CrimeNEWS

ആയുര്‍വേദ ചികിത്സാ കേന്ദ്രത്തില്‍ മസാജിനെത്തി ജീവനക്കാരിയെ പീഡിപ്പിച്ചു; യുവാവും നടത്തിപ്പുകാരനും അറസ്റ്റില്‍

മലപ്പുറം: തിരൂരില്‍ ആയുര്‍വേദ ചികിത്സാ കേന്ദ്രത്തില്‍ മസാജിനെത്തി ജീവനക്കാരിയെ പീഡിപ്പിച്ച യുവാവും മസാജ് കേന്ദ്രം നടത്തിപ്പുകാരനും അറസ്റ്റില്‍. ജീവനക്കാരിയോട് ലൈംഗിക അതിക്രമം നടത്തിയതിന് താനൂര്‍ പുതിയ കടപ്പുറം സ്വദേശി കടവണ്ടിപുരക്കല്‍ ഫര്‍ഹാബ്(35) കൂട്ടുനിന്ന സ്ഥാപന നടത്തിപ്പുകാരന്‍ കൊപ്പം സ്വദേശി കുന്നക്കാട്ടില്‍ കുമാരന്‍(54) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് സ്ഥാപനത്തിലെത്തിയ പ്രതി ചികിത്സാ മുറിയില്‍ വച്ച് ജീവനക്കാരിയോട് ലൈംഗിക അതിക്രമം നടത്തുകയായിരുന്നു. സംഭവം നടന്ന സമയം പ്രതിയെ പിടികൂടാനോ വിവരം പോലീസില്‍ അറിയിക്കാനോ കുമാരന്‍ തയ്യാറായില്ല. തുടര്‍ന്ന് ജീവനക്കാരി പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം നടത്തുന്നതിനിടയിലാണ് പ്രതികളെ പിടികൂടിയത്.

രാത്രി 8.30ഓടെയാണു സംഭവം. രാത്രി വൈകി കേന്ദ്രം അടുക്കുന്ന സമയത്താണ് ഷര്‍ഹബ് എത്തുന്നത്. തനിക്കു മസ്സാജ് ചെയ്യണമെന്ന് പറഞ്ഞതോടെ അടക്കുകയാണെന്നും സമയം വൈകിയെന്നും കുമാരന്‍ തന്നെയാണു പറയുന്നത്. എന്നാല്‍, താന്‍ ഏറെ ദൂരെ നിന്നും വരികയാണെന്നും നാളെ വരാന്‍ സാധിക്കില്ലെന്നും ഷര്‍ഹബ് പറഞ്ഞതോടെ കുമാരന്‍ ജീവനക്കാരിയോടു ഇതുംകൂടി കഴിഞ്ഞിട്ടുപോകാമെന്നു പറഞ്ഞു. ഇരുവരും ചേര്‍ന്ന് ഒത്തുകളിച്ചതാണെന്ന് ആദ്യം യുവതിക്ക് മനസിലായില്ല. യുവാവ് മസാജിനായി അകത്തു കയറിയതോടെ പതുക്കെ കുമാരന്‍ പുറത്തേക്കുപോകുകയായിരുന്നു.

Signature-ad

രണ്ടുദിവസം മുമ്പു മാത്രമാണു ഈ ജീവനക്കാരി ഇവിടെ ജോലിക്കു പ്രവേശിച്ചത്. രണ്ട് വര്‍ഷം മുമ്പാണു ആയുര്‍വേദ ചികിത്സയുടെ പേരില്‍ ഇവിടെ മസാജ് കേന്ദ്രം തുറന്നത്. പോലീസിന്റെ പരിശോധനയില്‍ ഇതുവരെ ലൈസന്‍സ് കേന്ദ്രത്തിന് ലൈസന്‍സ് കണ്ടെത്താനും സാധിച്ചിട്ടില്ല. പുരുഷന്‍മാര്‍ക്കു സ്ത്രീകള്‍ മസാജ് ചെയ്യുന്നതും ഇവിടെ സ്ഥിരം നടക്കാറുണ്ടെന്നു പോലീസിന് സൂചന ലഭിച്ചിരുന്നു. പോലീസിന്റെ ചോദ്യം ചെയ്യലില്‍ പ്രതി ഫര്‍ഹബ്, കുമാരന്റെ സഹായത്തോടെയാണു കേന്ദ്രത്തിലെത്തിയതെന്നു സമ്മതിച്ചതായി പോലീസ് പറഞ്ഞു. പുരുഷന്‍മാര്‍ക്കു സ്ത്രീകള്‍ മസാജ് ചെയ്യാന്‍ പണിക്കൂറിന് 1500രൂപയാണു ഇവിടെ ഫീസായി വാങ്ങിയിരുന്നതെന്നാണു വിവരം.

സംഭവം നടന്ന സമയം പ്രതിയെ പിടികൂടാനോ വിവരം പോലീസില്‍ അറിയിക്കാനോ നടത്തിപ്പുകാരനായ കുമാരന്‍ തയ്യാറായില്ലെന്നും ഇതിനാലാണു താന്‍ പോലീസില്‍ പരാതി നല്‍കിയതെന്നും ജീവനക്കാരി പറഞ്ഞു. തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം നടത്തുന്നതിനിടയിലാണ് പ്രതികളെ പിടികൂടിയത്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: