CrimeNEWS

ഡ്രൈവറെ മര്‍ദ്ദിച്ച് മൊബൈല്‍ പിടിച്ചുവാങ്ങി; കെ.സി ജോസഫിന്റെ മകനെതിരെ കേസ്

കോട്ടയം: ഡ്രൈവറെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ കെ.സി ജോസവിന്റെ മകനെതിരെ കേസ്. കെ.സി ജോസഫിന്റെ ഡ്രൈവറായ സിനു നല്‍കിയ പരാതിയില്‍ ചിങ്ങവനം പൊലീസാണ് കേസെടുത്തത്. ഒരു കാരണവുമില്ലാതെ അടിക്കുകയും മൊബൈല്‍ ഫോണ്‍ പിടിച്ചു വാങ്ങിക്കുകയും ചെയ്‌തെന്ന് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

12 ന് രാത്രിയിലാണ് സംഭവം. ജോസഫിനെ യാത്രയാക്കിയ ശേഷം തിരികെ വരവേ വാഹനം ബ്ലോക്കില്‍ പെട്ടു. വൈകിയതോടെ കെ സി ജോസഫിന്റെ മകന്‍ രഞ്ജു ഫോണില്‍ വിളിക്കുകയും എവിടെയായി, എന്തുകൊണ്ട് വൈകിയെന്ന് ഭീഷണി സ്വരത്തില്‍ ചോദിക്കുകയും ചെയ്തു എന്നാണ് ഡ്രൈവര്‍ ആരോപിക്കുന്നത്. പിന്നീട് തന്നെ പിന്തുടര്‍ന്നെത്തി വാഹനം തടഞ്ഞു. ശേഷം ഫോണ്‍ പിടിച്ചു വാങ്ങി വാഹനത്തിന് പുറത്തിറങ്ങിയ തന്നെ മര്‍ദ്ദിച്ചവെന്നും ആരോപിക്കുന്നു.

വാഹനം പിന്തുടര്‍ന്ന് എത്തിയതോടെ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഇതിനിടയില്‍ പൊലീസ് സ്റ്റേഷനില്‍ കയറി വാഹനം ലോക്ക് ചെയ്ത് താക്കോലുമായി രഞ്ജു പോയെന്നും ഡ്രൈവര്‍ പറയുന്നു. പൊലീസ് ഇടപെട്ടാണ് മൊബൈല്‍ ഫോണ്‍ തിരികെ ലഭിച്ചത്. അതേസമയം, പരാതി അടിസ്ഥാനരഹിതമാണെന്നും മറ്റു വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇല്ലെന്നും രഞ്ജുവിന്റെ കുടുംബം പ്രതികരിച്ചു.

Back to top button
error: