Social MediaTRENDING

ആഫ്രിക്കയില്‍ രണ്ടാഴ്ച്ച കൂടുമ്പോഴാണ് കുളിച്ചിരുന്നത്, വളര്‍ത്തിയത് മുത്തശ്ശി! ‘ബാക്ക്പാക്കര്‍’ അരുണിമ ജീവിതം പറയുന്നു

ലോകം മുഴുവന്‍ യാത്ര ചെയ്യുക എന്നുള്ള ആഗ്രഹം മനസില്‍ കൊണ്ടുനടക്കുന്നവര്‍ നിരവധി നമുക്കിടയില്‍ തന്നെയുണ്ട്. ആണ്‍കുട്ടികള്‍ക്ക് അത്തരം ആഗ്രഹങ്ങള്‍ സാധിക്കാറുണ്ട്. എന്നാല്‍ പെണ്‍കുട്ടികള്‍ക്ക് അത് പലപ്പോഴും നടക്കാറില്ല. സ്ത്രീയായതുകൊണ്ട് തന്നെ കുടുംബവും സമൂഹവും തീര്‍ത്ത ചട്ടക്കൂടില്‍ നിന്ന് മാത്രമെ അവര്‍ക്ക് അവരുടെ ഇഷ്ടങ്ങള്‍ സാധിച്ച് എടുക്കാന്‍ കഴിയൂ. പലവിധ ചോദ്യങ്ങളും വെല്ലുവിളികളും നേരിടേണ്ടി വരുമെന്നതിനാല്‍ പല സ്ത്രീകളും അത്തരം ആഗ്രഹങ്ങള്‍ മനസില്‍ മാത്രം സൂക്ഷിക്കുകയാണ് പതിവ്.

എന്നാല്‍, സമൂഹം എന്ത് വിചാരിക്കുമെന്ന് ചിന്തിച്ച് ആഗ്രഹങ്ങള്‍ കെട്ടിപൂട്ടി വെക്കാതെ ലോകം കാണാന്‍ ഇറങ്ങി പുറപ്പെട്ട ഒരു മിടുക്കിയുണ്ട് ബാക്ക്പാക്കര്‍ അരുണിമ… ഇരുപത്തിനാല് വയസിനിടയില്‍ 28 രാജ്യങ്ങള്‍ സന്ദര്‍ശിച്ച് കഴിഞ്ഞു അരുണിമ. നാല് വര്‍ഷം കൊണ്ട് നേടിയ അനുഭവങ്ങളില്‍ ചിലത് അഭിമുഖത്തില്‍ അരുണിമ പങ്കിട്ടു.

Signature-ad

നാല് വര്‍ഷത്തിനിടയില്‍ ഭൂരിഭാഗം ദിവസങ്ങളിലും അരുണിമ യാത്രയിലായിരുന്നു. അതുകൊണ്ട് തന്നെ എത്ര പറഞ്ഞാലും തീരാത്ത അനുഭവ കഥകള്‍ ഈ മിടുക്കിക്കുണ്ട്. യാത്രകള്‍ക്കിടയിലെ കാഴ്ചകളെല്ലാം വീഡിയോയായി അരുണിമ സ്വന്തം യുട്യൂബ് ചാനലിലൂടെ പങ്കിടാറുണ്ട്. അത്തരത്തില്‍ അടുത്തിടെ ആഫ്രിക്ക സന്ദര്‍ശിച്ചപ്പോള്‍ പകര്‍ത്തിയ വീഡിയോകള്‍ വ്ലോഗായി അരുണിമ പങ്കിട്ടപ്പോള്‍ വൈറലായിരുന്നു.

അരുണിമയുടെ അനുഭവങ്ങളിലൂടെ തുടര്‍ന്ന് വായിക്കാം… യാത്രകള്‍ ചെയ്യുമ്പോള്‍ മാക്സിമം എന്റെ ടെന്റില്‍ തന്നെയാണ് ഞാന്‍ കിടക്കാറുള്ളത്. ചിലപ്പോള്‍ ലോക്കല്‍സിന്റെ വീട്ടില്‍ താമസിക്കാറുണ്ട്. യാത്രകള്‍ ചെയ്യുമ്പോള്‍ വെള്ളം കിട്ടുന്നത് കുറവാണ്. അതുകൊണ്ട് തന്നെ കുളിക്കാനും ടോയ്ലറ്റ് യൂസിനും യൂറിനുമെല്ലാം വെറ്റ് വൈപ്സാണ് യൂസ് ചെയ്യാറുള്ളത്. ആഫ്രിക്കയില്‍ പോയപ്പോള്‍ രണ്ടാഴ്ച്ച കൂടുമ്പോഴാണ് ഞാന്‍ കുളിച്ചിരുന്നത്.

പാലക്കാടാണ് സ്വദേശം. വളരെ ഗ്രാമീണ പ്രദേശമാണ്. ഞാന്‍ നാട്ടില്‍ പോകാറില്ല. എന്റെ പാരന്റ്സ് ഒരു ബിസിനസുമായി ബന്ധപ്പെട്ട് കൊല്ലത്താണ്. സഹോദരനും ഭാര്യയും ഓസ്ട്രേലിയയില്‍ സെറ്റില്‍ഡാണ്. പാലക്കാടുള്ള വീട് പൂട്ടിയിട്ടിരിക്കുകയാണ്. ആക്ച്വലി ഞാന്‍ ഒരു നോമാഡായാണ് ജീവിക്കുന്നത്. വിസ എടുക്കാനും മറ്റുമായാണ് ഇന്ത്യയിലേക്ക് വരുന്നത് തന്നെ. നമ്മുടെ സൊസൈറ്റിയില്‍ ജീവിക്കേണ്ട രീതിയിലല്ല ഞാന്‍ ജീവിക്കുന്നത്.

പിന്നെ നാട്ടുകാര്‍ എന്ത് വിചാരിക്കുമെന്ന് ഓര്‍ത്തിരുന്നെങ്കില്‍ ഞാന്‍ ഇന്ന് ഇവിടെ ഇരുന്ന് സംസാരിക്കില്ലായിരുന്നു. അതുപോലെ എന്റെ പാരന്റ്സ് ഇന്നേവരെ നീയെന്തിന് അവിടെപ്പോയി, എന്തിന് ഈ വസ്ത്രം ധരിച്ചു എന്നൊന്നും ചോദിച്ചിട്ടില്ല. സേഫാണല്ലോ എന്ന് മാത്രമാണ് അവര്‍ ചോദിക്കാറുള്ളത്. ഡെയ്ലി ഞാന്‍ പാരന്റ്സിനെ കാര്യങ്ങള്‍ വിളിച്ച് അപ്ഡേറ്റ് ചെയ്യാറില്ല. യാത്രയില്‍ അത് നടക്കുകയുമില്ല.

ഞാന്‍ ജനിച്ച് അഞ്ച് മാസം കഴിഞ്ഞപ്പോള്‍ എന്റെ മമ്മിക്ക് സ്ട്രോക്ക് വന്ന് പാരലൈസ്ഡായി. എനിക്ക് പതിനെട്ട് വയസായപ്പോള്‍ അമ്മ മരിക്കുകയും ചെയ്തു. ഇപ്പോഴുള്ളത് രണ്ടാനമ്മയാണ്. എന്നെ വളര്‍ത്തിയത് എന്റെ മുത്തശ്ശിയാണ്. മുത്തശ്ശിയും ഒരു വര്‍ഷം മുമ്പ് മരിച്ചു. അച്ഛന്‍ ഒരുപാട് യാത്ര ചെയ്യുമായിരുന്നു. അവിടെ നിന്ന് കിട്ടിയതാകും.

ജൂനിയര്‍ ആര്‍ട്ടിസ്റ്റായി സൂപ്പര്‍ ശരണ്യ, തമിഴ് സിനിമ ഡോണ്‍ എന്നിവയില്‍ അഭിനയിച്ചിട്ടുണ്ട്. സ്വന്തം സുജാത എന്ന സീരിയലിലും അഭിനയിച്ചിട്ടുണ്ട്. യാത്രയ്ക്കുള്ള പൈസ കണ്ടെത്താനാണ് അഭിനയിച്ചത്. കാറ്ററിങ് പോലുള്ളവയും ചെയ്തിട്ടുണ്ട്. ഏവിയേഷനാണ് പഠിച്ചത്.

പണ്ട് ലക്ഷ്വറി ലൈഫ് ഇഷ്ടമായിരുന്നു. ഇപ്പോള്‍ ഇഷ്ടമല്ല. ലക്ഷ്വറി ഹോട്ടലില്‍ താമസിക്കുമ്പോഴാണ് എനിക്ക് ലോണ്‍ലിനസ് ഫീല്‍ ചെയ്യാറുള്ളത്. ഞാന്‍ ഡൗണായി ഇരിക്കുമ്പോള്‍ ചെയ്യുന്ന കാര്യം നെഗറ്റീവ് കമന്റ് വായിച്ച് ചിരിക്കുക എന്നതാണെന്നും അരുണിമ പറയുന്നു.

വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നുണ്ടോയെന്ന ചോദ്യത്തോട് അരുണിമയുടെ പ്രതികരണം ഇങ്ങനെയായിരുന്നു… വിവാഹം കഴിക്കാന്‍ അധികം താല്‍പര്യമില്ല. ലോകം മൊത്തം യാത്ര ചെയ്യണം. അതിനുശേഷം ചിന്ത മാറുകയാണെങ്കില്‍ വിവാഹത്തിനെ കുറിച്ച് ചിന്തിച്ചേക്കും. അണ്ടര്‍സ്റ്റാന്റിങ് ഉള്ള ഒരാളായിരിക്കണം എന്നതാണ് കണ്ടീഷന്‍. എവിടെ ചെല്ലുന്നോ അതാണ് എന്റെ വീടെന്നും പറഞ്ഞാണ് അരുണിമ അവസാനിപ്പിച്ചത്.

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: