KeralaNEWS

മാനന്തവാടിയില്‍ നവകേരള സദസ്സിനായി ഒരുക്കിയ താല്‍ക്കാലിക ശൗചാലയ കുഴികള്‍ മൂടിയില്ല

വയനാട്: മാനന്തവാടിയില്‍ നവകേരള സദസ്സിനായി ഒരുക്കിയ താല്‍ക്കാലിക ശൗചാലയ കുഴികള്‍ മൂടിയില്ല. മാനന്തവാടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടിലാണ് ദിവസങ്ങളായിട്ടും ശുചീകരിക്കാത്ത ശൗചാലയ കുഴികള്‍ ഉള്ളത്. പരിപാടിക്കായി പൊളിച്ച സ്‌കൂള്‍ മതിലും പുനര്‍ നിര്‍മിച്ചില്ല.

ഈ മാസം 23ന് മാനന്തവാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച നവകേരള സദസ്സിന്റെ വേദിക്ക് പിറകിലായാണ് താല്‍ക്കാലിക ശൗചാലയം ഒരുക്കിയത്. ഉന്നത ഉദ്യോഗസ്ഥരും മന്ത്രിമാരുമടക്കമുള്ളവര്‍ ശൗചാലയം ഉപയോഗിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പരിപാടി കഴിഞ്ഞ് ദിവസങ്ങളായിട്ടും ശൗചാലയ കുഴി മൂടാനുള്ള നടപടി സ്വീകരിച്ചില്ല.

Signature-ad

തിങ്കളാഴ്ച ഗ്രൗണ്ടില്‍ നടന്ന സബ് ജില്ലാ ക്രിക്കറ്റ് ടൂര്‍ണമെന്റിനിടെ കുഴിയില്‍ വീണ ബോളുകള്‍ എടുക്കാനാവാതെ കുട്ടികള്‍ ബുദ്ധിമുട്ടിയിരുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസ് മഴ കാരണം ഗ്രൗണ്ടില്‍ താഴ്ന്നു പോയിരുന്നു. ഈ കുഴിയും മാറ്റമില്ലാതെ കിടക്കുകയാണ്. ഇതിന് പുറമെ ബസ്സ് ഗ്രൗണ്ടില്‍ എത്തിക്കാനായി പൊളിച്ച പത്ത് മീറ്ററോളം മതിലും ഇതുവരെ പുനര്‍ നിര്‍മിച്ചില്ല. വയനാട് ജില്ലയില്‍ 400 മീറ്റര്‍ ട്രാക്കുള്ള ഏക ഗ്രൗണ്ടാണ് മാനന്തവാടി ജി.വി.എച്ച്.എസ്.എസിലേത്.

 

Back to top button
error: