NEWSSocial Media

മുഹമ്മദ് നബി  ഇസ്ലാം മതം ഉണ്ടാക്കിയ കാലത്ത് ഉടലെടുത്ത  യഹൂദ വെറുപ്പ്:അസഫലി ശ്രാമ്പിക്കൽ എഴുതുന്നു

ഇസ്രായേലിനെ പിന്തുണച്ച് ഒരാൾ എഴുതിയ പോസ്റ്റ് പങ്ക് വച്ചുകൊണ്ട് അസഫലി ശ്രാമ്പിക്കൽ എഴുതുന്നു:
ഞാൻ മനസ്സിലാക്കിയിടത്തോളം സത്യമായ പോസ്റ്റാണ്. സംഘി എന്ന് പറഞ്ഞ് തള്ളി കളയാൻ പറ്റില്ല.  എനിക്കത് പറയാൻ ഒരു മടിയുമില്ല. മുൻപ് പറഞ്ഞ പോലെ വോട്ടിന് വേണ്ടി നുണ പറയാൻ ഞാനൊരു രാഷ്ട്രീയക്കാരനല്ല.
പലസ്തീനേയും  ഇസ്രായേലിനേയും ഞാൻ പിൻതുണക്കില്ല. രണ്ടു കൂട്ടരും കൊല്ലുന്നത് നിരപരാധികളായ കൊച്ചു കുട്ടികളേയും അമ്മമാരെയുമാണ്. ഖുർആനിൽ പല തവണ ആവർത്തിക്കുന്ന ഒരു കാര്യമാണ് യഹൃദരെയും ക്രിസ്ത്യാനിയേയും വെറുക്കണമെന്ന് അവരൊട് ഒരു ദയവ് കാണിക്കരുത് എന്ന് പോലും.  അവർക്ക് കുടിവെള്ളം പോലും കൊടുക്കാൻ പാടില്ലെന്ന നിലപാടാണ്.
 മുഹമ്മദ് നബി  ഇസ്ലാം മതം ഉണ്ടാക്കിയ കാലത്ത്  ഉണ്ടായ കുടിപ്പകയാണ് ഈ യഹൂദ വെറുപ്പ് .  മഹമ്മദിന് ഒരിക്കലും അവർക്ക് മേൽ ആധികാരിക വിജയം നേടാൻ കഴിഞ്ഞിട്ടില്ല.
സംഘിയും ഇതേ പോലെത്തന്നെ ഒരിക്കൽ ഇന്ത്യ ഹിന്ദു രാഷ്ട്രമാക്കാമെന്ന് വിശ്വസിക്കുന്നു.  കഴിഞ്ഞിട്ടില്ല. ഒരിക്കലും അതിന് കഴിയുകയുമില്ല. ഒരിക്കൽ അത് കഴിയുമെന്നും ലോകം മുഴുവൻ ഇസ്ലാമതത്തിന് കീഴിൽ വരുമെന്നും ഖുർആൻ ആവർത്തിച്ചു പറയുന്നു.
 ക്രിസ്ത്യാനികൾ യേശു ഒരിക്കൽ തിരിച്ചു വരുമെന്നും അവന്റെ രാജ്യം വരുമെന്ന് വിശ്വസിക്കുന്നതിന്റെ കോപ്പിയാണ് ഇസ്ലാമതത്തിലെ ഈ അന്ധമായ വിശ്വാസം. ഹമാസിനെ പ്രേരിപ്പിക്കുന്ന പ്രധാനഘടകം ഇതാണ്.ഇതു മൂലം ജീവൻ നഷ്ടമാകുന്ന പലസ്തീനിലേയും ഇസ്രായിലേയും നിരപരാധികളായ ജന ലക്ഷങ്ങൾ ആണ്.
ഈ ലോകം ഏതു മണ്ണും  മനുഷ്യർക്ക്  മുഴുവൻ അവകാശപ്പെട്ടതാണ് അതിൽ മുസ്ലിം, ക്രിസ്ത്യൻ, ഹിന്ദു എന്ന ഒന്നില്ല. അവിടെ എല്ലാ മനുഷ്യരും പക്ഷി മൃഗാദികളും സന്തോഷത്തോടെ ജീവിക്കണം. മതാന്ധതയാണ് ഇത്തരം തീവ്ര വാദികളെ സൃഷ്ടിക്കുന്നത്. അത് സംഘിയായാലും സുഡാപ്പിയായലും ക്രിസംഘിയായാലും ഇസ്രായേൽ ആയാലും ഒരു പോലെയാണ്.
ആർക്ക് എന്ത് പുണ്ണാക്ക് വേണമെങ്കിലും വിശ്വസിക്കാം അത് മറ്റുള്ളവർക്ക് ദോഷമാകാത്തിടത്തോളം മാത്രം!
(സോഷ്യൽ മീഡിയ)

Back to top button
error: