Month: January 2023

  • India

    ശബരിമലയിലെ  യുവതീ പ്രവേശനത്തെ എതിർത്ത് വിധിയെഴുതിയ മുന്‍ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ശബരിമലയില്‍ ദര്‍ശനം നടത്തി

    പത്തനംതിട്ട:  ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ വേറിട്ട വിധി എഴുതിയ മുന്‍ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ശബരിമലയില്‍ ദര്‍ശനം നടത്തി. വെള്ളിയാഴ്ച രാത്രിയാണ് ദര്‍ശനം നടത്തിയത്. ഡോളിയിലാണ് പമ്പയില്‍നിന്ന് സന്നിധാനത്തെത്തിയത്. ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ച ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ നാല് പുരുഷ ജഡ്ജിമാരും ഏക വനിതാ ജഡ്ജിയും അടങ്ങിയ ബഞ്ചാണ് വിധി പറഞ്ഞത്. ഇന്ദുമല്‍ഹോത്ര മാത്രമാണ്  വിയോജനക്കുറിപ്പെഴു യുവതി പ്രവേശനത്തെ എതിര്‍ത്തിരുന്നത്. മതവികാരങ്ങളും മതാചാരങ്ങളും തികച്ചും സാധാരണവിഷയങ്ങളായി കണ്ട് കോടതിക്ക് ഇടപെടാനാവില്ലെന്നായിരുന്നു ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ നിരീക്ഷണം. മതപരമായ കാര്യങ്ങളില്‍ നീതിക്ക് യുക്തമായി തീരുമാനമെടുക്കാവുന്നതല്ലെന്നും അവര്‍ അഭിപ്രായപ്പെട്ടിരുന്നു. ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 25, 26 പ്രകാരം ശബരിമല ക്ഷേത്രത്തിനും ആരാധനയ്ക്കും സംരക്ഷണം ഉറപ്പ് നല്‍കുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കിയിരുന്നു

    Read More »
  • Crime

    50 ദിവസത്തെ ജയിൽ വാസത്തിന് ശേഷം വീണ്ടും ലഹരിമരുന്ന് വില്പന; ആലപ്പുഴയിൽ യുവാവ് വീണ്ടും എംഡിഎംഎയുമായി പിടിയിൽ

    അമ്പലപ്പുഴ: മാരക ലഹരിമരുന്നായ  എംഡിഎംഎയുമായി രണ്ടുപേർ പിടിയിലായി. പുന്നപ്ര വടക്ക് പഞ്ചായത്ത് ഏഴാം വാർഡ് തൈപ്പറമ്പ് വീട്ടിൽ രാജേഷ് (45), ആലപ്പുഴ ഇരവുകാട് വാർഡ് വാലുചിറയിൽ പ്രദീപ് (45) എന്നിവരെയാണ് പുന്നപ്ര സിഐ ലൈസാദ് മുഹമ്മദിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം പറവൂർ പനയക്കുളങ്ങര സ്കൂളിന് സമീപത്തുനിന്ന് ഒരുഗ്രാം എംഡിഎംഎയുമായി പിടിയിലായ രാജേഷിനെ ചോദ്യം ചെയ്തതിൽനിന്നാണ് പങ്കാളിയായ പ്രദീപിനെക്കുറിച്ച വിവരം ലഭിച്ചത്. തുടർന്ന് ഇരവുകാടുള്ള പ്രദീപിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ 10 ഗ്രാം എംഡി എംഎ കണ്ടെടുത്തു. കഴിഞ്ഞ ജൂണിൽ എംഡിഎംഎയുമായി എക്സൈസ് പിടിയിലായ പ്രദീപ്, 50 ദിവസത്തിന് ശേഷം ജയിലിൽ നിന്നിറങ്ങി വീണ്ടും വിൽപന തുടരുകയായിരുന്നു. പതിമൂന്നോളം ക്രിമിനൽക്കേസിൽ പ്രതിയാണ് ഇയാളെന്നും പൊലീസ് പറഞ്ഞു. മുത്തങ്ങ എക്‌സൈസ് ചെക്‌പോസ്റ്റിലും ഇന്ന് വന്‍ലഹരിമരുന്ന് വേട്ട നടന്നിരുന്നു. ബംഗളൂരു-കോഴിക്കോട് ബസിലെ യാത്രക്കാരനില്‍ നിന്നും പത്ത് ലക്ഷം രൂപ വിലമതിക്കുന്ന എംഡിഎംഎയും കര്‍ണാടക കുടക് സ്വദേശിയായി യുവാവില്‍ നിന്നും ചരസും പിടികൂടി. സര്‍ക്കിള്‍…

    Read More »
  • Kerala

    പക്ഷിപ്പനി: ചാത്തമംഗലത്തെ സര്‍ക്കാര്‍ പൗള്‍ട്രി ഫാമിലെ മുഴുവന്‍ കോഴികളേയും കൊന്നൊടുക്കി; ഫാമിലെ ഡോക്ടറുള്‍പ്പെടെ 14 ജീവനക്കാര്‍ ക്വാറന്‍റൈനിൽ

    കോഴിക്കോട്: പക്ഷിപ്പനി സ്ഥിരീകരിച്ച ചാത്തമംഗലത്തെ സര്‍ക്കാര്‍ പൗള്‍ട്രി ഫാമിലെ മുഴുവന്‍ കോഴികളേയും കൊന്നൊടുക്കി. ഒരു കിലോമീറ്റര്‍ പരിധിയിലുള്ള പക്ഷികളേയും കൊന്നൊടുക്കുന്നുണ്ട് . ഫാമിലെ ഡോക്ടറുള്‍പ്പെടെ പതിനാലു ജീവനക്കാര്‍ ക്വാറന്‍റൈനിലാണ്. ഇവരില്‍ നിന്നും ശേഖരിച്ച സ്രവസാമ്പിളുകളുടെ പരിശോധനാ ഫലം നാളെ കിട്ടും. തീവ്ര വ്യാപനശേഷിയുള്ള എച്ച് ഫൈവ് എന്‍ വണ്‍ സ്ഥീരികരിച്ചതോടെ ചാത്തമംഗലം പൗള്‍ട്രി ഫാമിലെ പതിനൊന്നായിരം കോഴികളെയാണ് ദൗത്യ സംഘം രണ്ടു ദിവസങ്ങളിലായി കൊന്നൊടുക്കിയത്. നാല്‍പ്പതിനായിരം മുട്ടകളും നശിപ്പിച്ചു. ഫാമിന്‍റെ ഒരു കിലോമീറ്റര്‍ പരിധിയിലുള്ള പക്ഷികളെ കൊന്നൊടുക്കുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്. കോഴികളെ കൊന്നൊടുക്കാനായി പത്ത് സ്ക്വാഡുകളെയാണ് നിയോഗിച്ചിട്ടുള്ളത്. രോഗ വ്യാപന സാധ്യതയുള്ളതിനാല്‍ ഫാമിന്‍റെ പത്തു കിലോമീറ്റര്‍ ചുറ്റളവില്‍ അതീവ ജാഗ്രതാ നിര്‍ദേശമാണുള്ളത്. ഇവിടേക്ക് പക്ഷികളും മുട്ടയും കൊണ്ടു വരുന്നതിനും പുറമേക്ക് കൊണ്ടു പോകുന്നതിനും നിരോധനമേര്‍പ്പെടുത്തി. ക്വാറന്‍റൈനിലുള്ള ഫാമിലെ ഡോക്ടര്‍ക്കും ചില ജീവനക്കാര്‍ക്കും നേരത്തെ പനി ലക്ഷണങ്ങള് ഉണ്ടായിരുന്നു. ഇതിനെത്തുടര്‍ന്നാണ് ഇവരുടെ സ്രവസാമ്പിളുകള്‍ ഭോപ്പാലിലെ ലാബില്‍ പരിശോധനക്ക് അയച്ചത്. എന്നാല്‍ ഇവരുടെ ആരോഗ്യ…

    Read More »
  • India

    രാവണനായി മോദി, രാമനായി നിതീഷ് കുമാർ; ബിഹാറിൽ പോസ്റ്റർ വിവാദം

    പട്ന: 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന് വിജയം ഉറപ്പാണെന്ന് പറഞ്ഞുള്ള ബിഹാറിൽ പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ആർജെഡി നേതാവ് റാബ്‌റി ദേവിയുടെ വസതിക്കും പട്‌നയിലെ സംസ്ഥാന ഓഫീസിനും പുറത്താണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. രാമായണവും മഹാഭാരതവും പോസ്റ്ററിൽ നിറഞ്ഞിരിക്കുന്നതാണ് പുതിയ വിവാദത്തിന് അടിസ്ഥാനം. ഇതിൽ മഹാഗഡ്ബന്ധൻ നേതാവ് നിതീഷ് കുമാർ രാമനാവുമ്പോൾ നരേന്ദ്രമോദി രാവണനാണ്, നിതീഷ് കുമാർ കൃഷ്ണനാവുമ്പോൾ മോദി കംസനും. തെരഞ്ഞെടുപ്പിൽ ബിജെപി പരാജയപ്പെടുമെന്ന് സൂചിപ്പിക്കാനാണ് പോസ്റ്ററുകളിൽ ഹിന്ദു പുരാണത്തെയും ഇതിഹാസത്തെയും കൂട്ടുപിടിച്ചിരിക്കുന്നത്. രാമായണത്തിൽ ശ്രീരാമൻ രാവണനെ പരാജയപ്പെടുത്തിയതും മഹാഭാരതത്തിൽ ശ്രീകൃഷ്ണൻ കംസനെ പരാജയപ്പെടുത്തിയതും എങ്ങനെയെന്ന് പോസ്റ്ററിന്റെ ആദ്യ രണ്ട് ഭാഗങ്ങൾ വിവരിക്കുന്നു. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള മഹാസഖ്യം പ്രധാനമന്ത്രി മോദിയെ പരാജയപ്പെടുത്തുന്നതാണ് പോസ്റ്ററിന്റെ അവസാന ഭാഗം. ഛപ്ര സംസ്ഥാന ജനറൽ സെക്രട്ടറി പൂനം റായിയുടെ ചിത്രത്തോടുകൂടിയ മഹാഗഡ്ബന്ധൻ സിന്ദാബാദ് മുദ്രാവാക്യങ്ങളും പോസ്റ്ററിൽ എഴുതിയിട്ടുണ്ട്. “മായാവതി, അഖിലേഷ് യാദവ്, മമത ബാനർജി, നവീൻ…

    Read More »
  • Kerala

    പിടിയിലായത് കർഷകന്റെ ജീവനെടുത്ത കടുവ തന്നെ, സ്ഥിരീകരണവുമായി വനം വകുപ്പ്

    വയനാട്: കുപ്പാടിത്തറയിൽ പിടികൂടിയ കടുവ മൂന്ന് ദിവസം മുൻപ് കർഷകന്റെ ജീവനെടുത്ത കടുവയെന്ന് നിഗമനം. കടുവയുടെ സഞ്ചാര പാത സമാനമാണ്. കാൽപാടുകൾ കൂടി പരിശോധിച്ച ശേഷമാണ് ഇത്തരമൊരു നി?ഗമനത്തിലേക്ക് വനംവകുപ്പ് സംഘം അറിയിച്ചു. പുതുശ്ശേരി വെള്ളാരംകുന്ന് സ്വദേശി തോമസ് എന്ന സാലുവാണ് കഴിഞ്ഞ ദിവസം കടുവയുടെ ആക്രമണത്തിൽ മരിച്ചത്. 50 വയസായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റുന്നതിനിടെ ഹൃദയ സ്തംഭനമുണ്ടാവുകയായിരുന്നു. കൃഷിയിടത്തിൽ വച്ച് തോമസിനെ കടുവ ആക്രമിച്ചത്. ആക്രമണത്തിൽ കൈയ്ക്കും കാലിനും ഗുരുതര പരുക്കേറ്റിരുന്നു. കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ച തൊണ്ടർനാട് പഞ്ചായത്തിലെ വെള്ളാരംകുന്നിൽ നൂറിലേറെ വനപാലക സംഘം ക്യാമ്പ് ചെയ്ത് തിരിച്ചിൽ തുടരുന്നതിനിടയിലാണ് കുപ്പാടിത്തറയിൽ നിന്ന് കടുവ പിടിയിലാകുന്നത്. കുപ്പാടിത്തറയിലിറങ്ങിയിൽ വനംവകുപ്പ്, ആർആർടി സംഘം സ്ഥലം പ്രദേശം വളഞ്ഞ് പരിശോധന നടത്തി കടുവയെ കണ്ടെത്തിയാണ് മയക്കുവെടി വെച്ചത്. രണ്ടു തവണ മയക്കുവെടിവെച്ചു. വെടിയേറ്റ് മയങ്ങി വീണ കടുവയെ വലയിലാക്കിയ ശേഷം കൂട്ടിലേക്ക് മാറ്റിയ ശേഷം. ബത്തേരി മൃഗപരിപാലന കേന്ദ്രത്തിലേക്ക് കൊണ്ടുപോയി.

    Read More »
  • NEWS

    ബ്രിട്ടനിൽ കൊല്ലപ്പെട്ട അഞ്ജുവിന്റെയും മക്കളുടെയും മൃതദേഹങ്ങള്‍ സംസ്കരിച്ചു

    വൈക്കം:  ബ്രിട്ടനിൽ കൊല്ലപ്പെട്ട  അഞ്ജുവിന്റെയും മക്കളുടെയും മൃതദേഹം സംസ്കരിച്ചു. ഇന്നു രാവിലെ എട്ടു മണിയോടെ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹങ്ങൾ ബന്ധുക്കളും ജനപ്രതിനിധികളും ചേർന്ന് ഏറ്റുവാങ്ങി. തുടർന്ന് അവിടെനിന്നു  ആംബുലൻസിൽ  വൈക്കം ഇത്തിപ്പുഴയിലെ വീട്ടിൽ കൊണ്ടുവന്ന് പൊതുദർശനത്തിനു വച്ച ശേഷം ഉച്ചയ്ക്കാണ് സംസ്കരിച്ചത്. കഴിഞ്ഞ ഡിസംബര്‍ 14 നാണ് നോര്‍ത്താംപ്ടണ്‍ഷയറിലെ കെറ്ററിംഗിലെ വസതിയില്‍ അഞ്ജുവിനേയും (40) മക്കളായ ജീവ (6), ജാന്‍വി (4) എന്നിവരെയും ഭര്‍ത്താവ് സാജു കൊലപ്പെടുത്തിയത്. സുഹൃത്തുക്കളും ബന്ധുക്കളും ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ സാധിക്കാതെവന്നതോടെ സംശയം തോന്നിയ സുഹൃത്തുക്കള്‍ വീട്ടിലെത്തി പരിശോധിക്കുകയായിരുന്നു. വീട് ഉള്ളില്‍ നിന്ന് പൂട്ടിയ നിലയിലായിരുന്നു. ഇവര്‍ പോലീസിനെ വിവരം അറിയിക്കുകയും പോലീസ് എത്തി വീട് തുറന്നപ്പോള്‍ അഞ്ജുവും മക്കളും ചോരയില്‍ കുളിച്ചു കിടക്കുന്നതായി കാണപ്പെടുകയുമായിരുന്നു. അഞ്ജു മരിച്ച നിലയിലായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടികളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തുടര്‍ന്ന് നടത്തിയ പരിശോധനകളില്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹത്തില്‍ വരഞ്ഞ് മുറിവുകളുണ്ടാക്കി എന്ന് ബോദ്ധ്യമായി.…

    Read More »
  • NEWS

    ബ്രിട്ടീഷ് ചാരസംഘടനയ്ക്കു വേണ്ടി രഹസ്യങ്ങൾ ചോർത്തിയെന്ന്; മുൻ പ്രതിരോധമന്ത്രിയെ ഇറാൻ തൂക്കിലേറ്റി

    ടെഹ്‌റാന്‍: ബ്രിട്ടീഷ് ചാരസംഘടനയ്ക്കു വേണ്ടി രഹസ്യങ്ങൾ ചോർത്തിയെന്നാരോപിച്ച് മുൻ പ്രതിരോധമന്ത്രിയെ ഇറാൻ തൂക്കിലേറ്റി. മുന്‍ പ്രതിരോധ-വിദേശകാര്യ വകുപ്പ് സഹമന്ത്രിയും ബ്രിട്ടീഷ്-ഇറാന്‍ പൗരനുമായ അലിറേസ അക്ബറിയെയാണ് ഇറാന്‍ തൂക്കിലേറ്റിയത്. രഹസ്യ വിവരങ്ങള്‍ കൈമാറിയതിലൂടെ രാജ്യത്തിന്റെ ആഭ്യന്തരവും ബാഹ്യവുമായ സുരക്ഷയെ ദോഷകരമായി ബാധിക്കുന്ന പ്രവൃത്തികളില്‍ ഏര്‍പ്പെട്ടെന്ന കുറ്റം ചുമത്തിയാണ് അക്ബറിയെ ശനിയാഴ്ച തൂക്കിലേറ്റിയത്. നേരത്തെ ഇറാന്‍ പരമോന്നത കോടതി അദ്ദേഹത്തിന് വധശിക്ഷ വിധിച്ചിരുന്നു. ബ്രിട്ടീഷ് ചാരസംഘടനയായ എം 16ന് വേണ്ടി ചാരപ്രവൃത്തിയില്‍ ഏര്‍പ്പെട്ടെന്നാണ് ആരോപണം. അക്ബറിയുടെ വധശിക്ഷ പ്രാകൃതമാണെന്നും ഇതിന് ഇറാന്‍ മറുപടി അര്‍ഹിക്കുന്നുണ്ടെന്നും ബ്രിട്ടണ്‍ പ്രതികരിച്ചു. ‘ബ്രിട്ടീഷ്-ഇറാന്‍ പൗരന്‍ അലിറേസ അക്ബറിയുടെ വധശിക്ഷയില്‍ ഞെട്ടിപ്പോയി. സ്വന്തം ജനതയുടെ മനുഷ്യാവകാശങ്ങളോട് യാതൊരു ബഹുമാനവുമില്ലാത്ത ഒരു പ്രാകൃത ഭരണകൂടം നടത്തിയ നിഷ്ഠൂരവും ഭീരുത്വവും നിറഞ്ഞ നടപടിയാണ് ഇത്’- ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ട്വിറ്ററില്‍ കുറിച്ചു. ഇറാന്‍ പ്രതിരോധ മേഖലയില്‍ പ്രധാന സ്ഥാനങ്ങള്‍ കൈകാര്യം ചെയ്ത വ്യക്തിയാണ് അക്ബറി. പ്രതിരോധ-വിദേശകാര്യ വകുപ്പുകളില്‍ സഹമന്ത്രിയായും ഇറാന്‍ സുപ്രീം നാഷണല്‍…

    Read More »
  • Kerala

    ഭിന്നശേഷിക്കാരായ എല്ലാ വിദ്യാര്‍ഥികള്‍ക്കും പൊതുപരീക്ഷ എഴുതാൻ ആനുകൂല്യങ്ങൾ അനുവദിക്കണമെന്ന് സംസ്ഥാന ഭിന്നശേഷി കമ്മീഷണന്റെ നിർദേശം

    തിരുവനന്തപുരം: ഭിന്നശേഷിക്കാരായ എല്ലാ വിദ്യാര്‍ഥികള്‍ക്കും പൊതുപരീക്ഷ എഴുതാൻ ആനുകൂല്യങ്ങൾ അനുവദിക്കണമെന്ന് സംസ്ഥാന ഭിന്നശേഷി കമ്മീഷണന്റെ നിർദേശം. കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളില്‍ പഠിക്കുന്ന ഭിന്നശേഷിക്കാരായ എല്ലാ വിദ്യാര്‍ഥികള്‍ക്കും പൊതുപരീക്ഷ എഴുതുന്ന കാര്യത്തില്‍ 2016 ലെ ഭിന്നശേഷി അവകാശ നിയമം 17ാം വകുപ്പില്‍ നിര്‍ദേശിക്കുന്ന ആനുകൂല്യങ്ങള്‍ അനുവദിച്ചു നല്‍കണമെന്ന് നിര്‍ദേശിച്ചാണ് സംസ്ഥാന ഭിന്നശേഷി കമ്മീഷണര്‍ എസ്.എച്ച് പഞ്ചാപകേശന്റെ ഉത്തരവ്. മഹാത്മ ഗാന്ധി സര്‍വ്വകലാശാലയുടെ കീഴില്‍ കുറവിലങ്ങാട് ദേവമാതാ കോളജില്‍ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥി ആനുകൂല്യം അനുവദിക്കണമെന്നാവശ്യപ്പെട്ടു സര്‍വ്വകലാശാലാ അധികൃതര്‍ക്ക് നല്‍കിയ അപേക്ഷ നിരസിക്കപ്പെട്ടതിനെത്തുടര്‍ന്ന് സംസ്ഥാന ഭിന്നശേഷി കമ്മീഷണറേറ്റില്‍ ഫയല്‍ ചെയ്ത കേസിലാണ് സുപ്രധാനമായ ഉത്തരവ്. ഉത്തരവിന്റെ പകര്‍പ്പ് കേരളത്തിലെ കല്പിത സര്‍വ്വകലാശാലയും, കേന്ദ്ര സര്‍വ്വകലാശാലയും ഉള്‍പ്പെടെ എല്ലാ സര്‍വ്വകലാശാല രജിസ്ട്രാര്‍മാര്‍ക്കും, ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും, പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്കും നല്‍കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു.

    Read More »
  • Crime

    ആൺസുഹൃത്തിനെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയ ശേഷം 19 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്തു; അഞ്ചു പേർ അറസ്റ്റിൽ

    ചെന്നൈ: ആൺസുഹൃത്തിനെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയ ശേഷം 19 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്തു. സംഭവത്തിൽ അഞ്ചു പേർ അറസ്റ്റിൽ. കാഞ്ചീപുരത്ത് വ്യാഴാഴ്ച വൈകിട്ട് ഏഴ് മണിയോടെയാണ് സംഭവം. ബെംഗളൂരു-പുതുച്ചേരി റോഡിന് സമീപം സംസാരിച്ചു നിൽക്കുകയായിരുന്ന ഇവരുവരേയും മുഖം മൂടി ധരിച്ചെത്തിയ അഞ്ചംഗ സംഘം ആക്രമിക്കുകയായിരുന്നു. ആൺസുഹൃത്തിനെ മൂന്ന് പേർ ചേർന്ന് കത്തി കാണിച്ച് ബലമായി കീഴ്‌പ്പെടുത്തിയ ശേഷം തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പെൺകുട്ടി പൊലീസിന് നൽകിയ പരാതിയിൽ പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തിൽ മണികണ്ഠൻ, വിമൽകുമാർ, ശിവകുമാർ, വിഘ്‌നേഷ്, തെന്നരസു എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയും 20 വയസുള്ള ആൺസുഹൃത്തും കാഞ്ചീപുരത്തെ സ്വകാര്യ കോളജിൽ ബിബിഎയ്ക്കും ബികോമിനും പഠിക്കുന്ന വിദ്യാർഥികളാണ്. പ്രതികളിൽ രണ്ട് പേർ ഇവർ സംസാരിച്ചു നിൽക്കുന്നതിന് സമീപം മദ്യപിക്കുന്നുണ്ടായിരുന്നു. യുവതിയെയും സുഹൃത്തിനെയും കണ്ടതോടെ ബാക്കി മൂന്ന് പേരെയും വിളിച്ചുവരുത്തി. തുടർന്ന് കത്തി കാട്ടി യുവാവിനെ ഭീഷണിപ്പെടുത്തിയ ശേഷം യുവതിയെ ഉപദ്രവിക്കുകയായിരുന്നു. പ്രതികൾ പോയ ശേഷം ഇരുവരും സമീപവാസികളെ വിവരം അറിയിച്ചു.…

    Read More »
  • Kerala

    കാണാതായ അഭിഭാഷക ഫ്ളാറ്റിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍

    തൃശ്ശൂര്‍: പുഴക്കലില്‍ അഭിഭാഷകയെ ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തൃപ്രയാര്‍ നാട്ടിക സ്വദേശിയായ നമിത ശോഭന (42) ആണ് മരിച്ചത്. ഫളാറ്റിലെ ശുചിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. ചൊവ്വാഴ്ച മുതല്‍ അഭിഭാഷകയെ കാണാനില്ലായിരുന്നു. വിവാഹ മേചിതയായ നമിത ശോഭന, ആമ്പക്കാട് തങ്കം റസിഡന്‍സി എന്ന ഫ്ളാറ്റിലാണ് താമസിച്ചുവന്നത്. 9 ാം തീയതി വൈകുന്നേരം ഓഫീസില്‍ നിന്ന് സുഖമില്ലെന്ന് പറഞ്ഞാണ് ഇവര്‍ ഫ്ളാറ്റിലേക്ക് പോയത്. പിന്നീട് ഫോണില്‍ കിട്ടാതായപ്പോള്‍ സഹപ്രവര്‍ത്തകര്‍ പോലീസിനെ സമീപിക്കുകയായിരുന്നു. പോലീസെത്തി ഫ്ളാറ്റില്‍ പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

    Read More »
Back to top button
error: