CrimeNEWS

കുടുംബത്തിന്റെ മുന്നില്‍ സഹോദരിയെ കഴുത്ത് ഞെരിച്ചുകൊലപ്പെടുത്തി; വീഡിയോ ചിത്രീകരിച്ച സഹോദരനും പിടിയില്‍

ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ പിതാവിന്റെ മുന്നില്‍ വച്ച് യുവാവ് സഹോദരിയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ വീഡിയോ ചിത്രീകരിച്ച മറ്റൊരു സഹോദരനും അറസ്റ്റില്‍. ഇക്കഴിഞ്ഞ 17 നു പഞ്ചാബ് പ്രവിശ്യയിലെ തോബാടേക്ക് സിങ്ങിലായിരുന്നു ദാരുണമായ കൊലപാതകം. 22 വയസുകാരിയായ മറിയ ബീബിയെയാണ് സഹോദരന്‍ മുഹമ്മദ് ഫൈസല്‍ കൊലപ്പെടുത്തിയത്. പിതാവ് അബ്ദുല്‍ സത്താറിന്റെ സാന്നിധ്യത്തിലായിരുന്നു കൊലപാതകം. യുവതിയുടെ മറ്റൊരു സഹോദരനായ ഷെഹ്ബാസ് ചിത്രീകരിച്ച വീഡിയോ വൈറലായതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

കുടുംബ വീട്ടില്‍ വച്ചാണ് ഫൈസല്‍ പെണ്‍കുട്ടിയെ കഴുത്ത് ഞെരിച്ചു കൊന്നത്. കൊലപാതകം നടത്തിയശേഷം ഇയാള്‍ പിതാവ് നല്‍കിയ വെള്ളം വാങ്ങിക്കുടിച്ച് ക്ഷീണം മാറ്റുന്നതും വീഡിയോയില്‍ കാണാം. പെണ്‍കുട്ടിയുടേത് സ്വാഭാവിക മരണമല്ലെന്ന് മാര്‍ച്ച് 24നാണ് പൊലീസ് കണ്ടെത്തിയത്. സത്താറിനെയും ഫൈസലിനെയും ഉടന്‍ അറസ്റ്റ് ചെയ്തു. ഷെഹ്ബാസിനെ ശനിയാഴ്ച വൈകുന്നേരമാണ് അറസ്റ്റു ചെയ്തത്. വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്ന ഷെഹ്ബാസിന്റെ ഭാര്യയും അറസ്റ്റിലായിട്ടുണ്ട്.

Signature-ad

കൊലപാതകത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. അജ്ഞാതനായ ഒരാളുമായി സഹോദരി പലതവണ വീഡിയോ കോളില്‍ സംസാരിക്കുന്നത് ഫൈസല്‍ പിടികൂടിയിരുന്നുവെന്ന് പൊലീസ് പറയുന്നു. സംഭവം ദുരഭിമാന കൊലയാകാമെന്നാണ് വിവരം. ഇത്തരത്തില്‍ ഓരോ വര്‍ഷവും നൂറുകണക്കിന് സ്ത്രീകളാണ് പാക്കിസ്ഥാനില്‍ കുടുംബാംഗങ്ങളാല്‍ കൊല്ലപ്പെടുന്നത്. പാക്കിസ്ഥാനിലെ മനുഷ്യാവകാശ കമ്മിഷന്‍ പറയുന്നതനുസരിച്ച്, 2022ല്‍ രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ 316 കുറ്റകൃത്യങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഭൂരിപക്ഷം കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെടാറില്ല.

കുടുംബത്തിന്റെ കണ്‍മുന്നില്‍ സഹോദരിയെ കഴുത്ത് ഞെരിച്ചുകൊലപ്പെടുത്തി; തളര്‍ച്ച മാറാന്‍ മകന് വെള്ളം നല്‍കി പിതാവ്

 

Back to top button
error: