LocalNEWS

റെയിൽവെ ട്രാക്കിൽ വീണ മൊബൈല്‍ ഫോണ്‍ എടുക്കാന്‍ ശ്രമിച്ച പുരുഷനും രക്ഷിക്കാന്‍ ശ്രമിച്ച സ്ത്രീയും ട്രയിന്‍തട്ടി മരിച്ചു

കൊല്ലം ചെങ്കോട്ട ബ്രോഡ്ഗേജ് പാതയില്‍ ആവണീശ്വരം സ്റ്റേഷനില്‍ തീവണ്ടി തട്ടി രണ്ട് പേര്‍ മരിച്ചു.വിളക്കുടി ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റും നിലവിലെ രണ്ടാം വാര്‍ഡ് അംഗവുമായ റഹീംകുട്ടി, കുന്നിക്കോട് സ്വദേശിനി സജീന എന്നിവരാണ് മരിച്ചത്. അശ്രദ്ധമായി ട്രാക്കിൽ വീണ ഫോൺ എടുക്കുന്നതിനിടെയാണ് അപകടം. റഹീംകുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സജീനെയും ട്രെയിൻ ഇടിക്കുകയായിരുന്നു.

കൊല്ലം ആവണീശ്വരത്താണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്.ഉച്ചയ്ക്ക് ശേഷം 2.30 ഓടെയായിരുന്നു അപകടം. രണ്ടാമത്തെ പ്ലാറ്റ്ഫോമില്‍ കൊല്ലത്തേക്ക് പോകാന്‍ തീവണ്ടി കാത്ത് നില്‍ക്കുകയായിരുന്നു ഇരുവരും.

റഹീംകുട്ടിയുടെ പോക്കറ്റില്‍ നിന്നും അശ്രദ്ധമായി റെയിൽവേ ട്രാക്കിൽ മൊബൈല്‍ ഫോണ്‍ വീഴുകയായിരുന്നു. ഇതെടുക്കാന്‍ ട്രാക്കിലേക്ക് ഇറങ്ങിയപ്പോഴാണ് റഹീംക്കുട്ടിയ്ക്ക് അപകടം സംഭവിക്കുന്നത് .രണ്ടാമത്തെ ട്രാക്കില്‍ എത്തിയ ചെങ്കോട്ട കൊല്ലം സ്പെഷ്യല്‍ ട്രെയിന്‍ ഇടിച്ചാണ് മരിച്ചത്. സജീനയുടെ കൈയില്‍ പിടിച്ച് ട്രാക്കില്‍ നിന്നും പ്ലാറ്റ്ഫോമിലേക്ക് കയറാന്‍ റഹീംകുട്ടി ശ്രമിച്ചെങ്കിലും നടന്നില്ല.

ട്രാക്കില്‍ വച്ച് തന്നെ തീവണ്ടിയിടിച്ച് സജീന മരണപ്പെട്ടു. കാല്‍പാദം അറ്റുപോയ റഹീംകുട്ടി കൊട്ടാരക്കര സ്വകാര്യാശുപത്രിയില്‍ വച്ചാണ് മരിച്ചത്.
സംഭവത്തിൽ റെയിൽവേ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Back to top button
error: