KeralaNEWS

തലസ്ഥാനത്ത് വീണ്ടും ടിപ്പര്‍ അപകടം; അധ്യാപകന് ദാരുണാന്ത്യം

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്ക് കരിങ്കല്ലുമായി പോയ ടിപ്പർ ലോറിയില്‍നിന്ന് കരിങ്കല്ല് തെറിച്ചുവീണു വിദ്യാർത്ഥി മരിച്ചതിന് പിന്നാലെ തലസ്ഥാനത്ത് വീണ്ടും ടിപ്പർ അപകടം.

ബേക്കറി ജംഗ്ഷന് സമീപമുള്ള പനവിളയില്‍ നടന്ന അപകടത്തില്‍ അധ്യാപകൻ മരണപ്പെട്ടു. മലയൻകീഴ് സ്വദേശി ജിഎസ് സുധീറാണ് മരിച്ചത്.സുധീർ സഞ്ചരിച്ച ബൈക്കില്‍ സിഗ്നല്‍ തെറ്റിച്ചു അമിത വേഗത്തില്‍ വന്ന ടിപ്പർ  ഇടിക്കുകയായിരുന്നു.ചാല ടെക്നിക്കല്‍ സ്കൂള്‍ അധ്യാപകനാണ് സുധീർ.

പട്ടത്തെ സഹോദരിയുടെ വീട്ടില്‍ പോയി മലയിൻകീഴിലെ സ്വന്തം വീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു സുധീറിന് അപകടമുണ്ടായത്.ഡിഎംഒ ഓഫീസ് ജീവനക്കാരിയായ സ്മിതയാണ് ഭാര്യ.മൂന്നാം ക്ലാസിലും എട്ടാം ക്ലാസിലും പഠിക്കുന്ന രണ്ടു പെണ്‍കുട്ടികളാണുള്ളത്.

സുധീറിൻ്റെ മരണത്തിനിടയായാക്കിയ ടിപ്പറിൻ്റെ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. ടിപ്പറിറോടിച്ച സതീഷ് കുമാറാണ് അറസ്റ്റിലായത്. അശ്രദ്ധമായും അലക്ഷ്യവുമായി വാഹനമോടിച്ചതിന് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

വിഴിഞ്ഞത്ത് ടിപ്പർ ലോറിയില്‍ നിന്ന് കല്ല് തെറിച്ച്‌ വീണ് കഴിഞ്ഞ ദിവസം വിദ്യാർത്ഥി മരണപ്പെട്ടിരുന്നു.മുക്കോല സ്വദേശി അനന്തു ആണ് മരിച്ചത്. നിംസ് കോളേജിലെ നാലാം വർഷ ബിഡിഎസ് വിദ്യാർത്ഥിയായിരുന്നു അനന്തു.

വിഴിഞ്ഞം പോർട്ടിലേക്ക് കല്ല് കൊണ്ട് പോകുന്ന വാഹനമാണ് അപകടത്തിന് കാരണമായത്.

Back to top button
error: