KeralaNEWS

അവാര്‍ഡ് സമര്‍പ്പണത്തിന് വൈകിയെത്തി; മന്ത്രി ബിന്ദുവിനും എംഎല്‍എയ്ക്കുമെതിരെ കെ.ആര്‍.മീര

തൃശൂര്‍: അവാര്‍ഡ് സമര്‍പ്പണ പരിപാടിക്ക് വൈകിയെത്തിയ മന്ത്രി ആര്‍.ബിന്ദുവിനും എന്‍.കെ.അക്ബര്‍ എംഎല്‍എയ്ക്കുമെതിരെ വേദിയില്‍ പ്രതികരിച്ച് എഴുത്തുകാരി കെ.ആര്‍.മീര. ആണ്‍കോയ്മ ഇന്നും നിലനില്‍ക്കുന്നുണ്ട്. താന്‍ ‘എഴുത്തുകാരി’യായതുകൊണ്ടാണ് മന്ത്രിയും എംഎല്‍എയുമൊക്കെ ഏറെ വൈകിയെത്തിയത്. ‘എഴുത്തുകാരനു’ള്ള അവാര്‍ഡ് സമര്‍പ്പണച്ചടങ്ങ് ആയിരുന്നെങ്കില്‍ ഈ വൈകല്‍ സംഭവിക്കില്ലെന്നും മീര പറഞ്ഞു.

പുന്നയൂര്‍ക്കുളം സാഹിത്യവേദിയുടെ മാധവിക്കുട്ടി പുരസ്‌കാരം മീരയ്ക്ക് സമ്മാനിക്കുന്നതായിരുന്നു വേദി. വൈകിട്ട് 5ന് തുടങ്ങേണ്ട പരിപാടി 5.30നാണ് ആരംഭിച്ചത്. മന്ത്രിയും എംഎല്‍എയും എത്തിയത് 6.45ന്. മന്ത്രിയുടെ പ്രസംഗത്തിനുശേഷമായിരുന്നു മീരയുടെ പ്രസംഗം. ഇതിനുശേഷം എംഎല്‍എയും പ്രസംഗിച്ചു. രണ്ടുപേരും മീരയുടെ വാക്കുകളോട് പ്രതികരിച്ചില്ല. സാഹിത്യസമിതി പ്രസിഡന്റ് കെ.ബി.സുകുമാരന്‍ അധ്യക്ഷനായി.

Signature-ad

 

Back to top button
error: