IndiaNEWS

ജനാധിപത്യം അതിന്റെ വഴിക്കു നീങ്ങട്ടെ; കേജ്‌രിവാളിനെ നീക്കണമെന്ന ഹര്‍ജിയില്‍ ഇടപെടാതെ ഹൈക്കോടതി

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്ത എഎപി നേതാവ് അരവിന്ദ് കേജ്‌രിവാളിനെ ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹര്‍ജിയില്‍ ഇടപെടാതെ ഡല്‍ഹി ഹൈക്കോടതി. ജനാധിപത്യം അതിന്റെ വഴിക്കു നീങ്ങട്ടെയെന്നു വ്യക്തമാക്കിയാണ് ഹൈക്കോടതി ഹര്‍ജിയില്‍ ഇടപെടാന്‍ വിസമ്മതിച്ചത്.

മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറണോ എന്നത് കേജ്‌രിവാള്‍ തന്നെ തീരുമാനിക്കേണ്ട കാര്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. അതേസമയം, വ്യക്തിപരമായ താല്‍പര്യങ്ങള്‍ ദേശീയ താല്‍പര്യത്തിനു കീഴിലായിരിക്കണമെന്ന് കോടതി ഓര്‍മിപ്പിച്ചു. ഇ.ഡി കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത കേജ്‌രിവാള്‍ നിലവില്‍ തിഹാര്‍ ജയിലിലാണുള്ളത്.

Signature-ad

അധിക്ഷേപിക്കാനും അശക്തനാക്കാനുമാണു ലോക്‌സഭാ തിരഞ്ഞെടുപ്പുകാലത്തു തന്നെ ഇ.ഡി തിടുക്കത്തില്‍ അറസ്റ്റ് ചെയ്തതെന്നു ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം, തിരഞ്ഞെടുപ്പുകളുടെ പേരില്‍ അറസ്റ്റില്‍നിന്നു സംരക്ഷണം അവകാശപ്പെടാന്‍ കേജ്രിവാളിനാകില്ലെന്നായിരുന്നു കോടതിയില്‍ ഇ.ഡി നിലപാട്. ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട അഴിമതിക്കേസിലെ അറസ്റ്റുള്‍പ്പെടെയുള്ള നടപടികള്‍ക്കെതിരെ ഇടക്കാലാശ്വാസം തേടി കേജ്രിവാള്‍ നല്‍കിയ ഹര്‍ജികളിലായിരുന്നു ഈ വാദങ്ങള്‍.

Back to top button
error: