IndiaNEWS

ഗുജറാത്ത് തീരത്ത് വീണ്ടും ലഹരിവേട്ട; 173 കിലോ ഹാഷിഷ് ഓയില്‍ പിടികൂടി

ന്യൂഡൽഹി: ഗുജറാത്ത് തീരത്ത്  മത്സ്യബന്ധനബോട്ടില്‍നിന്ന് 173 കിലോ ഹാഷിഷ് ഓയില്‍ പിടികൂടി. കോസ്റ്റ്ഗാർഡും നാർക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയും ചേർന്നു നടത്തിയ സംയുക്ത നീക്കത്തിലാണ് ഹാഷിഷ് ഓയില്‍ പിടികൂടിയത്.
സംഭവത്തിൽ ഗുജറാത്ത് സ്വദേശികളായ രണ്ട് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

പാക്കിസ്ഥാൻ ബോട്ടില്‍നിന്ന് 600 കോടി രൂപ വിലവരുന്ന ലഹരിമരുന്ന് പിടിച്ചതിനു തൊട്ടടുത്ത ദിവസമാണിത്. ഈ സംഭവത്തില്‍ ഇന്ത്യക്കാരുൾപ്പടെ 14 പേരെ അറസ്റ്റ് ചെയ്തിരുന്നു.

Back to top button
error: