CrimeNEWS

യു.എസില്‍ തട്ടിക്കൊണ്ടുപോയ എട്ടുമാസം പ്രായമായ കുഞ്ഞടക്കമുള്ള ഇന്ത്യന്‍ കുടുംബം കൊല്ലപ്പെട്ടു

ലോസ് ഏഞ്ചല്‍സ്: യു.എസില്‍ തട്ടിക്കൊണ്ടുപോയ ഇന്ത്യന്‍ കുടുംബത്തെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. എട്ടുമാസം പ്രായമുള്ള കുഞ്ഞ് ഉള്‍പ്പെടെ നാലുപേരാണ് കൊല്ലപ്പെട്ടത്.

പഞ്ചാബിലെ ഹോഷിയാര്‍പുര്‍ സ്വദേശികളായ കുടുംബത്തെ കാലിഫോര്‍ണിയയിലെ മെര്‍സഡ് കൗണ്ടിയില്‍ നിന്ന് തിങ്കളാഴ്ചയാണ് തട്ടിക്കൊണ്ടുപോയത്.

ജസ്ദീപ് സിങ് (36) ജസ്ലീന്‍ കൗര്‍ (27), ഇവരുടെ എട്ടുമാസം പ്രായമുള്ള കുഞ്ഞ് ആരൂഹി ദേരി, ജസ്ദീപിന്‍െ്‌റ സഹോദരന്‍ അമന്‍ദീപ് സിങ് (39) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇന്ത്യാന റോഡിലെ തോട്ടത്തിലാണ് ബുധനാഴ്ച ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

തോട്ടം തൊഴിലാളിയാണ് മൃതദേഹങ്ങള്‍ ആദ്യം കണ്ടതെന്ന് പോലീസ് വ്യക്തമാക്കി. നാലു മൃതദേഹങ്ങളും അടുത്തടുത്താണ് കിടന്നിരുന്നത്. കുടുംബത്തെ ബന്ധികളാക്കി ട്രക്കിലേക്ക് കയറ്റുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. സംഭവത്തില്‍ ജീസസ് മാനുവല്‍ സല്‍ഗഡോ (48) എന്നയാളെ പോലീസ് പിടികൂടിയിട്ടുണ്ട്. കസ്റ്റഡിയില്‍ ആത്മഹത്യക്ക് ശ്രമിച്ച ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആയുധമുപയോഗിച്ചുള്ള കവര്‍ച്ചാ കേസില്‍ 11 വര്‍ഷം തടവ് ശിക്ഷ അനുഭവിച്ചയാളാണ് സല്‍ഗഡോ.

Back to top button
error: