KeralaNEWS

കുഴിനഖ ചികിത്സിക്കാന്‍ ഡോക്ടറെ വീട്ടിലേക്ക് വിളിക്കാന്‍ വകുപ്പില്ല; സര്‍ക്കാര്‍ വാദം തെറ്റ്

തിരുവനന്തപുരം: ജില്ലാ കലക്ടറുടെ കുഴിനഖ ചികിത്സയ്ക്ക് ഡോക്ടറെ വീട്ടിലേക്ക് വിളിച്ചു വരുത്തിയത് നിയമപ്രകാരമെന്ന സര്‍ക്കാര്‍ വാദം തെറ്റ്. 1954ലെ സര്‍വീസ് ചട്ടത്തെയാണ് ഇതിന് സാധുതയായി സര്‍ക്കാര്‍ ഉദ്ധരിച്ചിരിക്കുന്നത്. ചട്ടത്തിലെ 3(1), 8 (12) വകുപ്പുകള്‍ പ്രകാരം കലക്ടറുടെ നടപടി നിയമവിധേയമാണെന്നു പറയുന്നു. എന്നാല്‍ ചട്ടം പരിശോധിച്ചാല്‍ ഈ വാദം നിയമത്തിന്റെ ദുര്‍വ്യാഖ്യാനമാണെന്നു വ്യക്തമാകും.

ബാധകമായ ചട്ടങ്ങള്‍ ഇവയൊക്കെ: ന്മചട്ടം 3 (1) സര്‍വീസിലുള്ള ഉദ്യോഗസ്ഥന് സര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ള മെഡിക്കല്‍ ഉദ്യോഗസ്ഥനില്‍ നിന്ന് ചികിത്സ തേടാം. മെഡിക്കല്‍ ഉദ്യോഗസ്ഥനെ നിയമത്തില്‍ നിര്‍വചിച്ചിരിക്കുന്നത് ഇതിനായി ഗവണ്‍മെന്റ് പ്രത്യേകം ചുമതലപ്പെടുത്തിയ സര്‍ക്കാര്‍ ഡോക്ടര്‍ എന്നാണ്.

  1. ചട്ടം 4 (1) ഉദ്യോഗസ്ഥന്റെ കുടുംബത്തിനും ഇത്തരത്തില്‍ ചികിത്സ തേടാം. സര്‍ക്കാര്‍ ആശുപത്രി, ഡോക്ടറുടെ വസതി അല്ലെങ്കില്‍ ഡോക്ടറുടെ കണ്‍സല്‍റ്റിങ് മുറി എന്നിവിടങ്ങളിലാണ് ചികിത്സ ലഭിക്കുക.
  2. ചട്ടം 7 (1) ചികിത്സ സൗജന്യമാണ്. സര്‍ക്കാര്‍ ആശുപത്രി, അത്തരം ആശുപത്രികളില്ലെങ്കില്‍ അംഗീകൃത ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം സര്‍ക്കിരതര ആശുപത്രി, പ്രത്യേകം അനുമതി പ്രകാരം ജില്ലയ്ക്കു പുറത്തോ സംസ്ഥാനത്തു പുറത്തോ ഉള്ള ആശുപതി എന്നിവിടങ്ങളിലാണ് ചികിത്സ തേടേണ്ടത്.
  3. ചട്ടം 8 പ്രതിപാദിക്കുന്നത്, വിവാദമായ വീട്ടിലെ ചികിത്സയെപ്പറ്റിയാണ്. 8 (1) സര്‍ക്കാര്‍ ആശുപത്രി സമീപത്തില്ലാത്ത അവസ്ഥയില്‍ ഗുരുതരമായും അടിയന്തര വൈദ്യസഹായം വേണ്ടിവരുന്നതുമായ ഘട്ടത്തില്‍ ഉദ്യോഗസ്ഥന് വീട്ടില്‍ ചികിത്സ നല്‍കണം.
Signature-ad

ഈ നിയമങ്ങളില്‍ അടിയന്തര ചികിത്സ നല്‍കേണ്ടതെങ്ങനെയെന്നു പ്രതിപാദിക്കുന്ന ചട്ടം 8 (1) ദുര്‍വ്യാഖ്യാനം ചെയ്തു കൊണ്ടാണ് കലക്ടര്‍ കുഴിനഖം ചികിത്സിക്കാന്‍ സര്‍ക്കാര്‍ ഡോക്ടറെ വിളിച്ചു വരുത്തിയത്. ഈ നിയമത്തില്‍ തന്നെ പറയുന്ന, സര്‍ക്കാര്‍ ആശുപത്രികളുടെ ദൗര്‍ലഭ്യമുള്ള സാഹചര്യവും തിരുവനന്തപുരത്തില്ല.

Back to top button
error: