KeralaNEWS

ആടുജീവിതത്തിന് ഗള്‍ഫ് രാജ്യങ്ങളില്‍ അനുമതിയില്ല

സിനിമാപ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ആടുജീവിതം ഗള്‍ഫില്‍  തിയേറ്ററുകളിലെത്തുകയില്ലെന്ന് റിപ്പോര്‍ട്ട്.

ഈ മാസം 28നാണ് ചിത്രം റിലീസ് ചെയ്യുന്നത്.നൂണ്‍ ഷോയോട് കൂടിയാണ് എല്ലായിടത്തും പ്രദര്‍ശനം ആരംഭിക്കുക.

മലയാളത്തില്‍ ഏറ്റവും അധികം വിറ്റഴിഞ്ഞ പുസ്തകമാണ് ബെന്യാമിന്‍ രചിച്ച ആടുജീവിതം. ഈ നോവലിനെ അടിസ്ഥാനപ്പെടുത്തിയാണ് സിനിമ ഒരുങ്ങുന്നത്. കൊവിഡിനെ തുടര്‍ന്ന് ഒട്ടേറെ ക്ലേശങ്ങള്‍ക്കൊടുവിലാണ് ആടുജീവിതത്തിന്റെ ഷൂട്ടിങ് ജോര്‍ദാനില്‍ പൂര്‍ത്തിയാക്കിയത്. സിനിമയ്ക്ക് വേണ്ടി നടന്‍ പൃഥ്വിരാജ് രണ്ട് തവണകളായി തന്റെ ശരീരഭാരം ചുരുക്കിയിരുന്നു.

Signature-ad

പത്തനംതിട്ട കുളനട സ്വദേശി ബെന്യാമിൻ എഴുതിയ മലയാളം നോവലാണ്‌ ആടുജീവിതം. വലിയ സ്വപ്നങ്ങളുമായി സൗദി അറേബ്യയിൽ ജോലിയ്ക്കായി പോയി വഞ്ചിക്കപ്പെട്ട്, മരുഭൂമിയിലെ ഒരു ആടുവളർത്തൽ കേന്ദ്രത്തിലെ ദാരുണസാഹചര്യങ്ങളിൽ മൂന്നിലേറെ വർഷം അടിമപ്പണി ചെയ്യേണ്ടി വന്ന നജീബ് എന്ന മലയാളി യുവാവിന്റെ കഥയാണ്‌ ഇത്.  2008 ആഗസ്റ്റ് മാസം ആദ്യപതിപ്പിറങ്ങിയ ആടുജീവിതം, 2009-ൽ കേരള സാഹിത്യ അക്കാദമിയുടെ ഏറ്റവും നല്ല മലയാളം നോവലിനുള്ള അവാർഡിനു തിരഞ്ഞെടുക്കപ്പെട്ടു.

ആടുജീവിതത്തിന്റെ അറബ് പതിപ്പ് യുഎഇയിലും സൗദി അറേബ്യയിലും 2014 ൽ നിരോധിച്ചിരുന്നു. ‘അയാമുൽ മാഇസ്’ എന്ന പേരിൽ നോവൽ അറബിയിലേക്ക് വിവർത്തനം ചെയ്തത്  അരീക്കോട് സ്വദേശി സുഹൈൽ വാഫിയായിരുന്നു. ആഫാഖ് ബുക്ക് സ്‌റ്റോറായിരുന്നു അറബ് തർജ്ജമയുടെ പ്രസാധകർ.

രണ്ടു പതിറ്റാണ്ടു കാലം ഗൾഫിലെ വിവിധ സ്ഥലങ്ങളിൽ ജോലിചെയ്തിരുന്ന ആളാണ് ബെന്യാമിൻ.പത്തനംതിട്ട തിരുവല്ല സ്വദേശി ബ്ലെസ്സിയാണ് സിനിമയുടെ സംവിധായകൻ.

Back to top button
error: