KeralaNEWS

‘മുങ്ങല്‍’വിദഗ്ധരെ ആരോഗ്യവകുപ്പില്‍ വേണ്ട; പേര് പ്രസിദ്ധീകരിച്ചു, അടുത്തത് പിരിച്ചുവിടല്‍

തിരുവനന്തപുരം: അനധികൃതമായി ജോലിക്ക് ഹാജരാകാത്ത മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയുമായി ആരോഗ്യ വകുപ്പ്. ഇവരെ പിരിച്ചുവിടുന്നതിന്റെ ഭാഗമായി പേരുവിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തി. ഹാജരാകാത്ത കാലയളവടക്കം ഉള്‍പ്പെടുത്തിയാണ് പട്ടിക പ്രസിദ്ധീകരിച്ചത്. അടുത്ത 15 ദിവസത്തിനകം ഇവരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടും. 2023 ഒക്ടോബര്‍ വരെ ജോലിക്ക് ഹാജരാക്കത്തവരുടെ പട്ടികയാണ് പുറത്തുവിട്ടത്.

ആരോഗ്യവകുപ്പില്‍ ഡോക്ടര്‍മാരുള്‍പ്പെടെ ഏകദേശം രണ്ടായിരത്തോളം ജീവനക്കാര്‍ ഇങ്ങനെ അനധികൃതമായി വിട്ടുനില്‍ക്കുന്നുണ്ടെന്നാണ് കണക്ക്. ഡോക്ടര്‍ ഇതര ജീവനക്കാര്‍ക്കെതിരെയും നടപടിയുണ്ടാകും. ആരോഗ്യ ഡയറക്ടേറ്റിന് കീഴിലെ 385 ഡോക്ടര്‍മാരുള്‍പ്പെടെ 432 ജീവനക്കാരെ സര്‍ക്കാര്‍ നേരത്തെ പിരിച്ചുവിട്ടിരുന്നു. അനധികൃതമായി ജോലിക്ക് ഹാജരാകാത്ത ഡോക്ടര്‍മാര്‍ ഒരുമാസത്തിനകം സര്‍വീസില്‍ കയറണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

Signature-ad

എന്നാല്‍, നോട്ടീസ് ലഭിച്ചിട്ടും ജോലിക്ക് ഹാജരാകാന്‍ പലരും തയ്യാറായില്ല. പിന്നാലെയാണ് നടപടിയെടുക്കാന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചത്. പട്ടികയിലുള്ള മിക്ക ഡോക്ടര്‍മാരും ഉയര്‍ന്ന ശമ്പളത്തില്‍ സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്നവരോ വിദേശത്ത് പോയവരോ ആണ്. ഇവര്‍ വിരമിക്കുന്നതിന് തൊട്ടുമുമ്പെത്തി ജോലിയില്‍ പ്രവേശിച്ച് പെന്‍ഷന്‍ അടക്കമുള്ള ആനുകൂല്യം നേടിയെടുക്കുന്ന പ്രവണത തടയാനും കൂടിയാണ് സര്‍ക്കാര്‍ നടപടിയെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: