CrimeNEWS

കഴുത്ത് ശക്തമായി ഞെരിഞ്ഞിരുന്നു, അടിവയറ്റില്‍ ചവിട്ടേറ്റത് പോലെ ക്ഷതം; യുവസംവിധായകയുടെ മരണം കൊലപാതകമെന്ന് സൂചന

തിരുവനന്തപുരം: യുവസംവിധായികയുടെ മരണം കൊലപാതകമെന്ന സംശയം ബലപ്പെടുന്നു. കഴുത്ത് ഞെരിഞ്ഞതാണ് നയനാ സൂര്യ (28)യുടെ മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കഴുത്തില്‍ ഉള്‍പ്പെടെ മുറിവുകള്‍ കണ്ടെത്തിയതും ദുരൂഹത ഉയര്‍ത്തുന്നു.

അന്തരിച്ച സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്റെ സഹായിയായിരുന്ന നയനയെ മൂന്നു വര്‍ഷം മുന്‍പാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഫോണ്‍വിളിച്ച് എടുക്കാതായതോടെ അന്വേഷിച്ചെത്തിയ സുഹൃത്തുക്കള്‍ തിരുവനന്തപുരം ആല്‍ത്തറ നഗറിലെ വാടകവീട്ടില്‍ അന്വേഷിച്ചെത്തിയപ്പോള്‍ കുളിമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.

Signature-ad

അസ്വാഭാവിക മരണത്തിനു മ്യൂസിയം പോലീസ് കേസെടുത്തെങ്കിലും അന്വേഷണം എങ്ങുമെത്തിയില്ല. പ്രമേഹരോഗിയായ നയന ഷുഗര്‍ താഴ്ന്ന് കുളിമുറിയില്‍ കുഴഞ്ഞുവീഴുകയും പരസഹായം കിട്ടാതെ മരിക്കുകയുമായിരുന്നുവെന്നാണ് പോലീസ് പറഞ്ഞത്. മൂന്നുവര്‍ഷം കഴിഞ്ഞിട്ടും കേസ് അന്വേഷണത്തില്‍ വ്യക്തത വരാത്തതുകൊണ്ട് സുഹൃത്തുക്കള്‍ നയനയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കണ്ടെത്തുകയും അതിന്റെ വിശദാംശങ്ങള്‍ പുറത്തുവിടുകയുമായിരുന്നു. എങ്ങനെ നയനയുടെ കഴുത്തുഞെരിഞ്ഞു, ശരീരത്തെ മുറിവുകള്‍ എങ്ങനെ ഉണ്ടായി തുടങ്ങിയ കാര്യങ്ങള്‍ പോലീസ് ഇതുവരെ അന്വേഷിച്ചിട്ടില്ല. അടിവയറ്റില്‍ മര്‍ദനമേല്‍ക്കുകയും ഇതിന്റെ ഭാഗമായി രക്തസ്രാവം ഉണ്ടായതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

വൃക്ക, പാന്‍ക്രിയാസ് എന്നീ അവയവങ്ങളില്‍ രക്തസ്രാവം ഉണ്ടായത് ക്ഷതമേറ്റതുകൊണ്ടാണ്. പ്ലീഹ ചുരുങ്ങിപൊട്ടുകയും ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ ഉണ്ട്. ഇതൊക്കെയാണ് നയനയുടെ മരണം കൊലപാതകമാണെന്ന സംശയത്തിലേക്ക് എത്തിച്ചത്. അതേസമയം, ആത്മഹത്യയെന്ന നിഗമനത്തിലാണ് പോലീസ്. അന്വേഷണം അവസാനിപ്പിച്ചിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി.

അഴീക്കല്‍ സൂര്യന്‍പുരയിടത്തില്‍ ദിനേശന്റെയും ഷീലയുടെയും മകളാണ് നയനാ സൂര്യ. പത്ത് വര്‍ഷത്തോളമാണ് ലെനിന്റെ സഹസംവിധായികയായി നയന പ്രവര്‍ത്തിച്ചത്. ‘ക്രോസ് റോഡ് എന്ന ആന്തോളജി’ സിനിമയില്‍ ‘പക്ഷികളുടെ മണം’ എന്ന സിനിമ സംവിധാനം ചെയ്തത് നയനയാണ്. ഒട്ടേറെ പരസ്യചിത്രങ്ങളും ചെയ്തിട്ടുണ്ട്.

Back to top button
error: