KeralaNEWS

പറഞ്ഞത് പാര്‍ട്ടി പ്രവര്‍ത്തകരുടെ പൊതുവികാരം; രാഘവനെ അനുകൂലിച്ച് മുരളീധരന്‍

കോഴിക്കോട്: സ്ഥാനവും മാനവും വേണമെങ്കില്‍ മിണ്ടാതിരിക്കണമെന്നതാണ് ഇപ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ അവസ്ഥയെന്നു പറഞ്ഞ എം.കെ. രാഘവന്‍ എംപിയെ അനുകൂലിച്ച് കെ. മുരളീധരന്‍. ”എം.കെ. രാഘവന്‍ പറഞ്ഞതില്‍ തെറ്റില്ല. പാര്‍ട്ടി പ്രവര്‍ത്തകരുടെ പൊതുവികാരമാണ് പറഞ്ഞത്. അച്ചടക്കലംഘനം നടന്നിട്ടില്ല. ഇന്നലത്തെ പരിപാടിയും പാര്‍ട്ടി വേദിയാണ്.

വിവാദമുണ്ടാകാതിരിക്കാനാണ് ഞാന്‍ പ്രതികരിക്കാത്തത്. ഡിസിസി പ്രസിഡന്റ് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ടു നടത്തിയ പരസ്യ പ്രതികരണം തെറ്റാണ്. കെപിസിസി അധ്യക്ഷന്‍ റിപ്പോര്‍ട്ട് ചോദിച്ചതില്‍ തെറ്റില്ല. പക്ഷേ, ഡിസിസി പ്രസിഡന്റ് അത് പരസ്യപ്പെടുത്തരുതായിരുന്നു” – മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

രാജാവ് നഗ്നനാണെന്നു പറയാന്‍ ആരും തയാറല്ല. പറഞ്ഞാല്‍ സ്ഥാനമാനങ്ങള്‍ നഷ്ടപ്പെടും. ഉപയോഗിച്ചു വലിച്ചെറിയുക എന്നതാണ് ഇന്ന് കോണ്‍ഗ്രസിലെ രീതി. വിയോജിപ്പ് പറ്റില്ല, വിമര്‍ശനം പറ്റില്ല. വാഴ്ത്തലും പുകഴ്ത്തലുമായി പാര്‍ട്ടി മാറുന്നുണ്ടോ എന്നു സംശയിക്കുന്നുവെന്നും രാഘവന്‍ പറഞ്ഞിരുന്നു.

 

Back to top button
error: