IndiaNEWS

രാജസ്ഥാനില്‍ ബലാത്സംഗത്തിനിരയായ യുവതിയെ വെടിവച്ചു കൊല്ലാൻ ശ്രമം; പ്രതിയുടെ കാല് വെട്ടിയെടുത്ത് യുവതിയുടെ സഹോദരൻ

ജയ്പൂർ: ബലാത്സംഗത്തിനിരയായ യുവതിയെ വെടിവച്ചു കൊല്ലാൻ ശ്രമം. കുറ്റാരോപിതനായ യാദവ് എന്ന യുവാവാണ് യുവതിയെയും സഹോദരനെയും കൊലപ്പെടുത്താൻ ശ്രമിച്ചത്.

ജയ്പൂരിലെ പ്രാഗ്പുര ഗ്രാമത്തില്‍ ശനിയാഴ്ചയാണ് സംഭവം. ഇരുചക്രവാഹനത്തില്‍ സഹോദരനൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതി.

ഇതിനിടയിലാണ് ആക്രമണം ഉണ്ടായത്. ഇവരെ തടഞ്ഞ മൂന്നംഗ സംഘം യുവതിയുടെ സഹോദരനെ കോടാലി കൊണ്ട് വെട്ടി വീഴ്ത്തി. ശേഷം പെണ്‍കുട്ടിയേയും വെട്ടിവീഴ്ത്തിയ ശേഷം വെടിവയ്ക്കുകയായിരുന്നു.എന്നാൽ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുന്നതിന് മുമ്ബ് സംഘത്തിലെ പ്രതിയായ യാദവിന്റെ കാൽ അതേ മഴു ഉപയോഗിച്ച് സഹോദരൻ വെട്ടിമുറിച്ചു.

Signature-ad

നട്ടെല്ലിനു വെടിയേറ്റ പെണ്‍കുട്ടിയുടെ തലയിലും കാലിലും കൈയിലും തോളിലും വെട്ടേറ്റു. അതീവ ഗുരുതരാവസ്ഥയില്‍ യുവതി ഇപ്പോള്‍ ജയ്പൂരിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രാഗ്പുര ഗ്രാമത്തിലെ പൊലീസ് സ്റ്റേഷനില്‍ നിന്ന് 20 മീറ്റർ അകലെയാണ് ആക്രമണം നടന്നത്. സംഭവത്തില്‍ പ്രതിയുടെ കൂട്ടാളികളെയാണ് പൊലീസ് ആദ്യം അറസ്റ്റ് ചെയ്തത്.

പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി യാദവിനെ പിന്നീട് ജയ്പൂരിലെ എസ്‌എംഎസ് ആശുപത്രിയില്‍ ഗുരുതരമായ പരിക്കുകളോടെ കണ്ടെത്തി. പ്രതിയുടെ ഒരു കാല് നഷ്ടമായിട്ടുണ്ട്.അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

Back to top button
error: