IndiaNEWS

അന്താരാഷ്ട്ര ബുക്കര്‍ സമ്മാന പട്ടികയില്‍ ഇടം നേടി പെരുമാള്‍ മുരുകന്റെ ‘പൈര്‍’

സാഹിത്യം

പെരുമാൾ മുരുകൻ

Signature-ad

തമിഴ് നോവലിസ്റ്റ് പെരുമാള്‍ മുരുകൻ രചിച്ച ‘പൈര്‍’ എന്ന നോവല്‍ ഈ വര്‍ഷത്തെ അന്താരാഷ്ട്ര ബുക്കര്‍ സമ്മാനത്തിനുള്ള പട്ടികയില്‍ ഇടം നേടി. ആദ്യമായാണ് ബുക്കര്‍ സമ്മാനത്തിനായി ഒരു തമിഴ് നോവല്‍ പരിഗണിക്കുന്നത്. 1980കളിലെ തമിഴ്നാട്ടിലെ ഗ്രാമീണ പശ്ചാത്തലത്തില്‍, സാമൂഹിക വിവേചനത്തിനെതിരെയുള്ള യുവ പ്രണയത്തിന്റെ കഥയാണിത്. ദുരഭിമാനക്കൊലയാണ് ‘പൈര്‍’ പറയുന്നത്.

തമിഴില്‍ 2013-ല്‍ പ്രസിദ്ധീകരിച്ച ഈ നോവല്‍ അനിരുദ്ധന്‍ വാസുദേവനാണ് ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തത്. തൻ്റെ രചന ബുക്കര്‍ സമ്മാന പട്ടികയില്‍ ഇടം നേടി വിവരമറിഞ്ഞ പെരുമാള്‍ മുരുകന്റെ ആദ്യ പ്രതികരണം ഇങ്ങനെ:

‘ഈ വാർത്ത ഞാനറിഞ്ഞതേയുള്ളൂ. വളരെ സന്തോഷവാനാണ് ഞാൻ. ഇത് എന്റെ എഴുത്തിനുള്ള വലിയ സ്വീകാര്യതയാണ്. ദുരഭിമാനക്കൊലയാണ് ‘പൈര്‍’ കൈകാര്യം ചെയ്യുന്നത്. ദുരഭിമാനക്കൊല നമ്മുടെ രാജ്യത്ത് വളരെ വലിയ വിഷയമാണ്, ഈ അംഗീകാരത്തിന് ശേഷം കൂടുതല്‍ ആളുകള്‍ ഈ വിഷയത്തെക്കുറിച്ച് അറിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു’.

ഈ വര്‍ഷത്തെ ബുകര്‍ സമ്മാന പട്ടികയില്‍ 13 പുസ്തകങ്ങളാണുള്ളത്. ഇവയില്‍ 11 ഭാഷകളില്‍ നിന്ന് വിവര്‍ത്തനം ചെയ്ത കൃതികളുണ്ട്. ലോകമെമ്പാടുമുള്ള 12 രാജ്യങ്ങളില്‍ നിന്നുള്ള കൃതികള്‍ ഇവയിൽ ഉള്‍പ്പെടുന്നു.

Back to top button
error: