IndiaNEWS

കശ്മീരില്‍ മറ്റൊരു സൈനികന് കൂടി വീരമൃത്യു; ഏറ്റുമുട്ടല്‍ തുടരുന്നു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ രജൗരിയില്‍ ഇന്നലെ മുതല്‍ ഭീകരരുമായി തുടരുന്ന ഏറ്റുമുട്ടലില്‍ ഒരുസൈനികന് കൂടി വീരമൃത്യു. ഇതോടെ മരണം എണ്ണം അഞ്ചായി. ഇന്നലെയാണ് മറ്റുള്ള സൈനികര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്.

ഇന്ന് രാവിലെ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സുരക്ഷേ സേന വധിച്ചിരുന്നു. ലഷ്‌കര്‍ കമാന്‍ഡര്‍ ക്വാരിയെയും കൂട്ടാളിയെയുമാണ് സൈന്യം വധിച്ചത്. ഭീകരരെ കണ്ടതായി സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് സൈന്യവും പൊലീസും കാട്ടില്‍ തിരച്ചില്‍ തുടങ്ങിയത്. ഇതേത്തുടര്‍ന്ന് ഭീകരര്‍ സൈന്യത്തിന് നേര്‍ക്ക് വെടിയുതിര്‍ക്കുകയായിരുന്നു.

Signature-ad

9 പാരാ സ്‌പെഷ്യല്‍ ഫോഴ്‌സിലെ ക്യാപ്റ്റന്‍ എം വി പ്രഞ്ജാല്‍, ക്യാപ്റ്റന്‍ ശുഭം എന്നിവരും ഒരു ജൂനിയര്‍ കമ്മിഷന്‍ഡ് ഓഫിസറും ഒരു സൈനികനും ആണ് ഇന്നലെ മരിച്ചത്.ഏറ്റുമുട്ടല്‍ നടന്ന കാലാകോട്ടിലെ ബാജിമാലിന് സമീപത്തുനിന്നാണ് ക്വാരിയുടെ മൃതദേഹം വ്യാഴാഴ്ച രാവിലെ കണ്ടെടുത്തത്. പാകിസ്ഥാന്‍-അഫ്ഗാനിസ്താന്‍ അതിര്‍ത്തിയില്‍ പരിശീലനം ലഭിച്ച ഇയാള്‍ സ്ഫോടകവസ്തുവായ ഐഇഡിയുടെ ഉപയോഗത്തില്‍ വിദഗ്ധനുമായിരുന്നു.

കഴിഞ്ഞ ഒരു കൊല്ലമായി രജൗരി- പൂഞ്ച് മേഖല കേന്ദ്രീകരിച്ചായിരുന്നു ഇയാളുടെ പ്രവര്‍ത്തനം. ദാംഗ്രി, കാന്ദി ആക്രമണങ്ങള്‍ക്ക് പിന്നിലും ഇയാളണെന്നാണ് സൂചന. ആക്രമണങ്ങളില്‍ സാധാരണക്കാര്‍ക്കും സൈനികര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടിരുന്നു.

 

Back to top button
error: