KeralaNEWS

അമ്പലനടയില്‍ കെട്ടിത്തൂക്കി പച്ചക്ക് കത്തിക്കാന്‍ വരുന്നവനെ നേരിടണമല്ലോ? മണ്ണന്തല സ്ഫോടനത്തില്‍ ശശികല ടീച്ചര്‍

കോഴിക്കോട്: തിരുവനന്തപുരം മണ്ണന്തലയില്‍ ബുധനാഴ്ചയുണ്ടായ സ്ഫോടനത്തെ ന്യായീകരിക്കുന്ന പ്രതികരണവുമായി ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികല ടീച്ചര്‍. സ്‌കൂള്‍കുട്ടികളുടെ ധാര്‍മികബോധം ഇല്ലാതാകുന്നത് സംബന്ധിച്ച ഫേസ്ബുക്ക് പോസ്റ്റിന് താഴെ സ്ഫോടനത്തക്കുറിച്ച് ചോദിച്ച ഒരു കമന്റിന് മറുപടിയായാണ് ശശികലയുടെ പ്രതികരണം.

”തിരുവനന്തപുരത്ത് ഇന്നലെ ഒരു സംഘ പുത്രന്‍ കൈദാനി ആയിട്ടുണ്ട്. എന്തേ സംഘികള്‍ ഇങ്ങനെ നശിക്കുമ്പോള്‍ ടീച്ചര്‍ക്ക് വിഷമമില്ലേ?” എന്നായിരുന്നു ചോദ്യം. ”ആണോ? നന്നായി, അമ്പലനടയില്‍ കെട്ടിത്തൂക്കി പച്ചക്ക് കത്തിക്കാന്‍ വരുന്നവനെ നേരിടണമല്ലോ?” എന്നാണ് ശശികല ഇതിന് മറുപടി പറയുന്നത്.

Signature-ad

ഇന്നലെ മണ്ണന്തലയില്‍ ബോംബ് നിര്‍മാണത്തിനിടെ ഉണ്ടായ സ്ഫോടനത്തില്‍ 17-കാരന്റെ കൈപ്പത്തി അറ്റുപോവുകയും മറ്റൊരാള്‍ക്ക് കാലിനും ഇടുപ്പിനും പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പൊലീസിനെ ആക്രമിക്കാന്‍ ബോംബ് നിര്‍മിക്കുന്നതിനിടെയാണ് സ്ഫോടനമുണ്ടായത് എന്നാണ് സൂചന. സ്ഫോടനവുമായി ബന്ധപ്പെട്ട് രണ്ടുപേരെ മണ്ണന്തല പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവര്‍ നിരവധി കേസില്‍ പ്രതികളാണ്.

മണ്ണന്തലയില്‍നിന്ന് മൂന്നു കിലോമീറ്റര്‍ മാറി മലമുകളിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിലായിരുന്നു സ്ഫോടനം. കടയില്‍നിന്ന് സ്ഫോടക വസ്തു വാങ്ങിയ ശേഷം ബോംബിന് വീര്യം കൂട്ടാനുള്ള ശ്രമത്തിനിടെയാണ് സ്ഫോടനമുണ്ടായത്. 17-കാരനും അഖിലേഷ് എന്ന യുവാവിനുമാണ് പരിക്കേറ്റത്. ഇവര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ സുഹൃത്തുക്കളായ കിരണ്‍, ശരത് എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്കെതിരെ മോഷണം, കഞ്ചാവ് വില്‍പ്പന, പെട്രോള്‍ പമ്പ് ജീവനക്കാരനെ ആക്രമിച്ച സംഭവം തുടങ്ങി നിരവധി കേസുകളുണ്ട്.

 

 

Back to top button
error: