LIFELife Style

ഉപ്പ ഉണ്ടാക്കിയ 12 ലക്ഷത്തിന്റെ കടം തീര്‍ത്തത് മണ്ണാറശാലയില്‍ ഉരുളി കമഴ്ത്തി ജനിച്ച മകന്‍!!!

ലയാളത്തിന്റെ പ്രിയ പരമ്പരയാണ് ‘ഉപ്പും മുളകും’. ഇതിലെ ഓരോ കഥാപാത്രങ്ങഴും പ്രേക്ഷകര്‍ക്ക് സ്വന്തം കുടുംബാംഗങ്ങളെപ്പോലെയാണ്. അവരുടെ ഓരോ വിശേഷങ്ങളും ഏറെ ആകാംഷയോടെയാണ് മലയാളികള്‍ ഏറ്റുവാങ്ങുന്നത്. ഏറ്റവുമൊടുവില്‍ പരമ്പരയിലെ ‘കേശു’വിന്‍െ്‌റ കഥയാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. ‘ഉപ്പും മുളകും’ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് കേശു. ഭക്ഷണ പ്രേമവും ചെറിയ വായിലെ വലിയ വര്‍ത്തമാനവുമെല്ലാം കേശുവിനെ പ്രേക്ഷകരുടെ ഓമനയാക്കി. അല്‍ സാബിത്താണ് പരമ്പരയില്‍ കേശുവിനെ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ തങ്ങളുടെ കഷ്ടപ്പാടുകള്‍ നിറഞ്ഞ ജീവിതത്തെക്കുറിച്ച് വിവരിക്കുകയാണ് അല്‍ സാബിത്തിന്‍െ്‌റ അമ്മ.

പ്രാരാബ്ദം, കഷ്ട്ടപാട് എന്ന വാക്കുകളുടെ അര്‍ഥം മനസിലാക്കും മുന്‍പേ തന്നെ അത് മാറ്റാനായി കഷ്ടപ്പെട്ട് തുടങ്ങിയതാണ് അല്‍സാബിത് എന്നാണ് ഉമ്മ ബീന പറയുന്നത്. കളിപ്പാട്ടങ്ങളുടെ ലോകത്ത് കഴിയേണ്ട പ്രായത്തിലാണ് ഒരുകുടുംബത്തിന്റെ മുഴുവന്‍ ഉത്തരവാദിത്വങ്ങളും അവന്‍ തോളില്‍ ഏറ്റെടുക്കുന്നത്. വിവാഹം കഴിഞ്ഞു ഏറെ നാള്‍ കാത്തിരുന്നിട്ടാണ് മകന്‍ ജനിക്കുന്നത്. അതും ഉള്ള അമ്പലങ്ങളും പള്ളികളും എല്ലാം നേര്‍ച്ച ഇട്ടു കിട്ടിയ നിധിയാണ് അവന്‍. മണ്ണാറശാലയില്‍ അവനായി ഉരുളി കമഴ്ത്തി കിട്ടിയ മോനാണ് അല്‍സാബിത്ത്. ‘ഉപ്പും മുളകി’ലേക്കും എത്തും മുമ്പ് കുട്ടി പട്ടാളം എന്ന ഷോയില്‍ അല്‍സാബിത്ത് പങ്കെടുത്തിരുന്നു. എന്നാല്‍, അതിനും മുമ്പ് നാലാം വയസ് മുതല്‍ അല്‍സാബിത്ത് ക്യാമറെ ഫേസ് ചെയ്യുന്നുണ്ട്. ചെറുപ്പം മുതലേ ക്യാമറ കണ്ട് ശീലിച്ചതാകാം അല്‍സാബിത്തിന്റെ അഭിനയം ഇത്രയും സ്വാഭാവികമാകാന്‍ കാരണം.

Signature-ad

വീടുവയ്ക്കാനായി എടുത്ത അഞ്ചുലക്ഷത്തോളം കടമെടുത്തിരുന്നു. ഇതിന് പുറമെ തങ്ങളുടെ കടയിലേക്ക് സാധനങ്ങള്‍ വാങ്ങാനും മറ്റുമായി വാങ്ങിയ കടമെല്ലാം ചേര്‍ത്ത് 12 ലക്ഷമുണ്ടായിരുന്നുവെന്നാണ് അമ്മ പറയുന്നത്. എന്നാല്‍, ആ കടം എല്ലാം ഉപേക്ഷിച്ചിട്ടാണ് അവന്റെ ഉപ്പ നാട് വിടുകയായിരുന്നു. അപ്പോഴേക്കും കാര്യങ്ങള്‍ കൈവിട്ടുപോയി. വീട് ജപ്തിയുടെ വക്കോളമെത്തി നില്‍ക്കുകയായിരുന്നു. എന്ത് ചെയ്യണം എന്ന് പോലും അറിയാന്‍ പറ്റാത്ത അവസ്ഥ ആയിരുന്നു. കഴിക്കാന്‍ പോലും ഇല്ലാത്ത അവസ്ഥ വരെ ഉണ്ടായിട്ടുണ്ട്.

‘ശ്രീ ശബരീശന്‍’ എന്ന ഒരു ആല്‍ബത്തിലാണ് അല്‍സാബിത്ത് ആദ്യമായി അഭിനയിക്കുന്നത്. അവന് അന്ന് നാല് വയസായിരുന്നു. ഇന്നത് ഓര്‍ക്കുമ്പോള്‍ മകന് അയ്യപ്പന്റെ അനുഗ്രഹമുണ്ടെന്നാണ് അമ്മ കരുതുന്നത്. ”ഒരുപാട് കഷ്ടപെട്ടിട്ടുണ്ട് എന്റെ മോന്‍. ഇന്ന് നിങ്ങള്‍ കാണുന്ന നിലയില്‍ എത്താന്‍. ആരും ഇല്ലാതിരുന്നപ്പോള്‍ ഞങ്ങള്‍ക്ക് തുണ ആയത് തന്റെ ഉമ്മ ആയിരുന്നു. കുടുംബത്തെ നോക്കാനായി താന്‍ ആന്ധ്രയില്‍ വരെ പോയി ജോലി ചെയ്തിട്ടുണ്ട്. മെഡിക്കല്‍ ഷോപ്പില്‍ 250 രൂപ ദിവസകൂലിയ്ക്ക് ജോലിക്ക് വരെ പോയിട്ടുണ്ട്. ആ സമയം ഒന്നും എന്റെ മകന് സാധാരണ കുട്ടികളെ പോലെ കളിച്ചുനടക്കാനോ, നല്ല ഉടുപ്പുകള്‍ ഇടാനോ ഉള്ള ഭാഗ്യം ഉണ്ടായിരുന്നില്ല. എന്നാല്‍, ഈ സമയത്ത് ബന്ധുക്കള്‍ ആരും തങ്ങളെ സഹായിച്ചിട്ടില്ല. ആകെ ഉണ്ടായിരുന്നത് എന്റെ ഉമ്മയും കുറച്ചു സുഹൃത്തുക്കളും മാത്രമാണ്”-ബീന പറയുന്നു.

 

Back to top button
error: