CrimeNEWS

ലോകകപ്പ് കാണുന്നതിനിടെ മകന്‍ ടിവി ഓഫ് ചെയ്തു; ചാര്‍ജര്‍ കേബിള്‍ കൊണ്ട് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി പിതാവ്

ലഖ്‌നൗ: ഞായറാഴ്ച ക്രിക്കറ്റ് ലോകകപ്പ് മത്സരം വീട്ടില്‍ ടിവിയില്‍ കാണുന്നതിനിടെയുണ്ടായ തര്‍ക്കത്തില്‍ പിതാവ് മകനെ കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ കാന്‍പുരിലാണ് സംഭവം. തര്‍ക്കം ഉടലെടുത്തതിനെത്തുടര്‍ന്ന് മകന്‍ ടിവി ഓഫ് ചെയ്തതോടെയാണ് നിയന്ത്രണം വിട്ടുപോയ പിതാവ് ഗണേഷ് പ്രസാദ് മൊബൈല്‍ ചാര്‍ജര്‍ കേബിള്‍ ഉപയോഗിച്ച് മകന്‍ ദീപക്കിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയത്.

ഗണേഷ് പ്രസാദ്

വീട്ടില്‍ ടിവിയില്‍ കളി കണ്ടുകൊണ്ടിരിക്കുകയായിരുന്നു ഗണേഷ് പ്രസാദ്. അപ്പോഴാണ് അത്താഴം ആദ്യം ഉണ്ടാക്കണമെന്ന് ദീപക്ക് ആവശ്യപ്പെട്ടത്. എന്നാല്‍ ഇതംഗീകരിക്കാന്‍ ഗണേഷ് പ്രസാദ് തയാറായില്ല. ഇതേത്തുടര്‍ന്ന് ദീപക്ക് ടിവി ഓഫ് ചെയ്തു. പിന്നാലെ വാക്കുതര്‍ക്കം ഉടലെടുക്കുകയും കയ്യാങ്കളിയില്‍ എത്തുകയുമായിരുന്നു. ഒടുക്കം മൊബൈലിന്റെ ചാര്‍ജിങ് കേബിള്‍ ഉപയോഗിച്ച് ദീപക്കിന്റെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.

Signature-ad

ബന്ധുക്കളാണ് പടികളില്‍ കിടക്കുന്നനിലയില്‍ മൃതദേഹം കണ്ടെത്തിയത്. ഗണേഷ് മദ്യപിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിനുപിന്നാലെ രക്ഷപ്പെട്ട ഗണേഷ് പ്രസാദിനെ പിന്നീട് കാന്‍പുര്‍ പൊലീസ് അറസ്റ്റ് ചെയ്തു. പിതാവും മകനും മദ്യപിച്ചുവന്ന് പരസ്പരം വഴക്കുണ്ടാക്കാറുള്ളതാണെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞയാഴ്ച ദീപക്ക് മര്‍ദിച്ചതിനെത്തുടര്‍ന്ന് അമ്മ വീടുവിട്ടുപോയിരുന്നു.

 

Back to top button
error: