KeralaNEWS

ജപ്തി ചെയ്യാന്‍ ബാങ്ക് അധികൃതര്‍ വീട്ടില്‍; യുവാവ് കിടപ്പുമുറിയില്‍ ജീവനൊടുക്കി

തൃശൂര്‍: വീടു ജപ്തി ചെയ്യാന്‍ ബാങ്ക് അധികൃതരെത്തുന്നതിനു മണിക്കൂറുകള്‍ മുന്‍പു യുവാവ് കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍. കാഞ്ഞാണി ഈന്തക്കുന്ന് ചെമ്പന്‍ വിനയന്റെ മകന്‍ വിഷ്ണു (25) ആണു ജീവനൊടുക്കിയത്. ബാങ്കില്‍നിന്ന് ഏതാനും വര്‍ഷം മുന്‍പെടുത്ത 8 ലക്ഷം രൂപയുടെ വായ്പയില്‍ തിരിച്ചടവു മുടങ്ങി വിഷ്ണു കടക്കെണിയിലായിരുന്നു.

പന്ത്രണ്ട് വര്‍ഷം മുന്‍പ് വീടുവയ്ക്കാനായി വിഷ്ണുവിന്റെ കുടുംബം കാഞ്ഞാണി സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ശാഖയില്‍ നിന്നും എട്ടുലക്ഷം രൂപ ലോണ്‍ എടുത്തിരുന്നു. ബാര്‍ബര്‍ഷോപ്പ് നടത്തി ജീവിക്കുന്ന വിഷ്ണു 8,74,000 രൂപ തിരിച്ചടയ്ക്കുകയും ചെയ്തതായി ബന്ധുക്കള്‍ പറഞ്ഞു. കോവിഡ് കാലത്തുള്‍പ്പടെ തിരിച്ചടവ് മുടങ്ങിയതോടെ ആറ് ലക്ഷം രൂപ കുടിശികയായി.

Signature-ad

കുടിശ്ശിക തുക അടയ്ക്കാനായി നിരന്തരമായി ബാങ്ക് അധികൃതര്‍ ആവശ്യപ്പെട്ടതായും ഇന്ന് വീട് ഒഴിയാനും താക്കോല്‍ കൈമാറണമെന്നും ബാങ്ക് പ്രതിനിധി അറിയിച്ചിരുന്നതായും ബന്ധുക്കള്‍ പറഞ്ഞു. ഇന്നലെ വൈകിട്ടോടെ വീട്ടിലെ സാധനങ്ങളെല്ലാം വിഷ്ണു അന്തിക്കാട്ടെ സഹോദരന്റെ വീട്ടിലേക്കു മാറ്റി. അതിനിടെ, രാവിലെ വിഷ്ണു വീട്ടിലെ മുറിയില്‍ കയറി ആത്മഹത്യ ചെയ്തത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

Back to top button
error: