Month: January 2023
-
Kerala
ബൈക്കില്‍ പിന്തുടര്‍ന്ന് കാത്തുനിന്നു, ചാലക്കുടിയില്‍ കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഫാസ്റ്റ് ബസിന് നേരെ കല്ലേറ്; ചില്ല് തകര്‍ന്നു
തൃശൂര്‍: ദേശീയപാതയില്‍ കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഫാസ്റ്റ് ബസിന് നേരെ കല്ലേറ്. ബസിന്റെ മുന്നിലെ ചില്ല് പൂര്‍ണമായി തകര്‍ന്നു. ചാലക്കുടിയിലാണ് സംഭവം. കെ.എസ്.ആര്‍.ടി.സി ബസിനെ ബൈക്കില്‍ പിന്തുടര്‍ന്ന യുവാവാണ് കല്ലെറിഞ്ഞത്. തൃശൂരില്‍ നിന്ന് ചാലക്കുടി വരെ ബൈക്കിലെത്തിയ യുവാവ് ചാലക്കുടിയില്‍ കല്ലുമായി കാത്തുനിന്നു. ബസ് എത്തിയ സമയത്ത് കല്ലെറിഞ്ഞ ശേഷം ബൈക്കില്‍ യുവാവ് രക്ഷപ്പെടുകയായിരുന്നു. തിരുവനന്തപുരത്തേയ്ക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഫാസ്റ്റ് ബസിന് നേരെയായിരുന്നു കല്ലേറ് നടന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read More » -
Kerala
അന്ധവിശ്വാസപ്രചാരണനീക്കം ചെറുക്കണമെന്നു മന്ത്രി വി. ശിവന്‍കുട്ടി; ദക്ഷിണേന്ത്യന്‍ സ്‌കൂള്‍ ശാസ്ത്രമേളയ്ക്കു തുടക്കം
തൃശൂര്‍: ചാണകത്തിലൂടേയും ഗോമൂത്രത്തിലൂടേയും വലിയ രോഗങ്ങള്‍ പോലും മാറ്റാമെന്നു പ്രചരിപ്പിക്കുന്നവര്‍ ജനങ്ങളില്‍ അന്ധവിശ്വാസം അടിച്ചേല്‍പ്പിക്കുകയാണെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. ഇന്ത്യ വളരെ മുമ്പേ വിമാനം കണ്ടുപിടിച്ചെന്ന അസംബന്ധം പ്രചരിപ്പിക്കാനും ശ്രമമുണ്ടെന്ന് ദക്ഷിണേന്ത്യന്‍ സ്‌കൂള്‍ ശാസ്ത്രമേള ഉദ്ഘാടനം ചെയ്യവേ അദ്ദേഹം വിമര്‍ശിച്ചു. പൗരന്മാര്‍ക്ക് ശാസ്ത്രബോധം വേണമെന്ന് ഭരണഘടനയില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ശാസ്ത്രചിന്ത വലിയ വെല്ലുവിളി നേരിടുകയാണ്. ഇന്ത്യയാണ് പൂജ്യം കണ്ടുപിടിച്ചത്. അതേസമയം വ്യാജ അവകാശവാദങ്ങള്‍ ചോദ്യംചെയ്യപ്പെടണം. ശാസ്ത്രത്തിന് പ്രാധാന്യം നല്‍കി കൊണ്ടുള്ള പാഠ്യപദ്ധതി പരിഷ്‌കരണമാണ് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. ശാസ്ത്രാവബോധവും യുക്തിചിന്തയും പ്രധാനമാണെന്ന നിലപാടാണുള്ളത്. ഇതൊരു നിരന്തര പ്രവര്‍ത്തനമാക്കി മാറ്റേണ്ടതുണ്ട്. ഓരോ കുട്ടിയിലും ശാസ്ത്രാവബോധം വളര്‍ത്തുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം. ശാസ്ത്രത്തിന് മാത്രമേ ലോകത്തെ മുന്നോട്ട് നയിക്കാനാകൂ. ശൂന്യാകാശ ശാസ്ത്രത്തിലും നാനോ സയന്‍സിലും ഇനിയും മുന്നേറണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കുട്ടികളുടെ ഗവേഷണതാല്‍പര്യവും ശാസ്ത്രാഭിരുചിയും വളര്‍ത്താന്‍ ശാസ്ത്ര മേളകളിലൂടെ സാധിക്കുമെന്ന് അധ്യക്ഷത വഹിച്ച ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. ആര്‍. ബിന്ദു പറഞ്ഞു. വിദ്യാര്‍ഥികള്‍ക്കുള്ള ഗ്രൂപ്പ്, വ്യക്തിഗത…
Read More » -
Crime
അതിജീവിതയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; പോക്‌സോ കേസില്‍ യുവാവ് അറസ്റ്റില്‍
ഇടുക്കി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി കഞ്ഞിക്കുഴി പുറന്തോട്ടത്തില്‍ വീട്ടില്‍ സെബാസ്റ്റ്യന്‍ മകന്‍ സെര്‍ഫിന്‍ വില്‍ഫ്രഡ് (22) എന്നയാളെയാണ് കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ പ്രായപൂര്‍ത്തിയാകാത്ത അതിജീവിതയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് കേസ്. പരാതിയെത്തുടര്‍ന്ന് കടുത്തുരുത്തി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇയാളെ ഇടുക്കിയില്‍ നിന്നും പിടികൂടുകയുമായിരുന്നു. ഇയാള്‍ക്ക് കടുത്തുരുത്തി സ്റ്റേഷനില്‍ മറ്റൊരു പോക്‌സോ കേസ് കൂടി നിലവിലുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
Read More » -
Kerala
അനിലിന്റെ പകരക്കാരന്‍; കെ.പി.സി.സി ഡിജിറ്റല്‍ മീഡിയ കണ്‍വീനറായി ഡോ. സരിന്‍
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിക്കുന്ന ബി.ബി.സി ഡോക്യുമെന്ററി വിവാദത്തില്‍ അകപ്പെട്ടു രാജിവച്ച അനില്‍ ആന്റണിക്ക് പകരമായി ഡോ. പി.സരിനെ നിയമിക്കാന്‍ ശിപാര്‍ശ. കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്റെ ശുപാര്‍ശയില്‍ എഐസിസി തീരുമാനമെടുക്കും. അനില്‍ വഹിച്ചിരുന്ന കെപിസിസി ഡിജിറ്റല്‍ മീഡിയ കണ്‍വീനര്‍ സ്ഥാനമാണ് സരിന് നല്‍കുക. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒറ്റപ്പാലം മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്നു സരിന്‍. അതേസമയം, കെ.പി.സി.സി ഓഫീസ് ചുമതലയില്‍നിന്ന് ജനറല്‍ സെക്രട്ടറി ജി.എസ്. ബാബുവിനെ മാറ്റി. ജനറല്‍ സെക്രട്ടറി ടി.യു. രാധാകൃഷ്ണന് ഓഫീസിന്റെയും ബാബുവിന് സേവാദളിന്റെയും ചുമതല നല്‍കി. ഓഫീസ് നടത്തിപ്പില്‍ ബാബുവിനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. വി.ടി. ബല്‍റാമിനാണ് സമൂഹമാധ്യമങ്ങളുടെ ചുമതല. കമ്മിറ്റി പുനഃസംഘടിപ്പിക്കാനും പാര്‍ട്ടി തീരുമാനിച്ചു. വീണാ നായര്‍, രാഹുല്‍ മാങ്കൂട്ടത്തില്‍, ബി.ആര്‍.എം. ഷെഫീര്‍, നിഷ സോമന്‍, ടി.ആര്‍. രാജേഷ്, താരാ ടോജോ അലക്‌സ് എന്നിവരെ പരിഗണിക്കും. ഔദ്യോഗിക പ്രഖ്യാപനം അടുത്ത ദിവസത്തില്‍ ഉണ്ടാകുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ഡോക്യുമെന്ററിക്ക് കേന്ദ്രസര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയപ്പോള്‍, പ്രദര്‍ശിപ്പിക്കുമെന്ന്…
Read More » -
Local
ചാത്തന്നൂരിലെ ഗണേഷ് ഫാസ്റ്റ് ഫുഡ് പൂട്ടി, ഇവിടെ നിന്ന് നൽകിയ ഭക്ഷണം കഴിച്ച 20 പേർ ഭക്ഷ്യവിഷബാധയെ തുടർന്ന് ആശുപത്രിയിൽ
കൊല്ലം ചാത്തന്നൂരിൽ കുടുംബശ്രീ പരിപാടിക്കിടെ ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ ഭക്ഷണം വാങ്ങിയ ഗണേഷ് ഫാസ്റ്റ് ഫുഡ് പൂട്ടിച്ചു. ആരോഗ്യ വകുപ്പും ഭക്ഷ്യ സുരക്ഷാ വിഭാഗവും നടത്തിയ പരിശോധനയിൽ കടയ്ക്ക് ലൈസൻസില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഒമ്പതു വർഷമായി ലൈസൻസില്ലാതെയാണത്രേ കട പ്രവർത്തിച്ചിരുന്നത്. ചാത്തന്നൂർ പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ കുടുംബശ്രീ രജത ജൂബിലി ആഘോഷവുമായി ബന്ധപ്പെട്ട് നടന്ന പരിപാടിക്ക് ശേഷം പാക്കറ്റ് ആയി പൊറോട്ടയും വെജിറ്റബിൾ കറിയും വിതരണം ചെയ്തിരുന്നു. ചാത്തന്നൂരിലെ ഗണേഷ് ഫാസ്റ്റ് ഫുഡിൽ നിന്ന് വാങ്ങിയ ഭക്ഷണം കഴിച്ചവരാണ് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്. ശാരീരിക പ്രശ്നങ്ങൾ ഉണ്ടായതിനെ തുടർന്ന് 20 പേരാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംഭവത്തിന് പിന്നാലെ ഭക്ഷ്യ സുരക്ഷാ വകുപ്പ് കടയിൽ പരിശോധന നടത്തി. കുടുംബശ്രീ പരിപാടിയിൽ വിതരണം ചെയ്ത ഭക്ഷണം ഉണ്ടാക്കാൻ ഉപയോഗിച്ച ഭക്ഷ്യവസ്തുക്കളും, കുടിവെള്ളം അടക്കമുള്ള സാധനങ്ങളും പരിശോധനയ്ക്കായി എടുത്തു. പരിശോധനയിൽ വൃത്തിഹീനമായ സാഹചര്യത്തിലാണ് കടയിൽ ഭക്ഷണം പാചകം ചെയ്യുന്നതെന്നു കണ്ടെത്തി. കടയ്ക്ക് പഞ്ചായത്തിൽ നിന്ന്…
Read More » -
Kerala
പൊലീസ് ഓഫീസറുടെ മകളെ പ്രണയിച്ചതിൻ്റെ പേരിൽ കേസിൽ കുടുക്കിയ യുവാവ് ആത്മഹത്യ ചെയ്തു, മൃതദേഹവുമായി ബന്ധുക്കൾ പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചു
അശ്വന്ത് എന്ന യുവാവിന് ജീവനൊടുക്കേണ്ടി വന്നത് കൊല്ലം പോലീസ് അസിസ്റ്റന്റ് കമാന്‍ഡന്റിന്റെ മകളുമായി പ്രണയത്തിലായ കാരണത്താലാണ്. മകളുടെ പ്രണയബന്ധത്തെ എതിര്‍ത്ത പോലീസ് ഓഫീസർ, അശ്വന്ത് മകളെ ശല്യം ചെയ്തുവെന്ന് കാണിച്ച് ചവറ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. ഇതേ തുടർന്ന് യുവാവിനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി താക്കീത് ചെയ്തു. തിരിച്ച് വീട്ടിലെത്തിയ ന്നുശ്വന്ത് ആത്മഹത്യ ചെയ്തു. യുവാവിന്റെ മൃതദേഹവുമായി ബന്ധുക്കള്‍ ഇന്ന് ചവറ പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. പോലീസിന്റെ പീഡനംമൂലമാണ് യുവാവ് ആത്മഹത്യ ചെയ്തതെന്ന് ആരോപിച്ചാണ് ബന്ധുക്കളും സുഹൃത്തുക്കളും അശ്വന്തിന്റെ മൃതദേഹവുമായി പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചത്. പോലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി അശ്വന്തിനെ ഭീക്ഷണിപ്പെടുത്തുകയും മാനസിക പീഡനത്തിന് ഇരയാക്കുകയും ചെയ്തെന്നാണ് കുടുംബം പറയുന്നത്. ഇതാണ് ആത്മഹത്യയ്ക്ക് പ്രേരിപ്പച്ചതെന്നും കുടുംബം ആരോപിക്കുന്നു. ചവറ എം.എല്‍.എ ഡോ. സുജിത് വിജയന്‍ പിള്ള, മുന്‍ മന്ത്രി ഷിബു ബേബി ജോണ്‍ എന്നിവര്‍ സ്ഥലത്തെത്തി പ്രതിഷേധിച്ച കുടുംബവുമായി സംസാരിച്ചു. സംഭവത്തില്‍ പരിശോധന നടത്താമെന്നും ഉദ്യോഗസ്ഥര്‍ കുറ്റക്കാരാണെങ്കില്‍ കടുത്ത…
Read More » -
India
പാക്കിസ്ഥാൻ 4 കഷ്ണങ്ങളാകും, ഇതിൽ 3 എണ്ണം ഇന്ത്യയിൽ ലയിക്കുമെന്നു ബാബാ രാംദേവിൻ്റെ പ്രവചനം
സാമ്പത്തിക മാന്ദ്യത്തിൽ പാക്കിസ്ഥാൻ നട്ടംതിരിയുകയാണ്. ഭക്ഷ്യസാധനങ്ങളുടെ വില കുത്തനെ വർധിച്ചു. ഒരുകിലോ ധാന്യപ്പൊടിക്ക് പലയിടങ്ങളിലും3000 രൂപ വരെയാണ് വില. ഭക്ഷണ സാധനങ്ങൾ കിട്ടാനില്ല. ഭക്ഷണ സാധനങ്ങൾക്കായി ജനം തമ്മിലടിക്കുന്നതുൾപ്പെടെയുള്ള വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. ഇതിനിടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയും കൊടും ദാരിദ്ര്യവും നേരിടുന്ന പാക്കിസ്ഥാൻ നാലായി വിഭജിക്കപ്പെടുമെന്ന് ബാബ രാംദേവ് പ്രവചിക്കുന്നു. ഇങ്ങനെ 4 കഷ്ണങ്ങളാകുന്ന പാക്കിസ്ഥാൻ്റെ 3 ഭാഗങ്ങൾ ഇന്ത്യയിൽ ലയിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാക്കിസ്ഥാന്റെ മൂന്ന് ഭാഗങ്ങൾ ഇന്ത്യയുമായി ലയിച്ചാലേ അഖണ്ഡ ഇന്ത്യയെന്ന സ്വപ്നം യാഥാർത്ഥ്യമാകുകയുള്ളു എന്നും ബാബ രാംദേവ് വ്യക്തമാക്കി ബലൂചിസ്താനും, പാക് അധീന കാശ്മീരും, പാക് അധീനത പഞ്ചാബുമെല്ലാം വിഭജിച്ച് രാഷ്ട്രങ്ങളായി മാറും. പാക് അധീന കാശ്മീരും പഞ്ചാബും, ബലൂചിസ്താനും ഇന്ത്യയിലേക്ക് ലയിക്കും. പഞ്ചാബിനും സിന്ധിനും ഇന്ത്യയുടെ സംസ്‌കാരവുമായി സാമ്യമുണ്ട്. ഇതോടെ ലോകത്തിലെ സൂപ്പർ പവറായി ഇന്ത്യ മാറുമെന്നും രാംദേവ് പ്രവചിച്ചു. ഇപ്പോൾ സനാതന ധർമ്മം തുടർച്ചയായ വെല്ലുവിളി നേരിടുന്നു. രാമായണത്തെയും ഭഗവദ്…
Read More » -
India
ആൾക്കാർ ഇടിച്ചു കയറി, ഭാരത് ജോഡോ യാത്ര പ്രയാണം നിർത്തി; സി.ആർ.പി.എഫിനെ പിൻവലിച്ചതിനാൽ സുരക്ഷാ വീഴ്ചയെന്ന് രാഹുൽ ഗാന്ധി
ന്യൂഡൽഹി: സുരക്ഷാപാളിച്ചകള്‍ കാരണമാണ് ഭാരത് ജോഡോ യാത്രയുടെ ഇന്നത്തെ യാത്ര നിര്‍ത്തേണ്ടിവന്നെന്ന് രാഹുല്‍ ഗാന്ധി. കശ്മീരിലേക്ക് കടക്കാനിരിക്കേ യാത്ര നിര്‍ത്തിവെച്ചതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിആര്‍പിഎഫിനെ മുന്നറിയിപ്പില്ലാതെ പിന്‍വലിക്കുകയായിരുന്നു. തന്‍റെയും ഒപ്പമുള്ളവരുടെയും സുരക്ഷയ്ക്ക് വെല്ലുവിളിയുണ്ടായി. എന്തുകൊണ്ട് ഇത് സംഭവിച്ചെന്ന് അറിയില്ല. യാത്ര തുടരരുതെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചു. നാളെയും മറ്റന്നാളും പിഴവ് ആവര്‍ത്തിക്കില്ലെന്ന് പ്രതീക്ഷിക്കുന്നതായും രാഹുല്‍ ഗാന്ധി വിശദീകരിച്ചു. ആളുകൾ യാത്രയിലേക്ക് ഇടിച്ചു കയറിയതിനെത്തുടർന്നാണ് ഭാരത് ജോഡോ യാത്ര താത്കാലികമായി നിര്‍ത്തിവച്ചത്. മതിയായ സുരക്ഷ ഒരുക്കാത്തതിനാലാണ് യാത്ര താത്കാലികമായി നിര്‍ത്തിയതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ അറിയിച്ചു. ജമ്മുവിലെ ബനിഹാലില്‍ റാലിയില്‍ ആള്‍ക്കൂട്ടം ഇരച്ചുകയറിയിരുന്നു. തുടര്‍ന്ന് രാഹുലിനെ ബുള്ളറ്റ് പ്രൂഫ് കാറിലേക്ക് മാറ്റുകയായിരുന്നു. മതിയായ സുരക്ഷ ഒരുക്കിയ ശേഷമെ യാത്ര ആരംഭിക്കുകയുള്ളുവെന്നും നേതാക്കള്‍ പറഞ്ഞു. ‘ഒരു സുരക്ഷയുമില്ല. ഈ രീതിയില്‍ രാഹുല്‍ ഗാന്ധിയെ മുന്നോട്ട് പോകാന്‍ അനുവദിക്കാനാകില്ല. രാഹുല്‍ നടക്കാന്‍ ആഗ്രഹിച്ചാലും പാര്‍ട്ടിക്ക് അനുവദിക്കാനാവില്ല. മുതിര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍…
Read More » -
Crime
പ്രണയത്തിൽ നിന്ന് പിന്മാറിയില്ല; മെഡിക്കൽ വിദ്യാർത്ഥിനിയെ അച്ഛനും സഹോദരങ്ങളും ചേർന്ന് കൊന്ന് കത്തിച്ചു, 5 പേർ അറസ്റ്റിൽ
മുംബൈ: പ്രണയത്തിൽ നിന്ന് പിന്മാറാൻ തയാറാകാതിരുന്ന മെഡിക്കൽ വിദ്യാർത്ഥിനിയെ അച്ഛനും സഹോദരങ്ങളും ബന്ധുക്കളും ചേർന്ന് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം കത്തിച്ചു. സംഭവത്തിൽ 5 പേർ അറസ്റ്റിൽ. മഹാരാഷ്ട്രയിലെ നന്ദേഡ് ജില്ലയിലാണ് 22 വയസുകാരിയായ മെഡിക്കൽ വിദ്യാർത്ഥിനിയെ ക്രൂരമായി കൊന്നത്. ജനുവരി 22നാണ് ശുഭാംഗി ജോഗ്ദാന്‍ഡ് എന്ന യുവതിയെ കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. കയര്‍ കഴുത്തില്‍ കുരുക്കി കൊലപ്പെടുത്തിയ ശേഷം തെളിവ് നശിപ്പിക്കുന്നതിനായി അച്ഛനും മക്കളും ചേര്‍ന്ന് മൃതദേഹം കത്തിക്കുകയും അവശിഷ്ടങ്ങള്‍ തോട്ടിലേക്ക് എറിയുകയും ചെയ്തതായി പൊലീസ് പറഞ്ഞു. മൂന്നാം വര്‍ഷ ഹോമിയോ വിദ്യാര്‍ഥിനിയായ ശുഭാംഗിയുടെ വിവാഹം വീട്ടുകാര്‍ ഉറപ്പിച്ചിരുന്നു. എന്നാല്‍ താന്‍ മറ്റൊരാളുമായി പ്രണയത്തിലാണെന്ന കാര്യം വിവാഹം കഴിക്കാന്‍ പോകുന്ന യുവാവിനെ അറിയിച്ചു. തുടര്‍ന്ന് വിവാഹം മുടങ്ങി. ഇതില്‍ വീട്ടുകാര്‍ അസ്വസ്ഥരായിരുന്നു. ജനുവരി 22 ന് രാത്രി യുവതിയുടെ പിതാവും സഹോദരനും അമ്മാവനും ബന്ധുവും ചേര്‍ന്ന് അവളെ ഒരു ഫാമിലേക്ക് കൊണ്ടുപോയി, അവിടെ വച്ച്…
Read More »
