ കഴിഞ്ഞ ദിവസം നോയിഡയില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് വീണ്ടും ഇത്തരത്തിലൊരു ഭീഷണി. നേരത്തെ, മുംബൈ ട്രാഫിക് പൊലീസിന്റെ വാട്ട്സ്ആപ്പ് ഹെല്‍പ്പ് ലൈനില്‍ ലഭിച്ച ഭീഷണി സന്ദേശത്തെ തുടര്‍ന്ന് ജംഷഡ്പൂരില്‍ നിന്നുള്ള ഷെയ്ഖ് ഹുസൈന്‍ എന്ന 24 കാരനെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മോചനദ്രവ്യമായി അഞ്ച് കോടി രൂപ ആവശ്യപ്പെട്ടായിരുന്നു ഭീഷണി സന്ദേശം.

Signature-ad

ലോറന്‍സ് ബിഷ്ണോയി സംഘത്തില്‍ നിന്ന് സല്‍മാന്‍ ഖാന് മുന്‍പും വധഭീഷണി ഉണ്ടായിരുന്നു. ഏപ്രിലില്‍ നടന്റെ ബാന്ദ്രയിലെ വീടിന് പുറത്ത് ബിഷ്‌ണോയ് സംഘത്തിലെ അംഗങ്ങള്‍ എന്ന് സംശയിക്കുന്നവര്‍ വെടിയുതിര്‍ത്തിരുന്നു. ഇതിന് പിന്നാലെയാണ് ബാബ സിദ്ദീഖി കൊല്ലപ്പെടുന്നത്. തുടര്‍ന്ന് താരത്തിന്റെ സുരക്ഷ ശക്തമാക്കിയിരുന്നു. ബിഷ്‌ണോയ് സംഘത്തിന്റെ ഭീഷണികള്‍ നിലനില്‍ക്കെ രാഷ്ട്രീയ- സിനിമാ രംഗത്തെ പ്രമുഖര്‍ക്ക് നേരെ വരുന്ന വധഭീഷണികളെ ഗൗരവത്തിലാണ് പൊലീസ് എടുക്കുന്നത്.

Back to top button
error: