Social MediaTRENDING

”അയാള്‍ എന്റെ വസ്ത്രം പൊക്കി, കൈ ദേഹത്തൂടെ പോകുന്നത് ഫീല്‍ ചെയ്തു”… ‘മുറിവില്‍’ കുറിച്ചത് ജീവിതത്തില്‍ അനുഭവിച്ചത്

പുതുമുഖ ഗായകരില്‍ ഏറ്റവും ശ്രദ്ധേയായ ഒരാളാണ് ഗൗരി ലക്ഷ്മി. സോഷ്യല്‍ മീഡിയയില്‍ അടക്കം ഗൗരി ലക്ഷ്മിയുടെ പാട്ടുകള്‍ ഹിറ്റാണ്. ചുരുങ്ങിയ കാലം കൊണ്ട് ഒട്ടേറെ ഷോകള്‍ ചെയ്യാന്‍ ഗൗരിക്ക് സാധിച്ചിട്ടുണ്ട്. ഗൗരിപാടിയ ‘അജിത ഹരേ ജയ’ എന്ന ഗാനം ഒരു സമയത്ത് ഇന്‍സ്റ്റഗ്രാമില്‍ തരംഗം സൃഷ്ടിച്ചിരുന്നു. ഇപ്പോഴിതാ താരത്തിന്റെ ഒരു വര്‍ഷം മുമ്പ് പുറത്തിറങ്ങിയ ‘മുറിവ്’ എന്ന അല്‍ബത്തിലെ പാട്ടാണ് ട്രന്‍ഡായിക്കൊണ്ടിരിക്കുന്നത്. ഈ ആല്‍ബത്തില്‍ എട്ട് വയസില്‍ എന്ന് തുടങ്ങുന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗാണ്. ഈ ഗാനത്തെ വിമര്‍ശിച്ചും പിന്തുണച്ചും നിരവധി പേരാണ് കമന്റുകള്‍ പങ്കുവയ്ക്കുന്നത്.

ഇപ്പോഴിതാ ഈ ഗാനം ചിട്ടപ്പെടുത്താനിടയായ സാഹചര്യത്തെക്കുറിച്ച് ഒരു ഓണ്‍ലൈന്‍ മാദ്ധ്യമത്തോട് തുറന്നുപറയുകയാണ് താരം. എന്റെ ജീവിതത്തില്‍ നേരിട്ട അനുഭവമാണ് ‘മുറിവ്’ എന്ന ആല്‍ബത്തിലൂടെ തുറന്നുകാട്ടുന്നതെന്ന് ഗൗരി ലക്ഷ്മി പറഞ്ഞു. എട്ട് വയസിലും 13ാം വയസിലും ഞാന്‍ നേരിട്ട അനുഭവമാണ് ഈ ആല്‍ബത്തിലുള്ളതെന്നും ഗൗരി പറയുന്നു.

Signature-ad

ഗൗരിയുടെ വാക്കുകളിലേക്ക്…
‘ഞാന്‍ എക്‌സ്പീരിയന്‍സ് ചെയ്തതും അനുഭവിച്ചതും മാത്രമാണ് ‘മുറിവില്‍’ എഴുതിയിട്ടുള്ളത്. അല്ലാതെ ഞാന്‍ വേറൊരു കഥ ഇമാജിന്‍ ചെയ്ത് ഉണ്ടാക്കിയതല്ല. അന്ന് ആ ബസില്‍ പോകുമ്പോഴുള്ള വസ്ത്രം വരെ എനിക്ക് ഓര്‍മ്മയുണ്ട്. അന്ന് ബസില്‍ നല്ല തിരക്കായിരുന്നു. വൈക്കത്ത് നിന്ന് തൃപ്പൂണിത്തുറ ഹില്‍പ്പാലസ് സ്റ്റോപ്പിലേക്കാണ് പോകുന്നത്. ബസില്‍ തിരക്കായതിനാല്‍ അകത്തോട്ട് കയറി നിന്നു. ആ സമയത്ത് എന്റെ തൊട്ടുപുറകില്‍ നില്‍ക്കുന്ന ആള്‍ക്ക് അച്ഛനേക്കാള്‍ പ്രായമുണ്ടായിരുന്നു. അയാളുടെ മുഖം എനിക്ക് ഓര്‍മ്മയില്ല, എന്നാലും കാണാമായിരുന്നു.

അയാള്‍ എന്റെ വസ്ത്രം പൊക്കി, അയാളുടെ കൈ എന്റെ ദേഹത്തുകൂടെ പോകുന്നത് എനിക്ക് ഫീല്‍ ചെയ്യുന്നുണ്ട്. ജീവിതത്തിലെ ആദ്യത്തെ അനുഭവമായിരുന്നു. എനിക്കാരും ഇതിനെക്കുറിച്ച് പറഞ്ഞുതന്നിട്ടില്ല. ശേഷം എനിക്ക് അമ്മയുടെ അടുത്ത് പോകണമെന്ന് പറഞ്ഞ് കൈ തട്ടി മാറ്റി ഞാന്‍ ബസിന്റെ മുന്‍ഭാഗത്തേക്ക് പോയി. അന്ന് ഞാന്‍ ആരോടും പറയാനൊന്നും പോയില്ല. പക്ഷേ, എനിക്ക് അന്നേ മനസിലായി. ഇത് എന്തോ ഒരു പ്രശ്‌നം പിടിച്ച പരിപാടിയാണെന്ന്.

എന്റെ ആദ്യത്തെ അനുഭവമായിരുന്നു. അത് തന്നെയാണ് ഞാന്‍ ഈ വരിയില്‍ എഴുതിവച്ചത്. 13ാം വയസില്‍ ബന്ധുവീട്ടില്‍ പോയപ്പോഴുണ്ടായ അനുഭവം എനിക്കുണ്ടായതാണ്. എന്റെ കസിന്‍ സഹോദരങ്ങളൊപ്പം കേറിച്ചെന്നോണ്ടിരുന്ന വീടായിരുന്നു അത്. അന്ന് ആ വീട്ടിലെ ആളുടെ പെരുമാറ്റത്തിലുണ്ടായ മാറ്റത്തെത്തുടര്‍ന്ന് ഞാന്‍ അങ്ങോട്ടേക്ക് പോവാതെയായി. എനിക്ക് ഇത് ആരോട് പറയണമെന്ന് അറിയില്ല. അന്ന് ഞാന്‍ ഫോണ്‍ വിളിച്ച് എന്റെ സുഹൃത്തിനോടാണ് ഇക്കാര്യം ആദ്യമായി പറയുന്നത്. ആ വരികളിലേത്ത് വെറുതെ ഉണ്ടാക്കിയ കഥകളൊന്നുമല്ല’- ഗൗരി ലക്ഷ്മി പറഞ്ഞു.

 

Back to top button
error: