KeralaNEWS

നവകേരള സദസ്: ആദ്യദിവസം വന്‍ വിജയമെന്ന വിലയിരുത്തലില്‍ സര്‍ക്കാര്‍

കാസര്‍കോട്: നവ കേരള സദസിന്റെ ആദ്യ പരിപാടി വന്‍ വിജയമാണെന്ന് വിലയിരുത്തലില്‍ സര്‍ക്കാര്‍. പ്രതിപക്ഷ എംഎല്‍എമാര്‍ കൂടി പരിപാടിയില്‍ പങ്കെടുക്കേണ്ട സാഹചര്യം ഒരുക്കിയെന്നുമാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. സദസില്‍ പങ്കെടുക്കുന്നതില്‍ മുസ്ലിം ലീഗില്‍ ചര്‍ച്ചക്ക് തുടക്കമിടാനായെന്നും സര്‍ക്കാരിന് കരുതുന്നു. ലീഗ് നിലപാട് വരും ദിവസങ്ങളിലും ചര്‍ച്ചയാക്കാന്‍ ഉറച്ചിരിക്കുകയാണ് മന്ത്രിസഭ.

നവംബര്‍ 18നാണ് നവ കേരള സദസിന് തുടക്കമായത്. കാസര്‍കോട് വച്ച് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തുകൊണ്ട് സദസിന് തുടക്കമായി. 36 ദിവസം നീളുന്ന യാത്രയാണ് 140 മണ്ഡലങ്ങളിലൂടെ മന്ത്രിമാര്‍ നടത്തുന്നത്. ശുചിത്വ പ്രതിജ്ഞയോടെയായിരുന്നു ചടങ്ങിന് തുടക്കമായത്. വേദിയില്‍ അണിനിരന്ന മുഖ്യമന്ത്രിയും മന്ത്രിമാരും സദസ്സും ഒരുമിച്ച് ശുചിത്വ പ്രതിജ്ഞ എടുത്തു. മുഖ്യമന്ത്രിയേയും മന്ത്രിമാരെയും പരാമ്പരാഗത തുളുനാടന്‍ ശൈലിയായിരുന്നു സ്വീകരിച്ചത്. കൊമ്പും വാദ്യവും മുഴക്കിയാണ് മന്ത്രിസഭയെ വേദിയിലേക്ക് ആനയിച്ചത്. വേദിയിലെത്തിയ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും പരമ്പരാഗത തലപ്പാവ് അണിയിച്ചാണ് വേദിയില്‍ സ്വീകരിച്ചത്.

Signature-ad

ചീഫ് സെക്രട്ടറി ഡോ. വി വേണു സ്വാഗതം പറഞ്ഞു. ഭരണനിര്‍വ്വഹണത്തിന്റെ പുതിയ അധ്യായം എന്നായിരുന്ന വി വേണു നവകേരള സദസ്സിനെ വിശേഷിപ്പിച്ചത്. റവന്യൂവകുപ്പ് മന്ത്രി കെ രാജന്‍ ചടങ്ങില്‍ അധ്യക്ഷനായിരുന്നു. വെറുതെ ചുറ്റിക്കറങ്ങലല്ല ലക്ഷ്യമെന്നും വികസന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണ് യാത്രയെന്നും കെ രാജന്‍ വ്യക്തമാക്കി. നേരത്തെ എ കെ ശശീന്ദ്രന്‍, സജി ചെറിയാന്‍, അടക്കമുള്ള മന്ത്രിമാര്‍ മണ്ഡലങ്ങളില്‍ നേരിട്ട് പോയി പ്രശ്‌നങ്ങള്‍ പഠിച്ചിരുന്നു. അതിന്റെയൊക്കെ തുടര്‍ച്ചയാണ് നവകേരള യാത്രയെന്നും കെ രാജന്‍ വ്യക്തമാക്കി.

കേരളത്തിലെ 140 മണ്ഡലങ്ങളിലും നവ കേരള സദസ്സിന്റെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും പര്യടനം നടത്തും. സ്വാതന്ത്ര്യ സമര സേനാനികള്‍, വിവിധ മേഖലകളിലെ പ്രമുഖര്‍, കലാകാരന്‍മാര്‍, സെലിബ്രിറ്റികള്‍, അവാര്‍ഡ് ജേതാക്കള്‍ എന്നിങ്ങനെ നിരവധി ആളുകള്‍ നവ കേരള സദസ്സിന്റെ ഭാഗമാകും. രാവിലെ 11 മണി, ഉച്ചയ്ക്ക് ശേഷം 3, 4.30, വൈകിട്ട് 6 മണി എന്നിങ്ങനെയാണ് ദിവസവും നാല് മണ്ഡലങ്ങളിലെ സദസ് നടക്കുക. അപൂര്‍വ്വം ദിവസങ്ങളില്‍ മൂന്നോ അഞ്ചോ സദസ്സുകള്‍ നടക്കും. മന്ത്രിസഭാ യോ?ഗമുള്ള ദിവസങ്ങളില്‍ പ്രഭാതയോ?ഗമുണ്ടാകില്ല.

നാടിന്റെ പുരോ?ഗതിക്ക് ഇതുവരെ ചെയ്ത കാര്യങ്ങള്‍ ഇനി ചെയ്യാനുള്ള പദ്ധതികള്‍ എന്നിവയെല്ലാം മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളെ പരിപാടിയിലൂടെ അറിയിക്കും. പൊതുജനങ്ങളുടെ പരാതികള്‍ കേള്‍ക്കുകയും പരിഹാര നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. സര്‍ക്കാര്‍ കാര്യങ്ങള്‍ക്കായി തലസ്ഥാനത്തേക്കോ ജില്ലാ ആസ്ഥാനത്തേക്കോ പോകേണ്ടി വരുന്ന ജനങ്ങളിലേക്ക് സര്‍ക്കാര്‍ സംവിധാനം നേരിട്ടു വരുന്നു എന്നാണ് പരിപാടിയെക്കുറിച്ച് എല്‍ഡിഎഫ് പറയുന്നത്. ജനങ്ങളുടെ പരാതി സ്വീകരിക്കുന്നതിന് വിപുലമായ സൗകര്യം ഒരുക്കിയിട്ടുണ്ട്. സ്ത്രീകള്‍ക്കും പ്രായമായവര്‍ക്കും പരാതികള്‍ സമര്‍പ്പിക്കാന്‍ പ്രത്യേകം കൗണ്ടറുകള്‍ ഉണ്ട്. പരാതി പരിഹരിച്ചോ, വൈകുന്നെങ്കില്‍ കാരണമെന്ത് തുടങ്ങിയവ രണ്ടാഴ്ച്ചയ്ക്കുള്ളില്‍ പരാതിക്കാരനെ അറിയിക്കും. പരാതിയുടെ സ്ഥിതി www.navakeralasadas.kerala.gov.in നിന്നും അറിയാം.

Back to top button
error: