KeralaNEWS

ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് കാരുണ്യ ഹസ്തവുമായി വീണ്ടും മമ്മൂട്ടി, 25 പേര്‍ക്ക് ഇലക്ട്രിക് വീല്‍ചെയര്‍ നല്‍കി

    ദന്തഗോപുരത്തിലല്ല ജനഹൃദയത്തിലാണ് ജീവിക്കേണ്ടത് എന്ന് ഓരോ പ്രവർത്തിയിലൂടെയും തെളിയിക്കുകയാണ് നടൻ മമ്മുട്ടി. ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് പുതുചരിത്രം കുറിച്ച് മമ്മൂട്ടിയുടെ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍. സാധാരണ വീല്‍ചെയറില്‍ ജീവിതം തള്ളിനീക്കിയിരുന്ന അനേകര്‍ക്ക് ഇലക്ട്രിക് വീല്‍ചെയര്‍ സമ്മാനിച്ചാണ് കെയര്‍ ആന്‍ഡ് ഷെയര്‍ പുതിയ ഉദ്യമത്തിന് തുടക്കം കുറിച്ചത്.

മലപ്പുറം പൊന്നാനിയില്‍ നിന്നുള്ള അബൂബക്കറിന് വീല്‍ചെയര്‍ നല്‍കി പദ്ധതിയുടെ വിതരണ ഉദ്ഘാടനം മമ്മൂട്ടി നിര്‍വഹിച്ചു. കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെയും യു.എസ്.ടി ഗ്ലോബല്‍, കൈറ്റ്സ് ഇന്ത്യ ഫൗണ്ടേഷൻ എന്നിവരുടെയും സംയുക്ത ആഭിമുഖ്യത്തിലാണ് അംഗപരിമിതരായ ആളുകൾക്കുള്ള റോബോട്ടിക് /ഇലക്ട്രിക് വീൽചെയർ വിതരണം ചെയ്തത്.
പദ്ധതിയുടെ വിതരണ ഉദ്ഘാടനം കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ സ്ഥാപകനും മലയാളത്തിന്റെ സൂപ്പർസ്റ്റാറുമായ മമ്മൂട്ടി നിർവഹിച്ചു. ഫൗണ്ടേഷന്റെ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏറ്റവും ഒടുവിലത്തെ പദ്ധതിയാണ് ഇലക്ട്രിക് വീൽചെയറിന്റെ വിതരണം. കെയർ ആൻഡ്  ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ നടത്തിവരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളിൽ  വ്യത്യസ്തമായ മറ്റൊരു പദ്ധതിയാണ് ഇലക്ട്രിക് വീൽചെയറുകളുടെ വിതരണം. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഐ. റ്റി കമ്പനികളിൽ ഒന്നായ യു.എസ്.ടി ഗ്ലോബൽ ആണ് ഇലക്ട്രിക് വീൽചെയർ കെയർ ആൻഡ് ഷെയറിന്  നൽകുന്നത്. കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ മാനേജിംഗ് ഡയറക്ടർ ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ആളുകൾക്ക് ചികിത്സ സഹായം, വിദ്യാഭ്യാസം ആദിവാസികൾക്കായുള്ള വിവിധ ക്ഷേമപ്രവർത്തനങ്ങൾ, ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങൾ എന്നീ രംഗത്ത് നിരവധി പ്രവർത്തനങ്ങളാണ് മമ്മൂട്ടിയുടെ നേതൃത്വത്തിൽ നടത്തി വരുന്നതെന്ന് ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴ പറഞ്ഞു. മമ്മൂട്ടിയുടെ  നേതൃത്വത്തിൽ ഇത്തരം ജീവകാരുണ്യ പ്രവർത്തനങ്ങൾ വളരെ കൃത്യതയോടെ ജനങ്ങളിലേക്ക് എത്തിക്കാൻ സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഫൗണ്ടേഷന്റെ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും ഒടുവിലത്തെ പദ്ധതിയാണ് ഇലക്ട്രിക് വീല്‍ചെയറിന്റെ വിതരണം.

കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ പ്രൊജക്റ്റ് ഡയറക്ടർ ജോർജ് സെബാസ്റ്റ്യൻ,നിർമ്മാതാവ് ആന്റോ ജോസഫ്  പ്രോജക്ട് ഓഫീസർ അജ്മൽ ചക്കര പാടം എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

Back to top button
error: